Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകൊണ്ടും കൊടുത്തും...

കൊണ്ടും കൊടുത്തും പ്രമുഖർ; പോരാട്ടച്ചൂടിന് കനംവെച്ച് വേങ്ങര

text_fields
bookmark_border
കൊണ്ടും കൊടുത്തും പ്രമുഖർ; പോരാട്ടച്ചൂടിന് കനംവെച്ച് വേങ്ങര
cancel

മലപ്പുറം: ഉന്നത നേതാക്കൾതന്നെ കളത്തിലിറങ്ങിയതോടെ വേങ്ങരയിൽ പോരാട്ടച്ചൂടിന് കനംവെക്കുന്നു. വികസനവും രാഷ്ട്രീയവും ഇഴപിരിച്ചുള്ള ആരോപണ, പ്രത്യാരോപണങ്ങളുമായി എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണത്തുടക്കം ഗംഭീരമാക്കി. വൈകിയെത്തിയ ബി.ജെ.പിയും ഒപ്പമെത്താനുള്ള കഠിനശ്രമത്തിലാണ്. മഴയൊഴിഞ്ഞ അന്തരീക്ഷം പ്രചാരണത്തിന് തികവ് പകരുന്നുണ്ട്. മണ്ഡലം കൺെവൻഷനോടെ യു.ഡി.എഫിെൻറ കെ.എൻ.എ. ഖാദറും എൽ.ഡി.എഫിെൻറ പി.പി. ബഷീറും ബി.ജെ.പിയുടെ കെ. ജനചന്ദ്രൻ മാസ്റ്ററും ഒൗപചാരിക പ്രചാരണം ശക്തമാക്കി. മുന്നണിയിലെ അപസ്വരം പറഞ്ഞുതീർത്താണ് യു.ഡി.എഫ് സജീവമായത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനും ആര്യാടൻ മുഹമ്മദുമടക്കം കോൺഗ്രസിെൻറ നേതൃനിരതന്നെ കൺവെൻഷനുകളിൽ സജീവമായി. ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ ലീഗ് പ്രചാരണത്തിെൻറ മുൻനിരയിലുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പുണ്ടായ അപസ്വരം പ്രചാരണത്തിൽ നിഴലിക്കാതിരിക്കാൻ ലീഗ് ജാഗ്രതയിലാണ്. എസ്.ടി.യു നേതാവ് കെ. ഹംസ സ്ഥാനാർഥിയായത് യു.ഡി.എഫിനെ ബാധിക്കില്ലെന്ന് അവർ പറയുന്നു. 

സ്ഥാനാർഥിെയ പ്രഖ്യാപിച്ച് ഒരു പടി മുന്നിൽ അങ്കത്തട്ടിലേറിയ എൽ.ഡി.എഫ്, സംസ്ഥാന നേതൃത്വത്തെ അണിനിരത്തി പ്രചാരണം ശക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ മാത്യൂ ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവർ മണ്ഡലത്തിലെത്തി. പഞ്ചായത്ത് കൺവെഷനുകളിലും ഉന്നത നേതാക്കളുടെ നീണ്ട നിരയുണ്ട്. ബ്രാഞ്ച് സമ്മേളനം നേരത്തെ പൂർത്തിയാക്കിയാണ് വേങ്ങരയിൽ സി.പി.എം അരയും തലയും മുറുക്കിയിറങ്ങിയത്. മണ്ഡലത്തിൽ യു.ഡി.എഫിന് മുൻതൂക്കമുണ്ടെങ്കിലും എൽ.ഡി.എഫ് പ്രചാരണ സന്നാഹങ്ങൾക്ക് കുറവില്ല. കേന്ദ്ര, സംസ്ഥാന ഭരണത്തിനെതിരെയാണ് യു.ഡി.എഫിെൻറ മുഖ്യപ്രചാരണം. കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണവും കോൺഗ്രസിെൻറ മൃദുഹിന്ദുത്വ നയവുമാണ് എൽ.ഡി.എഫ് പ്രചാരണത്തിെൻറ കുന്തമുന. ആർ.എസ്.എസിനെ നേരിടാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂവെന്നും നേതാക്കൾ പറയുന്നു. 

