Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArtchevron_rightനാടകം കളിക്കാൻ...

നാടകം കളിക്കാൻ സൂര്യനേയും ചന്ദ്രനേയും വാടകക്കെടുത്ത അൽക്കാസി

text_fields
bookmark_border
നാടകം കളിക്കാൻ സൂര്യനേയും ചന്ദ്രനേയും വാടകക്കെടുത്ത അൽക്കാസി
cancel

ഇബ്രാഹിം അൽക്കാസി (96) അന്തരിച്ചു. ഇന്ത്യൻനാടകവേദിയിൽ അമരന്മാർ എത്രയോ... അവരാരും അലക്കാസി സാറിനോളം ജീവിച്ച് തീർത്തവരല്ല. ആടി തിമിർത്തവരുമല്ല.70-കളിൽ ഇന്ദിരാഗാന്ധിയുടെ ഭരണകാലം. ദില്ലി ദേശീയ നാടക പഠനകേന്ദ്രം പണ്ഡിറ്റ് നെഹ്റുവിെൻറ ആശയം ആയിരുന്നെങ്കിലും മുട്ടിലിഴയുക ആയിരുന്നു. ആഡിറ്റ് പാർട്ടി രണ്ട് നാടകങ്ങളുടെ വരവുചെലവ് കണക്കുകൾ പരിശോധിക്കുേമ്പാൾ മൂന്നു ടൺ വെൽവെറ്റ് ക്ലോത്ത്, 60 കുതിരവണ്ടി ചക്രങ്ങൾ എന്നൊക്കെ ചിലവിനങ്ങൾ കണ്ടപ്പോൾ ഒബ്ജക്ഷനെഴുതി.

ഒരു നാടകം അവതരിപ്പിക്കാൻ മൂന്നു ടൺ വെൽവറ്റോ? കുതിരവണ്ടി ഉപയോഗിക്കാത്ത നാടകത്തിൽ 60 വണ്ടി ചക്രങ്ങളോ?

ആഡിറ്റ് ബ്യൂറോ എന്നാൽ, ഇന്ത്യാ മഹാരാജ്യത്ത് മന്ദബുദ്ധികളായ കണക്കപ്പിള്ളമാരാണല്ലോ. അവർക്ക് ഇബ്രാഹിം അൽക്കാസി മറുപടി വിശദമായി എഴുതി.''ചിലപ്പോൾ സൂര്യൻ, ചന്ദ്രൻ എന്നിവയൊക്കെ വാടകക്കെടുത്ത് നാടകം അവതരിപ്പിക്കേണ്ടിവരും. കലയുടെ മർമം അറിയാത്തവരുടെ ദില്ലി ഇടവഴികളിൽ ഇബ്രാഹിം അൽക്കാസി എന്നും ഒറ്റയാൻ ആയിരുന്നു. പാൻ ചവച്ച് ഗല്ലികളിലൂടെ ഏകനായി. പാകിസ്താനിലാണ് ജനനം എങ്കിലും ഇറാനിലാണ് തിയേറ്റർ പഠനം പൂർത്തീകരിച്ചത്.

ഈഡിപ്പസായി അഭിനയിക്കുന്ന അൽക്കാസി

ർ[നെഹ്റു നേരിട്ട് അൽക്കാസിയെ ഇന്ത്യയിൽ പ്രതിഷ്ഠിക്കുക ആയിരുന്നു. ലോകം എമ്പാടുമുള്ള സാംസ്കാരിക ചലനങ്ങൾ വീക്ഷിക്കുന്ന പണ്ഡിറ്റ് നെഹ്റുവിേൻറത് കോൺഗ്രസ് സംസ്കാരം ആയിരുന്നില്ല. ആദ്യകാലങ്ങളിൽ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ നാടകാവതരണങ്ങൾ നേരിട്ടുകണ്ട് നടീ-നടന്മാരെ പരിചയപ്പെട്ട് സ്കൂളിൽ ഉന്നത പഠനത്തിനും തിയേറ്ററിെൻറ നവീന സാങ്കേതികത്വങ്ങൾ അറിയുന്നതിനും അലയുക ആയിരുന്നു ഇബ്രാഹിം അൽക്കാസി. സ്കൂൾ പ്രൊഡക്ഷെൻറ ഭാഗമായി കിംഗ്ലിയർ ദില്ലി ചെങ്കോട്ടയിൽ അവതരിപ്പിക്കാൻ രംഗഭാഷ തയാറാക്കി. സ്കൂൾ വിദ്യാർഥികൾ അടക്കം ആയിരക്കണക്കിന് നടീനടന്മാർ ആ രംഗഭാഷക്കുവേണ്ടി വിയർപ്പിറ്റിച്ചു. ആടയാഭരണങ്ങൾക്ക് കയറും ചണനൂലുകളും കിരീടങ്ങൾക്ക് പനയോലകളും വിലകുറഞ്ഞ വർണക്കല്ലുകളും. അതൊരു റിഹേഴ്സൽ ഉത്സവം ആയിരുന്നു.

