നജ്റാനിലെ സ്വദേശിവത്കരണം;  സ്ഥാപനങ്ങളിൽ കണക്കെടുപ്പ് തുടങ്ങി

നജ്റാൻ: നജ്റാൻ മേഖലയിൽ സ്വദേശീവത്കരണം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങളിൽ കണക്കെടുപ്പ് തുടങ്ങി. നജ്റാൻ മേഖല സ്വദേശീവത്കരണ കമ്മിറ്റിയാണ് മേഖലയുടെ വിവിധ മേഖലകളിൽ തൊഴിലവസരങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചത്. ജ്വല്ലറികൾ, റിയൽ എസ്റ്റേറ്റ് ഒാഫീസുകൾ, മാളുകൾ, റെൻറ് എ കാർ ഒാഫീസുകൾ, ചാരിറ്റി സൊസൈറ്റികൾ, കാർ ഡീലർഷിപ്പ് ഒാഫീസുകൾ, സ്പെയർ പാർട്സ് കടകൾ, സുഗന്ധദ്രവ്യ വിൽപന കടകൾ, ടൂറിസ്റ്റ് ഹോമുകൾ എന്നിവിടങ്ങളിലാണ് കണക്കെടുപ്പ് നടത്തിയത്. 

അടുത്ത റജബ് ഒന്ന് വരെ സ്വദേശിവത്കരണം ലക്ഷ്യമിടുന്ന സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന് സ്വദേശിവത്കരണ കമ്മിറ്റി ജനറൽ സെക്രട്ടറിയും നജ്റാൻ തൊഴിൽ മന്ത്രാലയ ബ്രാഞ്ച് ഒാഫീസ് അബ്ദുല്ല അൽദോസരി പറഞ്ഞു. മേഖല ഗവർണറും തൊഴിൽ സാമൂഹികവികസന മന്ത്രിയും തമ്മിൽ സ്വദേശിവത്കരണം ഉൗർജിതമാക്കാൻ ധാരണയിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഖല ഗവർണറേറ്റിന് കീഴിൽ വിവിധ വകുപ്പുകെള ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ച് സ്വദേശിവത്കരണ നടപടികൾ ഉൗർജിതമാക്കാൻ അടുത്തിടെയാണ് തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം നടപടി തുടങ്ങിയത്. 
തൊഴിൽ മന്ത്രാലയത്തിന് പുറമെ ആഭ്യന്തര മന്ത്രാലയം, വാണിജ്യം, മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രാലയം, വൊക്കേഷനൽ ട്രെയിനിങ്, മാനവ വിഭവ ശേഷി ഫണ്ട് എന്നീ വകുപ്പുകൾ ഉൾപ്പെട്ടതാണ് കമ്മിറ്റി.  

Tags:    
News Summary - localization-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.