വിമത സ്ഥാനാർഥിയുമായി കെ.പി.എ. മജീദ് ചർച്ച നടത്തി; പത്രിക പിൻവലിക്കുമെന്ന് സൂചന
കോട്ടക്കൽ: വേങ്ങരയിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. കെ.എ. ഹംസ പത്രിക പിൻവലിക്കുമെന്ന് സൂചന. കെ.പി.സി.സി അംഗവും വേങ്ങര മണ്ഡലം യു.ഡി.എഫ് കൺവീനറുമായ കെ.പി. അബ്ദുൽ മജീദ് ശനിയാഴ്ച രാത്രി എട്ടരയോടെ ഇദ്ദേഹവുമായി ചർച്ച നടത്തിയിരുന്നു. ചങ്കുവെട്ടിയിലായിരുന്നു മധ്യസ്ഥ ചർച്ച. 

മുസ്ലിംലീഗ് നേതൃത്വത്തിെൻറ നിർദേശത്തെതുടർന്നായിരുന്നു ഇതെന്നാണ് സൂചന. രാത്രി പത്തരയോടെ കൂടിക്കാഴ്ച സമാപിച്ചു. ചർച്ചയുടെ പുരോഗതി അപ്പപ്പോൾ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെ അറിയിച്ചിരുന്നു. തുടർന്ന്, കെ.പി.എ. മജീദ് നേരിട്ട് ഹംസയുമായി കൂടിക്കാഴ്ച നടത്തി. ചർച്ച വിജയിച്ചതായാണ് സൂചന. ശേഷം ഇരുവരും ഹസ്തദാനം നൽകി മടങ്ങുകയായിരുന്നു. നേരേത്ത െറസ്റ്റ് ഹൗസിൽ തീരുമാനിച്ചിരുന്ന രഹസ്യയോഗം പിന്നീട് സ്വകാര്യ വസതിയിലേക്ക് മാറ്റുകയായിരുന്നു. ലീഗിന് വെല്ലുവിളിയായ സാഹചര്യത്തിലാണ് യു.ഡി.എഫ് നേതൃത്വം ഇടപെട്ടത്. അതേസമയം, ഇത്തരമൊരു ചർച്ച നടന്നിട്ടില്ലെന്ന് കെ.പി.സി.സി അംഗം കെ.പി. അബ്ദുൽ മജീദ് ‘മാധ്യമ’ത്തോട് പറഞ്ഞു.


ലീഗിെൻറ അഹങ്കാരത്തിന്  മറുപടി നൽകണം- മന്ത്രി മണി
വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയമുണ്ടായാൽ ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങളും ദലിതരും മതേതരവാദികളും സന്തോഷിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കുന്നുംപുറത്ത് ചേർന്ന എ.ആർ. നഗർ എൽ.ഡി.എഫ് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുഭൂരിപക്ഷത്തോടെ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കിയതിന് ജനങ്ങൾ തിരിച്ചടി നൽകണം. ലീഗ് ആരെ നിർത്തിയാലും ജനങ്ങൾ വിജയിപ്പിക്കുമെന്ന നേതൃത്വത്തിെൻറ അഹങ്കാരത്തിന് ഇത്തവണ തക്കതായ മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വേങ്ങര: നിലപാട് ചെയർമാൻ പ്രഖ്യാപിക്കും- പി.ഡി.പി
പൊന്നാനി: വേങ്ങര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ അറിയിച്ചു. ജില്ല സെക്രട്ടേറിയറ്റ് യോഗം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപെതരഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിക്കേണ്ട  നിലപാട് ചെയർമാൻ അബ്ദുന്നാസർ മഅ്ദനി പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.  

വേങ്ങരയിൽ ബി.ജെ.പിക്ക് വോട്ട് വർധിക്കും -കുമ്മനം രാജശേഖരൻ
തിരൂരങ്ങാടി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വേങ്ങര ഉപതെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പുകളെക്കാൾ ബി.ജെ.പിക്ക് വോട്ട് വർധിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ശനിയാഴ്ച രാവിലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. 