ചലിക്കുന്നതുംചലിക്കാത്തതുമായ രംഗ വസ്തുക്കൾ മൂന്നു ടണ്ണോളം. ലിയർ രാജാവിെൻറ പ്രതാപം നശിക്കുന്നതാണ് രംഗഭാഷയുടെ കാതൽ എത്രയോ ടൺ തുരുമ്പിച്ച ഷീറ്റുവേണം. പുതിയ ഇരുമ്പുഷീറ്റ് തന്നെ അത്രയേറെ വേണമെങ്കിൽ യു.പിയിൽ നിന്നടക്കം ശേഖരിക്കണം.എല്ലാ ശ്രമങ്ങളും അടഞ്ഞപ്പോൾ ഇബ്രാഹിം അൽക്കാസി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണാൻ അനുവാദം ചോദിച്ചു.

പ്രധാനമന്ത്രിമാരുടെ ''കിച്ചൺ കാബിനറ്റിലും'' മന്ദബുദ്ധികളുടെ ജനസംഖ്യ വിപുലമാണല്ലോ. അവർ ഉടക്കുകളിട്ടു. എങ്ങനെയോ അൽക്കാസി ഇന്ദിരാഗാന്ധി സമക്ഷം എത്തി പിതാവിനെപ്പോലെ സാംസ്കാരിക വിഷയങ്ങളിൽ ഇന്ദിരാഗാന്ധി ജാഗരൂക ആയിരുന്നു.(അഭിനയത്തിന് ദേശീയ അവാർഡ് നേടിയ എൻ.എൻ. പിള്ളയടക്കം നടന്മാർക്ക് അത്താഴവിരുന്ന് നൽകിയ സന്ധ്യയിൽ എൻ.എൻ. പിള്ളയോട് അഭിനയ പരിശീലനത്തിനു മാത്രമായി സ്കൂൾ തുടങ്ങാൻ ഇന്ദിരാഗാന്ധി പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്).കിംഗ്ലിയർ അവതരണം സംബന്ധിച്ച എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കിയ പ്രധാനമന്ത്രിയോട് 'തുരുമ്പിച്ച ഇരുമ്പുഷീറ്റുകളുടെ' ആവശ്യം അൽക്കാസി ഉണർത്തി.


ഡൽഹി സ്റ്റേറ്റിലെ (പ്രവിശ്യയാണന്ന്) മുഴുവൻ പൊതുശൗചാലയങ്ങളുടെ ഇരുമ്പുഷീറ്റുകൾ പൊളിച്ച് റെഡ്ഫോർട്ടിലെത്തിക്കാനും പകരം ഇരുമ്പുഷീറ്റ് പുതിയത് ശൗചാലയങ്ങളിൽ വിരിക്കാനും ഉത്തരവായി.പിരിയുേമ്പാൾ ഇന്ദിര അൽക്കാസി മുമ്പാകെ ഒരാവശ്യം ഉന്നയിച്ചു. കുടുംബവും പേഴ്സനൽ സ്റ്റാഫും 'കിംഗ്ലിയർ കാണാൻ വരും. 60 സീറ്റുകൾ റിസർവ്് ചെയ്യണം. അൽക്കാസിയിലെ കർമകുശലനായ നാടക സംവിധായകൻ ഉണർന്നു.''സീറ്റിൽ ചാരിക്കിടന്നല്ല എെൻറ കിങ്ലിയർ കാണേണ്ടത്. ആർക്കും റിസർവേഷനില്ല. ഇന്ദിര ക്ഷോഭിച്ചില്ല. കുടിക്കാൻ പാനീയവും ശ്രീറാം മന്ദിറിലേക്ക് പോകാൻ വാഹവും ഏർപ്പാട് ചെയ്തു. ഇബ്രാഹിം അൽക്കാസിയിലെ 'Theatre expert' സൗജന്യങ്ങൾ നിരാകരിച്ചു. ഇറങ്ങി നടന്നു

