Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Featurechevron_rightമലമുകളിൽ...

മലമുകളിൽ മത്സ്യകൃഷിയുമായി ജോസഫ്

text_fields
bookmark_border
മലമുകളിൽ മത്സ്യകൃഷിയുമായി ജോസഫ്
cancel
camera_alt??????????????? ????????? ????????? ????????

ചാലക്കുടി മേഖലയിലെ മലയോരത്ത് മുന്‍പ്രവാസിയുടെ മത്സ്യകൃഷി വിളവെടു പ്പിനൊരുങ്ങി. മോതിരക്കണ്ണിയില്‍ പുരയിടത്തോട് ചേര്‍ന്ന് 40 സെൻറ് സ്ഥലത്തെ കൃത്രിമ ജലാ ശയത്തില്‍ കരിപ്പായി ജോസഫ് ആണ് മലമുകളിൽ മീൻ വളർത്തുന്നത്. 25,000ത്തോളം ഗിഫ്റ്റ് തിലാപ് പിയ മത്സ്യങ്ങൾ വിളവെടുപ്പിന് തയാറെടുക്കുകയാണ് ജോസഫ്. വളര്‍ച്ചയെത്തിയവ മുക്കാല്‍ മുതല്‍ ഒരു കിലോയോളം വരും. സമീപത്തൊന്നും ഇത്രവിപുലമായ മത്സ്യകൃഷിയില്ല. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള പെരുന്നാള്‍ ഉത്സവ സീസണുകളും ട്രോളിങ് സീസണുകളും ലക്ഷ്യമിട്ടാണ് ജോസഫ് കൃഷി ആരംഭിച്ചത്.
ഗള്‍ഫില്‍ പോകുന്നതിന് മുമ്പ് തന്നെ മത്സ്യകൃഷിയില്‍ താല്‍പര്യം ഉണ്ടായിരുന്ന േജാസഫിന് പിതാവ് ജെയിംസ് ആണ് പ്രചോദനം. അഞ്ചേക്കര്‍ പുരയിടത്തിലെ 40 സെൻറ് അഞ്ചടി താഴ്ചയില്‍ മണ്ണ് നീക്കി ചുറ്റും ബണ്ട് നിര്‍മിച്ച് പോളിത്തീന്‍ ഷീറ്റുകള്‍ നിരത്തിയാണ് പ്രധാന ജലാശയം നിർമിച്ചിട്ടുള്ളത്. ഇത് കൂടാതെ രണ്ട് കുളങ്ങൾ വേറെയുണ്ട്. കുളത്തിന് ചുറ്റും പോളിത്തീന്‍ ഷീറ്റ് കൊണ്ട് സംരക്ഷണഭിത്തിയും നിർമിച്ചിട്ടുണ്ട്. കുളത്തിന് മുകളില്‍ പക്ഷികള്‍ വരാതിരിക്കാന്‍ ബേഡ് ലൈനും മീനുകള്‍ക്ക് ശുദ്ധവായു ലഭിക്കാന്‍ കുളത്തില്‍ എയറേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്.
ജലാശത്തിലേക്ക് ശുദ്ധജലം കടത്തി വിടാനും മലിനജലം ഒഴുക്കിക്കളയാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. മലിനജലം ഉപയോഗിച്ച് പുരയിടത്തിലെ ജാതി, തെങ്ങ് തുടങ്ങിയവ സ്പ്രിഗ്ലര്‍ രീതിയില്‍ നനക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏകദേശം എട്ട് ലക്ഷം രൂപ പ്രാരംഭത്തില്‍ ചെലവായി. ഗിഫ്റ്റ് തിലാപ്പിയ കുഞ്ഞുങ്ങളെ ഒന്നിന് 2.70 രൂപ നിരക്കില്‍ ഹൈദരാബാദില്‍നിന്ന് വാങ്ങിയാണ് കൃഷിക്ക് തുടക്കമിട്ടത്. ഇവയുടെ തീറ്റയ്ക്ക് വലിയ തുക ചെലവഴിക്കുന്നു. ഗുണമേന്മയുള്ള തീറ്റ നല്‍കിയാലേ മത്സ്യത്തിന് രുചിയുണ്ടാകൂ. കൃഷിയില്‍ സഹായിക്കാന്‍ രണ്ട് പണിക്കാരുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture News
News Summary - agriculture/fisheries
Next Story