കുതിപ്പിെൻറ കേരളമാതൃക
text_fieldsസാമ്പത്തികമാന്ദ്യത്തിെൻറ വാർത്തകൾ രാജ്യമെങ്ങും ആശങ്ക ഉയർത്തുേമ്പാഴും കേരളമാതൃകകളുടെ കുതിപ്പ് വ്യവസായ ലോകത്ത് ചർച്ചയാകുന്നു. സോഫ്റ്റ്വെയർ രംഗത്തും ഹാർഡ് വെയർ രംഗത്തുമെല്ലാം പുതിയ ചുവടുവെപ്പുകളാണ് കേരളം നടത്തുന്നത്. ഒപ്പം, സംസ്ഥാനത്തെ പ്രമുഖ സംരംഭങ്ങൾ വളർച്ചയുടെ പാതയിലും. കേരളമാതൃകകളുടെ ചില കുതിപ്പ് ചിത്രങ്ങൾ:
വൈദ്യുതിത്തൂണിലൂടെ ഇൻറർനെറ്റ്
കേബിൾ ടി.വി വ്യാപകമാകുന്നതിന് മുമ്പ് കേരളത്തിൽ വൈദ്യുതിത്തൂണുകളിലൂടെ എത്തിയിരുന്നത് ഒറ്റ വസ്തു മാത്രമായിരുന്നു; വൈദ്യുതി. പിന്നീട് സീരിയലുകളും വാർത്തകളും വൈദ്യുതിത്തൂണിലേറി കേബിൾ ചാനൽ വഴി എത്തിത്തുടങ്ങി. ഇപ്പോഴിതാ വൈദ്യുതിത്തൂണുകളിലൂടെ സർക്കാർവക ഇൻറർനെറ്റും വീടുകളിലെത്തുന്നു. ഒന്നര വർഷത്തിനകം ഇൗ പദ്ധതി യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ 40 ലക്ഷത്തിലേറെയുള്ള കെ.എസ്.ഇ.ബി ഇലക്ട്രിക് പോസ്റ്റുകൾവഴിയാണ് ഇനി വൈദ്യുതിക്കൊപ്പം കുറഞ്ഞ നിരക്കിലുള്ള ഇൻറർനെറ്റും വീടുകളിലെത്തുക.
ആരോഗ്യ^വിദ്യാഭ്യാസരംഗത്ത് ഇൻറർനെറ്റ് വഴിയുള്ള മന്നേറ്റമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘കെ ഫോൺ’പദ്ധതിയാണ് സോഫ്റ്റ്വെയർ രംഗത്തെ സംസ്ഥാനത്തിെൻറ പ്രധാന കുതിപ്പ്. സർക്കാർസ്കൂളുകൾ, ഗവ. ആശുപത്രികൾ തുടങ്ങി ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ വരെ സൗജന്യമായും മറ്റ് കുടുംബങ്ങളിൽ കുറഞ്ഞനിരക്കിലും ഇൻറർനെറ്റ് എത്തിക്കുകയാണ് പദ്ധതി. 1028 കോടി രൂപ അടങ്കൽ തുകയുള്ള ഇൗ പദ്ധതിക്ക് 823 കോടി കേരള ഇൻഫ്രാസ്ട്രെക്ചർ ഫണ്ട് ബോർഡ് (കിഫ്ബി) നൽകും.
100 ശതമാനം സാക്ഷരത നേടിയ സംസ്ഥാനത്ത് ഇനി 100 ശതമാനം ഇൻറർനെറ്റ് സാക്ഷരത കൈവരിക്കുകയാണ് ലക്ഷ്യം. കേരള സ്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും കെ.എസ്.ഇ.ബിയും ചേര്‍ന്ന് രൂപവത്കരിച്ച കേരള ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്ക് കമ്പനിയാണ് ഇൻറർനെറ്റ് എത്തിക്കുക. ഇതോടെ ഇ^കോമേഴ്സ് രംഗത്തും കുതിച്ച്ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞദിവസം സംസ്ഥാനത്തെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തെ വിശേഷിപ്പിച്ചത് രാജ്യത്തെ ഡിജിറ്റൽ പവർഹൗസ് എന്നാണ്.