സ്വാതന്ത്ര്യ പ്രാപ്തിക്കു മുന്നേ അൽക്കാസിയും കുടുംബവും ഇന്ത്യയിൽ നാടകപ്രവർത്തനങ്ങളുമായി സജീവമായിരുന്നു. യൂറോപ്യൻ നാടകവേദിയും റോയൽ തിയേറ്ററുകളും കണ്ണഞ്ചിപ്പിക്കുന്ന വർണവേദികളിൽ അട്ടഹാസം മുഴക്കുന്ന സ്ഥിരം ശൈലികൾ... അറയുടെ അനുസരണങ്ങൾ വിവിധ ഇന്ത്യൻ നാടകവേദികളും അനുകരിച്ചു. (ബംഗാളിലെ അർണേന്ദ മുസ്തേഫ ഈ വിഷയത്തിൽ പഠനങ്ങൾ ആവശ്യപ്പെടുന്ന പ്രതിഭയാണ്.)അൽക്കാസി ഇന്ത്യൻ നാടകവേദിയുടെ നാട്ടാചാരങ്ങൾ, നാടോടി ശീലുകൾ, വായ്ത്താരികൾ, ശൈലീകൃത അഭിനയ സമ്പ്രദായങ്ങൾ സ്വാംശീകരിച്ചു. ഗീത-നൃത്ത-വാദ്യങ്ങളുടെ ടോട്ടൽ തിയേറ്റർ സംജ്ഞ അവതരിപ്പിക്കപ്പെട്ടു.സുരേശ് അവസ്തി, ഹബീബ് തൻവീർ, ബി.വി. കാറന്ത് തുടങ്ങിയവർ ഈ നാടക സമ്പ്രദായങ്ങൾക്ക് വെള്ളം, വളങ്ങൾ നൽകി.

പീറ്റർ ബ്രൂക്ക്, (ഇംഗ്ലണ്ട്) ജഴ്സി ഗ്രോതോവ്സ്കി (പോളണ്ട്) അടക്കം എത്രയോ വിദേശപ്രതിഭകൾ ടോട്ടൽ തിയേറ്റർ ഊർജം ഉൾക്കൊണ്ട് കേരളത്തിലെ െതയ്യം, കൂടിയാട്ടം, കാക്കാരിശ്ശി, പടയണി അടക്കം നാടോടി നാടകസമ്പ്രദായങ്ങൾ നവീന തിയേറ്ററിന് സമർപ്പിച്ചു. എല്ലാ വഴികളും ചെന്നുമുട്ടിയത് ഇബ്രാഹിം അൽക്കാസിയിൽ തിയേറ്റർ ആക്ടിവിസ്റ്റുകളുടെ ദുശ്ശീലങ്ങൾ പിതുടരാത്ത മുനിയെപ്പോലൊരു നാടക ആചാര്യൻ. നവീന ഇന്ത്യൻ സിനിമയിലെ മഹാപ്രതിഭകൾ നസ്റുദ്ദീൻ ഷാ, ഓംപുരി, നവാസുദ്ദീൻ സിദ്ദീഖി, അനുപം ഖേർ, സീമ ബിശ്വാസ്, ഇർഫാൻ ഖാൻ, ബൻസി കൗൾ, പിയൂഷ് മിശ്ര, പങ്കജ് കപൂർ മലയാളത്തിലെ ഹിന്ദി ബിരുദധാരി കൂടിയായ മാധവൻ നായർ എന്ന മധു, നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഇബ്റാഹിം അൽക്കാസി തെളിച്ച തിരിവെട്ടത്തിൽനിന്ന് ഉൗർജം ഉൾക്കൊണ്ടവരാണ്.

നാടകപരീക്ഷണങ്ങളുടെ റോയൽ അക്കാദമിയിലെ പരിശീലന കാലത്ത് അൽക്കാസി അവിടെ സൃഷ്ടിച്ച ഒരു ''ഇംപ്രവൈസേഷൻ'' പാഠ്യപദ്ധതിയുടെ ഭാഗമായി. പ്രായം ഏറെച്ചെന്ന എമേരു ബർണദ് റോയൽ അക്കാദമിയിലെ നടി ആയിരുന്നു വിദ്യാർഥികൾക്കുവേണ്ട 'ഇംപ്രവൈസേഷൻ' ക്ലാസുകളിലെ സ്ഥിരം സാന്നിധ്യം. ഇബ്രാഹിം അൽക്കാസിയുടെ ഊഴമായി. ഇംപ്രവൈസേഷൻ നേരം എമേരു നരച്ച മുടിയിൽ ഡൈ പൂശുകയായിരുന്നുു. ഇബ്രാഹിം അൽക്കാസി ഒരു സിംഹത്തെ മുരൾച്ചയിട്ട് അവതിപ്പിച്ചു. ക്ലാസ് റൂം ശരിക്കും നടുങ്ങി.

