Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഗുജറാത്തിൽ ബി.ജെ.പിയെ...

ഗുജറാത്തിൽ ബി.ജെ.പിയെ ഞെട്ടിച്ച് കോൺഗ്രസ്

text_fields
bookmark_border
Congres
cancel

ന്യൂഡൽഹി: ഗുജറാത്ത് ബി.ജെ.പിയുെട തട്ടകമാെണന്നും 22 വർഷമായി ബി.ജെ.പി ഭരിക്കുന്ന നാടാെണന്നതുെമാക്കെ ശരി. ഇൗ നിയമസഭാ െതരഞ്ഞെടുപ്പിലും ബി.ജെ.പി ഭരണം നിലനിർത്തുകയും ചെയ്തു. എന്നാൽ, ഗുജറാത്തിലെ ബി.െജ.പിയുെട വളർച്ച താഴോട്ടാണ് എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബി.ജെ.പിയുെട വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താൻ കോൺഗ്രസിനായിട്ടുണ്ടെന്നാണ് ഒടുവിലത്തെ ഫലം സൂചിപ്പിക്കുന്നത്. 

ഉൗർജസ്വലരായ പ്രതിപക്ഷമായി കോൺഗ്രസ് വളർന്നത് ജനങ്ങെള കോൺഗ്രസിനോട് അടുപ്പിക്കുന്നു. കോൺഗ്രസിെൻറ വളർച്ചയോടൊപ്പം  ബി.ജെ.പിയുടെ തളർച്ചയാണ് മറുഭാഗത്ത് . 

ഇത്തവണയും ബി.ജെ.പി തന്നെയാണ് ഗുജറാത്തിൽ അധികാരത്തിലെത്തിയത്. എന്നാൽ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനു മാത്രമാണ് ഇത്തവണ ബി.െജ.പിക്ക് വിജയിക്കാനായത്. മൂന്നുമണി വരെയുള്ള കണക്കനുസരിച്ച് 8.4 ശതമാനം വോട്ടിെൻറ വ്യത്യാസം മാത്രമേ ഇരു പാർട്ടികളും തമ്മിലുള്ളു. 22 വർഷത്തെ ഭരണത്തിനിടയിൽ ഗുജറാത്തിൽ ബി.ജെ.പിയുടെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു ഇത്. 

2002ൽ ഹിന്ദുത്വ കാർഡ് ഇറക്കി പ്രചരണം നടത്തിയ ബി.െജ.പി 49.85 ശതമാനം വോട്ടു നേടി. ഇതായിരുന്നു ആറു തവണത്തെയും പാർട്ടിയുെട ഏറ്റവും കുടിയ വോട്ടിങ്ങ് ശതമാനം. 127 സീറ്റുകളാണ് അന്ന് ബി.ജെ.പി നേടിയത്. കോൺഗ്രസിനാകെട്ട 39.45 ശതമാനം വോട്ട് കിട്ടി. 51 സീറ്റും.   2007ൽ ഇരു പാർട്ടികളും തമ്മിലെ വോട്ടിങ്ങ് ശതമാനത്തിലെ വ്യത്യാസം 9.49 ആയിരുന്നു. 2007ൽ ബി.ജെ.പി 117ഉം കോൺഗ്രസ് 59ഉം സീറ്റ് നേടി. 


2012ൽ ഒമ്പതു ശതമാനം വോട്ടിെൻറ വ്യത്യാസമായി ഇത് കുറഞ്ഞു. 115 സീറ്റുകളായി എണ്ണം കുറയുകയും ചെയ്തു.  ഇൗ വർഷം കോൺഗ്രസ് നില നേരിയ രീതിയൽ മെച്ചപ്പെടുത്തി. 59 ൽ നിന്ന് സീറ്റുകളുടെ എണ്ണം 60 ആക്കി വർധിപ്പിക്കാൻ സാധിച്ചു. 2012ൽ ബി.ജെ.പിക്ക് വന്ന 0.49 ശതമാനം വോട്ട് നഷ്ടം കേശുഭായ് പേട്ടൽ വിഭാഗത്തിെൻറ വോട്ടായിരുന്നു. എന്നാൽ ഇത്തവണ ഭൂരിപക്ഷം വർധിപ്പിക്കാമെന്ന് ബി.െജ.പി കണക്കുകൂട്ടിയെങ്കിലും സീറ്റുകളുെട എണ്ണത്തിനും വോട്ടിങ്ങ് ശതമാനത്തിലും വൻ വീഴ്ചയാണുണ്ടായത്. 

കഴിഞ്ഞ തവണത്തേതിൽ നിന്ന് 16 സീറ്റുകളുടെ കുറവാണ് ഇത്തവണയുണ്ടായത്. 115ൽ നിന്ന് 99 സീറ്റുകളിലേക്ക് ബി.ജെ.പി കൂപ്പുകുത്തി. 
എന്നാൽ, 2012െല 60സീറ്റിൽ നിന്ന്  2017െലത്തിയപ്പോൾ 80 സീറ്റുകളാണ് കോൺഗ്രസ് സഖ്യം നേടിയത്. 1985നുശേഷം കോൺഗ്രസിനു ലഭിക്കുന്ന ഏറ്റവും കൂടിയ സീറ്റുകളാണിത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressgujarat electionmalayalam newspolitical newsBJPBJP
News Summary - Congress Strikes Over BJP In Gujarat - Political News
Next Story