മത്സരം; െഎ.ടി കുതിപ്പിനും
െഎ.ടി രംഗത്തെ കുതിപ്പിൽ കൊച്ചിയും തിരുവനന്തപുരവും ഇഞ്ചോടിഞ്ച് മത്സരത്തിലാണ്. തിരുവനന്തപുരത്ത് ടെക്നോസിറ്റിക്ക് കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടക്കം കുറിച്ചപ്പോൾ കൊച്ചി സ്മാർട്ട്സിറ്റിയിൽ പുതിയ െഎ.ടി കെട്ടിടത്തിന് തുടക്കമാവുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഫ്യൂച്ചറിസ്റ്റിക് പാർക്കായി മാറാനാണ് ടെക്നോസിറ്റിയിലൂടെ തിരുവനന്തപുരം ഒരുങ്ങുന്നത്. 400 ഏക്കറിൽ പടുത്തുയർത്തുന്ന ടെക്നോസിറ്റിയിൽ െഎ.ടി രംഗത്തെ പുത്തൻ തരംഗമാകുന്ന കൊഗ്നിറ്റീവ് അനലറ്റിക്സ്, ഫിൻടെക്, സ്പേസ് ആപ്ലിക്കേഷൻ, ബ്ലോക്ക്ചെയിൻ, ഇ^സെക്യൂരിറ്റി തുടങ്ങിയവയുടെ സേങ്കതമാവുക എന്നതാണ് ലക്ഷ്യമിടുന്നത്. സ്റ്റാർട്ടപ് സംരംഭകരെ വൻകിട െഎ.ടി കമ്പനികളുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവുമുണ്ടാകും. ഇതാണ് െഎ.ടി രംഗത്തെ പുതുതലമുറക്ക് പ്രതീക്ഷ നൽകുന്നത്.
കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് 200 കോടി രൂപ ചെലവിൽ ഏഴ് ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ െഎ.ടി കെട്ടിടം നിർമിക്കുക. സ്മാർട്ട്സിറ്റി പദ്ധതിയിലേക്ക് വിദേശത്തുനിന്നടക്കം പുതിയ കമ്പനികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾക്കും രൂപം നൽകുന്നുണ്ട്. ഇതിനകം, സിംഗപ്പുര്‍ ആസ്ഥാനമായ ബര്‍ണാഡ് സ്കട്ടില്‍ എന്ന കമ്പനിക്ക് നാവികസംബന്ധമായ സോഫ്റ്റ്വെയര് സൊല്യൂഷന്‍ ഉണ്ടാക്കുന്ന യൂനിറ്റ് സ്ഥാപിക്കുന്നതിന് ഇവിടെ ഒരേക്കർ ഭൂമി അനുവദിക്കുന്നതിനും ധാരണയായിട്ടുണ്ട്. ആയിരം പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണിത്.
ചിറക് വിരിച്ച് സിയാൽ
ലോകവ്യാപകമായി വിമാന കമ്പനികളും വിമാനത്താവളങ്ങളും പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും മലയാളികൾ സ്വന്തംനിലക്ക് നിക്ഷേപം നടത്തി രൂപപ്പെടുത്തിയ കൊച്ചിൻ ഇൻറർനാഷനൽ എയർപോർട്ട് കമ്പനി (സിയാൽ) വളർച്ചയുടെ കുതിപ്പിലാണ്. കഴിഞ്ഞ സാമ്പത്തികവർഷം, നികുതി കഴിച്ച് 179.45 കോടി രൂപയാണ് സിയാൽ ലാഭമുണ്ടാക്കിയത്. ഇതിൽ നിന്ന് 31 കോടി രൂപ സംസ്ഥാന സർക്കാറിന് ലാഭവിഹിതമായി നൽകുകയും ചെയ്തു. മറ്റ് നിക്ഷേപകർക്ക് ഒാഹരിവിലയുടെ 25 ശതമാനമാണ് ലാഭവിഹിതം ലഭിച്ചത്. സിയാലിനുള്ള 18,300 നിക്ഷേപകർക്ക് ഇതോടെ മുടക്ക് മുതലിെൻറ രണ്ടിരട്ടിയിലധികം, കൃത്യമായി പറഞ്ഞാൽ 203 ശതമാനം, ലാഭവിഹിതമായി ലഭിക്കുകയും ചെയ്തു.