സിംഹത്തിെൻറ പ്രായം ഏറുന്നതും മുരളാനും നഖം ഉപോയഗിച്ച് മാന്തിക്കീറാനും ശക്തി കുറയുന്നത് സിംഹത്തിലൂടെ ആ തിയേറ്റർ വിദ്യാർഥി പ്രകടമാക്കി. നടൻ ഒരു പൂച്ചയെപ്പോലെ പതുങ്ങി. LION TO CAT എന്നായി ആ പ്രോയഗത്തിന് പേര്.ഡൈ അടിക്കുന്ന നടിയോട് അൽക്കാസി സിംഹമായി അഭിനയിച്ച് ഡയലോഗ് ''ഹിയർ മാഡം... നിങ്ങളുടെ മേയ്ക്കപ്പ് മിടുക്കുകൊണ്ട് തലമുടി കറുപ്പിക്കാം..'' സദസ്സ് അധ്യാപകരടക്കം ചിരിച്ചുമറിഞ്ഞു. ''ഹേ മാഡം വളഞ്ഞുപോയ തെൻറ ഷോൾഡർ നിവർത്താൻ ആവുമോ...''

ഇബ്രാഹം അൽക്കാസി സംവിധാനം ചെയ്ത അന്ധയുഗ് എന്ന നാടകത്തിൽ നിന്ന്

നിരവധി സംഭവങ്ങൾ റെപ്പർട്ടി ക്ലാസുകളിൽ അദ്ദേഹം വിവരിക്കുമായിരുന്നു.''അന്ധയുഗ്'' നടന്മാർ കറുത്ത നാടകൊണ്ട് കണ്ണുകൾ മറച്ച് പ്രത്യക്ഷപ്പെട്ടു. അമ്പതിലേറെ നടീനടന്മാർ മഹാഭാരതം പ്രമേയമായിരുന്നു. 'അന്ധയുഗി'ന് ഇന്ത്യൻതിയേറ്ററിൽ അറുപത് വ്യത്യസ്ത രംഗഭാഷകൾ ഉണ്ടായി. എഴുപതുകളിൽ പ്രൊഫ. ജി. ശങ്കരപ്പിള്ള സംഗീതനാടക അക്കാദമി അധ്യക്ഷനായിരിക്കെ അൽക്കാസി കേരളത്തിൽ ക്ഷണിക്കപ്പെട്ടു. നാടകം ഇല്ലായിരുന്നു. ജബ്ബാർ പട്ടേൽ പ്രിയ ശിഷ്യനായിരുന്നു. ''ഖാശിറാം കോത്വാൾ'' മലയാളി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നറിയാനുള്ള യാത്ര. രണ്ട് ടേമുകളിലായി വിവിധ ശിൽപശാലകളിൽ ആ ക്ലാസുകൾ, ഇംപ്രവൈസേഷനുകൾ ഗ്രഹിക്കാൻ ഇതെഴുതുന്നയാൾക്ക് ഭാഗ്യമുണ്ടായി. ഒരു ക്ലാസിൽ എന്നോട് കടലാവാൻ ആവശ്യപ്പെട്ടു.

പെട്ടെന്നാണ് വിഷയം തരിക. കടൽത്തീരം, തിരമാലകളിലേക്ക് ദൃഷ്ടി, പതുക്കെ തിരയിലേക്ക് ഇറങ്ങൽ. ആഞ്ഞുവീശുന്ന തിരയെ ഭയന്ന് മണലിലെ ചുട്ടുപുഴുത്ത അവസ്ഥയിലേക്ക് മാറ്റം. കാലുകൾ പൊള്ളുന്നത്. ഞാൻ അഭിനയിച്ചു.

മുഹമ്മദ് ഹനീഫ്...

ആ വാത്സല്യവും ചിരിയും കാതുകളിൽ മുഴങ്ങുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#Ebrahim Alkasi#drama expert
Next Story