ചൂടേറ്റാൻ വാട്ട്സ്ആപ്പും ട്രോളുകളും
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കാൻ ബഹുമുഖ തന്ത്രങ്ങളുമായി മുന്നണികൾ. പാരഡി ഗാനങ്ങൾ മുതൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രചാരണരീതികൾ വരെ തരാതരം പയറ്റുന്നു. എൽ.ഡി.എഫും യു.ഡി.എഫും പ്രചാരണം ഏകോപിപ്പിക്കാൻ വാട്ട്സ്ആപ്പ് ഗ്രൂപുകൾക്ക് രൂപം നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലും വാർത്തകൾ നിറയുന്നു. സ്ഥാനാർഥി നിർണയത്തെ കളിയാക്കിയും ഭരണപരാജയം ചൂണ്ടിക്കാട്ടിയുമുള്ള ട്രോളുകളും പ്രത്യക്ഷപ്പെടുന്നു. 

പ്രചാരണത്തിൽ യു.ഡി.എഫ് നിരയിലെ താരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെയാണ്. നേതൃയോഗത്തിലും മണ്ഡലം കൺവെൻഷനിലും സജീവ സാന്നിധ്യമായ ഉമ്മൻചാണ്ടി മൂന്ന് പഞ്ചായത്ത് കൺവെൻഷനുകളിലും സന്നിഹിതനായി. ഒതുക്കുങ്ങൽ, കണ്ണമംഗലം, എ.ആർ. നഗർ പഞ്ചായത്ത് കൺെവൻഷനുകളിലാണ് പെങ്കടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. ജോസഫ്, കെ. മുരളീധരൻ എന്നിവരും ഘടകകക്ഷി നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, ജോണി നെല്ലൂർ തുടങ്ങിയവരും മണ്ഡലത്തിലെത്തി. വേങ്ങര, ഉൗരകം പഞ്ചായത്ത് കൺവെൻഷനുകൾ ശനിയാഴ്ച നടന്നു.
 
പ്രവർത്തകർക്കിടയിൽ ആവേശം നിറച്ച് എൽ.ഡി.എഫ് പഞ്ചായത്ത് കൺവെൻഷനുകൾക്ക് തുടക്കമായി. എ.ആർ. നഗർ, കണ്ണമംഗലം പഞ്ചായത്ത് കൺവെൻഷനുകൾ ശനിയാഴ്ച നടന്നു. പറപ്പൂർ, ഒതുക്കുങ്ങൽ കൺവെൻഷനുകൾ ഞായറാഴ്ച നടക്കും. എ.ആർ. നഗർ പഞ്ചായത്ത് കൺവെൻഷനിൽ മന്ത്രി എം.എം. മണി,  ബിനോയ് വിശ്വം, പ്രഫ. എ.പി. അബ്ദുൽ വഹാബ് എന്നിവരും കണ്ണമംഗലം പഞ്ചായത്ത് കൺവെൻഷനിൽ ടി.വി. രാജേഷ്, കെ. രാജൻ എന്നിവരും പെങ്കടുത്തു. ഞായറാഴ്ച എൽ.ഡി.എഫ് കൺവെൻഷനുകളിൽ മന്ത്രി എ.സി. മൊയ്തീൻ, എം. സ്വരാജ് എം.എൽ.എ, കെ.പി. രാജേന്ദ്രൻ എന്നിവർ സംബന്ധിക്കും. തുടർന്ന് ബൂത്ത് കൺവെൻഷനുകളും കുടുംബയോഗങ്ങളും നടക്കും. 26ന് സ്ഥാനാർഥി പര്യടനത്തിന് തുടക്കമാവും. എൻ.ഡി.എ പഞ്ചായത്ത് കൺവെൻഷനുകൾ 27, 28 തീയതികളിൽ നടക്കും. തുടർന്ന് സ്ഥാനാർഥി പര്യടനം തുടങ്ങും. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsvengara bye electionPolitics
News Summary - Vengara Bye Election -Politics News
Next Story