പിണറായിയുെട പ്രതികാര രാഷ്ട്രീയത്തിന് ലഭിച്ച തിരിച്ചടി - എം.എം ഹസൻ
text_fieldsമലപ്പുറം: പിണറായി വിജയെൻറ പ്രതികാര രാഷ്ട്രീയത്തിന് ലഭിച്ച ശക്തമായ തിരിച്ചടിയാണ് വേങ്ങര തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി പ്രസിഡൻറ്
എം.എം ഹസൻ. തെരെഞ്ഞടുപ്പ് നടക്കുന്ന ദിവസം സോളാർ ബോംബ് പൊട്ടിച്ചത് പിണറായിയുടെ പ്രതികാര രാഷ്ട്രീയമാണ്. അതിന് ലഭിച്ച ജനങ്ങളുടെ ആദ്യപ്രതിഷേധമാണ് തെരെഞ്ഞടുപ്പ് ഫലമെന്ന് ഹസൻ പറഞ്ഞു.
എൽ.ഡി.എഫിെൻറ അതിദയനീയമായി വീഴ്ചയിൽ അവർ ആശ്വസിക്കുന്നത് യു.ഡി.എഫിെൻറ ഭൂരിപക്ഷം കുറഞ്ഞുെവന്ന് പറഞ്ഞാണ്. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷത്തിൽ 7000 വോട്ടിെൻറ കുറവ് മാത്രമാണ് സംഭവിച്ചത്. അതിഗുരുതര പരിക്കിൽ തൈലം പുരട്ടിയാൽ ലഭിക്കുന്ന ആശ്വാസം മാത്രമാണ് ഭൂരിപക്ഷം കുറഞ്ഞെന്നു ചൂണ്ടിക്കാട്ടി എൽ.ഡി.എഫിന് കിട്ടുന്നെതന്നും ഹസൻ പറഞ്ഞു.
ബി.െജ.പിയും എൽ.ഡി.എഫും സർക്കാർ സംവിധാനങ്ങൾ മുഴുവൻ ദുരുപയോഗപ്പെടുത്തിയിട്ടും നേടാൻ സാധിച്ച വിജയം അഭിമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനുള്ള അവസരമായി ഇതിനെ കാണുന്നു. വിജയത്തിന് വേണ്ടി പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു.
എല്ലാ തെരഞ്ഞെടുപ്പും ഒരു പോലെയല്ല. കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയിൽ കുടുതൽ വ്യക്തി ബന്ധങ്ങളുണ്ട്. അദ്ദേഹത്തിന് ആ മണ്ഡലത്തിൽ ലഭിച്ച വോട്ട് മറ്റൊരാൾക്ക് ലഭിക്കുെമന്ന് കരുതാൻ വയ്യ. മികച്ച ഭൂരിപക്ഷത്തോടു കുടി ജയിക്കാൻ കഴിഞ്ഞത് യു.ഡി.എഫിെൻറ അടിത്തറ ജനകീയമാണ് എന്നതു തെന്നയാണ് തെളിയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.