Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖുദ്സ്...

ഖുദ്സ് റാലിക്കിടെ ഇറാൻ  പ്രസിഡൻറിനുനേരെ ആക്രമണം

text_fields
bookmark_border
ഖുദ്സ് റാലിക്കിടെ ഇറാൻ  പ്രസിഡൻറിനുനേരെ ആക്രമണം
cancel

തെഹ്റാൻ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെ ഇറാനിൽ നടന്ന റാലിയിൽ പ്രസിഡൻറ് ഹസൻ റൂഹാനിക്കുനേരെ ആക്രമണം. വെള്ളിയാഴ്ച നടന്ന ‘ഖുദ്സ് റാലി’യെ അഭിസംബോധന ചെയ്യവേയാണ് റൂഹാനിയെ മുൻ പ്രസിഡൻറ് ബനീസദ്റിനോട് താരതമ്യംചെയ്ത് മുദ്രാവാക്യം മുഴക്കിയയാൾ ആക്രമണം  നടത്തിയത്. 
രാജ്യത്തെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇൗയും ഹസൻ റൂഹാനിയും തമ്മിലെ ഭിന്നതകൾ രൂക്ഷമാവുന്നതിെൻറ പ്രത്യക്ഷ സൂചനയായാണ് ആക്രമണത്തെ വിലയിരുത്തുന്നത്. ‘‘നുണയൻ തുലയെട്ട, അമേരിക്കൻ മുല്ല തുണയെട്ട’’ എന്നീ മുദ്രാവാക്യങ്ങളും ആക്രമി മുഴക്കി.

കഴിഞ്ഞമാസം നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ മുൻതവണയേക്കാൾ 50 ലക്ഷം വോട്ട് അധികം നേടി റൂഹാനി തെൻറ സ്ഥാനം അരക്കിട്ടുറപ്പിച്ച വേളയിലാണ് അദ്ദേഹത്തിനെതിരെ പരസ്യവിമർശനവുമായി ഖാംനഇൗ രംഗത്തെത്തിയത്.
ഇംപീച്മെൻറ് നേരിട്ട് ഫ്രാൻസിലേക്ക് നാടുകടത്തപ്പെട്ടയാളാണ് ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡൻറായ അബുൽഹസൻ ബനീസദ്ർ. കഴിഞ്ഞയാഴ്ച റൂഹാനിയെ ബനീസദ്റിനോട് താരതമ്യം ചെയ്ത് ഖാംനഇൗ ഒരു പൊതുപരിപാടിയിൽ പ്രസംഗിച്ചിരുന്നു. ബനീസദ്ർ ചെയ്തതുപോലെ രാജ്യത്തെ ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കരുതെന്നായിരുന്നു ഖാംനഇൗയുടെ പ്രസ്താവന. 
അതേസമയം, രാജ്യവ്യാപകമായി നടന്ന ഫലസ്തീൻ അനുകൂലറാലിയിൽ വിവിധ ഭാഗങ്ങളിലായി ലക്ഷങ്ങൾ അണിനിരന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iran
News Summary - Iran President
Next Story