Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപാരമ്പര്യ വൈദ്യനെ...

പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്: രോഗിയാണെങ്കിലും മുഖ്യപ്രതിക്ക് ജാമ്യം നൽകാനാവില്ലെന്ന് ഹൈകോടതി

text_fields
bookmark_border
highcourt
cancel
Listen to this Article

കൊച്ചി: പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷൈബിൻ അഷറഫിന് വൃക്കരോഗിയാണെന്ന കാരണത്താൽ ജാമ്യം നൽകാനാവില്ലെന്ന് ഹൈകോടതി. എന്നാൽ, കസ്റ്റഡിയിൽ കഴിയുന്ന ഇയാൾക്ക് എവിടെ ചികിത്സ ഒരുക്കാനാവുമെന്ന് സർക്കാർ അറിയിക്കണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് നിർദേശിച്ചു.

മൈസൂർ സ്വദേശി ഷാബ ഷെരീഫിനെ മൂലക്കുരു ചികിത്സക്കുള്ള ഒറ്റമൂലി പറഞ്ഞുതരണമെന്നാവശ്യപ്പെട്ട് 2019ൽ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുപോയി ഒന്നേകാൽ വർഷം തടവിലാക്കി പീഡിപ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ തള്ളിയെന്നുമാണ് കേസ്.

പ്രവാസി വ്യവസായിയും നിലമ്പൂർ സ്വദേശിയുമായ ഷൈബിൻ ഉൾപ്പെടെ പ്രതികളെ ഈ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ജാമ്യത്തിന് ഷൈബിൻ ഹൈകോടതിയെ സമീപിച്ചത്. 2016ൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ ഷൈബിന് തുടർ ചികിത്സ ആവശ്യമാണെന്നും കസ്റ്റഡിയിൽ ഇതിനുള്ള സൗകര്യം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹരജി അടുത്ത വ്യാഴാഴ്‌ച പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:verdictHigh Court
News Summary - The High Court said that the main accused could not be granted bail even though he was ill
Next Story