സർക്കാറിനാകെട്ട, ലാഭവിഹിത ഇനത്തിൽ ഇതുവരെ സിയാലിൽ നിന്ന് 193.53 കോടി രൂപയാണ് ലഭിച്ചത്. 2016^17 സാമ്പത്തികവർഷം 669 കോടി രൂപയായിരുന്നു സിയാലിെൻറയും ഉപകമ്പനിയായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയ്ൽ സർവിസസ് ലിമിറ്റഡിെൻറയും മൊത്തവരുമാനം. കൊച്ചിവഴി കടന്നുപോകുന്ന ആഭ്യന്തര യാത്രക്കാരുടെ എണ്ണം വർധിച്ചതാണ് സിയാലിന് തുണയായി മാറിയിരിക്കുന്നത്. ആഭ്യന്തരയാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 25.99 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തികവർഷം കൊച്ചി വിമാനത്താവളത്തിലൂടെ കടന്നുപോയത് 89.4 ലക്ഷം യാത്രക്കാരാണ്.
ഇനി കേരളീയ ലാപ്ടോപ്പും
ലാപ്ടോപ് എന്ന് പറഞ്ഞാൽ മനസ്സിൽ ഒാടിയെത്തുക വിവിധ വിദേശ ലാപ്ടോപ് ബ്രാൻഡുകളാണ്. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിെൻറ സ്വന്തം ലാപ്ടോപ് രംഗത്തിറക്കാനുള്ള ഒരുക്കമാണ് അണിയറയിൽ നടക്കുന്നത്. നൂറ് ശതമാനം ഇൻറർനെറ്റ് സാക്ഷരത കൈവരിക്കുകയും ദാരിദ്ര്യരേഖക്ക് താഴെയുള്ളവ ഉൾപ്പെടെ മുഴുവൻ വീടുകളിലും സ്കൂളുകളിലും കേബിൾവഴി ഇൻറർനെറ്റ് എത്തുകയും ചെയ്യുേമ്പാൾ ലാപ്ടോപ്, ഡെസ്ക് ടോപ് എന്നിവയുൾപ്പെടെ കമ്പ്യൂട്ടറുകൾക്കും ആവശ്യകതയേറുക സ്വാഭാവികം.
ഇൗ അവസരം മുതലെടുക്കാൻ കേരളത്തിെൻറ സ്വന്തം ലാപ്ടോപ് വിപണിയിലിറക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ലാപ്ടോപ്പുകളും സർവറുകളും നിർമിക്കുന്നതിന് ഇൻറലുമായി ധാരണയിലെത്തുന്നതിന് നീക്കങ്ങൾ തകൃതിയായി നടക്കുകയാണ്. സർക്കാറിന് കീഴിലുള്ള ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ മിഷനാണ് ഇത് സംബന്ധിച്ച വിശദ നയരേഖ സമർപ്പിച്ചിരിക്കുന്നത്.
കെൽട്രോൺ കാമ്പസിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി തദ്ദേശീയമായി ലാപ്ടോപ്പും സർവറുകളും വികസിപ്പിച്ച് വിപണനം നടത്തുകയാണ് ലക്ഷ്യം. യുവാക്കള്‍ക്ക് നൈപുണ്യവികസന പരിശീലനം നൽകി അവർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുകയാണ് പദ്ധതി. ഇതിനായി സ്റ്റാർട്ടപ്പുകൾക്കും ഇലക്‌ട്രോണിക് ഉൽപാദന ക്ലസ്റ്ററുകള്‍ക്കും സാമ്പത്തികസഹായം നല്‍കി പദ്ധതി വ്യാപിപ്പിക്കും. ഒപ്പം, െഎ.ടി രംഗത്ത് പരിശീലനം നേടുന്നവർക്ക് ഇവിടെത്തന്നെ തൊഴിലവസരവുമൊരുക്കും. സാധ്യമായ മേഖലകളിൽ വിദേശ കമ്പനികളുടെ സഹകരണവും ഉറപ്പുവരുത്തും. ഹാർഡ്വെയർരംഗത്ത് പുത്തൻപ്രതീക്ഷകൾ നൽകുകയാണ് ഇൗ പദ്ധതി.
