ചിറ്റാർ: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാലേൽപടിയിലെ പാടത്ത് പച്ചക്കറി കൃ ഷിയിറക്കും. ചിറ്റാർ ഗ്രാമപഞ്ചായത്തിലെ തെക്കേക്കര വാർഡിൽ വാലേൽപടിയിൽ തരിശായി കി ടന്ന പാടത്താണ് കയർ ഭൂവസ്ത്രം സ്ഥാപിച്ച് സംരക്ഷണമൊരുക്കി പച്ചക്കറി വിളയിക്കാനൊ രുങ്ങുന്നത്. ഇതിനായി തൊഴിലുറപ്പ് പദ്ധതിയിലെ 50ഓളം സ്ത്രീ തൊഴിലാളികൾ ഒരാഴ്ചയായി പാടശേഖരം വൃത്തിയാക്കുന്ന ജോലിയിലാണ്.
മൂന്നേമുക്കാൽ ഏക്കർ പാടത്താണ് പച്ചക്കറി വിളയിക്കാനൊരുങ്ങുന്നത്. പാടത്ത് മൂന്ന് സെക്ടറായി തിരിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ ഗ്രൂപ്, കുടുംബശ്രീ ഗ്രൂപ്, കർഷകരുടെ ഗ്രൂപ് എന്നിങ്ങനെ തരംതിരിച്ചാണ് കൃഷിചെയ്യുന്നത്. കയർ ഭൂവസ്ത്രങ്ങൾ കഴിഞ്ഞദിവസം ആലപ്പുഴയിൽനിന്ന് എത്തിച്ചു. പാടശേഖരത്തിെൻറ ഇരുഭാഗത്തുമുള്ള കൈത്തോടിെൻറ മൺതിട്ടകളിൽ കയർ ഭൂവസ്ത്രങ്ങൾ ധരിപ്പിച്ചാണ് കൃഷിക്ക് അനുയോജ്യമാക്കുന്നത്. കൃഷിക്കാവശ്യമായ വിത്തും വളവും കൃഷിഭവനിൽനിന്ന് സൗജന്യമായി നൽകും.
കൃഷിച്ചെലവിനായി ഫണ്ടും നൽകും. പദ്ധതി വിജയിക്കുമെങ്കിൽ പഞ്ചായത്തിലെ മറ്റു വാർഡുകളിലും ഈ കൃഷിരീതി വ്യാപിപ്പിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. മഴക്കാലത്ത് ശക്തമായി വെള്ളം കുത്തിയൊഴുകുന്ന പാടശേഖരമാണിത്. കഴിഞ്ഞ വർഷങ്ങളിലും പാടശേഖരത്തിൽനിന്ന് ജൈവപച്ചക്കറി കൃഷിനടത്തി നൂറുമേനി വിളവെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.