വകുപ്പുകൾ സഹകരിക്കുമോ? വ്യവസായലോകം കാത്തിരിക്കുന്നു
കേരളത്തിൽ വ്യവസായം തുടങ്ങുന്നതിന് മുഖ്യതടസ്സമായി പറയുന്നത് വിവിധ സർക്കാർവകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ്. വ്യവസായം തുടങ്ങുന്നതിനുള്ള അനുമതി അപേക്ഷയുമായി സംരംഭകർ സർക്കാർ ഒാഫിസുകൾ കയറിയിറങ്ങി ചെരിപ്പ് തേഞ്ഞാലും അനുമതി ലഭിക്കാൻ വർഷങ്ങളെടുക്കും. ഇതിൽ നിന്ന് വ്യത്യസ്തമായി, വിവിധ വകുപ്പുകളുടെ അനുമതികൾ ഒറ്റയടിക്ക് ലഭിക്കുന്ന ‘ഇൗസ് ഒാഫ് ഡൂയിങ് ബിസിനസ്’ നയമാണ് സർക്കാർ ഇപ്പോൾ മുന്നോട്ടുവെക്കുന്നത്. ഇതിൽ പ്രതീക്ഷയോടൊപ്പം ആശങ്കയുമായി കഴിയുകയാണ് സംരംഭകർ.
വിവിധ വകുപ്പുകൾ കയറിയിറങ്ങുന്നതിൽ സംരംഭകർ അനുഭവിക്കുന്ന പ്രയാസം മുമ്പ് സർക്കാറിന് മുന്നിൽ മുഖ്യവിഷയമായി എത്തിയേപ്പാൾ, പ്രതിവിധിയായി തീരുമാനിച്ചതാണ് ഏകജാലക സംവിധാനം. എന്നാൽ, വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ ഇൗ പദ്ധതിയെ നിഷ്ഫലമാക്കി. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതിക്കും ഇത്തരത്തിൽ പാര വരുമോ എന്ന ആശങ്കയിലാണ് വ്യവസായ ലോകം.
സർക്കാർ പ്രഖ്യാപിച്ച ‘കേരള നിക്ഷേപ പ്രോത്സാഹന സൗകര്യമൊരുക്കല്‍ നിയമം^2017’ അനുസരിച്ച് സംസ്ഥാനത്ത് ആരംഭിക്കുന്ന വ്യവസായങ്ങള്‍ക്ക് തടസ്സങ്ങളില്ലാതെയും വേഗത്തിലും വിവിധ വകുപ്പുകളില്‍നിന്നും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അനുമതി ലഭ്യമാകും.
ഇതിനായി, കേരള പഞ്ചായത്തീരാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള ഭൂജല നിയന്ത്രണ ആക്ട്,, കേരള ലിഫ്റ്റുകളും എക്സ്കലേറ്ററുകളും ആക്ട്, കേരള ഷോപ്സ് ആൻഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെൻറ് ആക്ട്, കേരള ചുമട്ടുതൊഴിലാളി ആക്ട്, കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ ടൗണ്‍ഷിപ് പ്രദേശവും വികസന ആക്ട് എന്നീ ഏഴു നിയമങ്ങള്‍ ഭേദഗതി ചെയ്താണ് കേരള ഇന്‍വെസ്റ്റ്മെൻറ് പ്രമോഷന്‍ ഫെസിലിറ്റേഷന്‍ ആക്ട് രൂപവത്കരിക്കുക. ഇതോടൊപ്പം, വ്യവസായ ലൈസന്‍സിന് അപേക്ഷിക്കുന്നതിന് പൊതു അപേക്ഷാഫോറവും അത് അപ്ലോഡ് ചെയ്യുന്നതിന് സ്വിഫ്റ്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും കെട്ടിടനിര്‍മ്മാണ ലൈസന്‍സ് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഒരു ഇൻറലിജൻറ് സോഫ്റ്റ്വെയറും തയാറാക്കും.
കാലങ്ങളായി തങ്ങൾ ഉന്നയിച്ചുവരുന്ന ആവശ്യങ്ങൾതന്നെയാണ് ഇവയെന്ന് വ്യവസായലോകവും തുറന്ന് പറയുന്നു. സർക്കാർ ഉദ്ദേശിക്കുംവിധത്തിൽ ഇത് നടപ്പിലായാൽ സംസ്ഥാനത്തിെൻറ വ്യവസായവളർച്ചക്ക് ഗതിവേഗം കൈവരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.