മോഷണം, അത്ര മോശമല്ല
text_fieldsപാർട്ടി ഗ്രാമം, തിരുട്ടു ഗ്രാമം എന്നൊക്കെ പറയുന്നതിൽ ഒരു കേമത്തമുണ്ട്. ഒരിടത്ത് അടുക്കളയിൽ പ്രത്യയശാസ്ത്രം വേവുേമ്പാൾ മറ്റേയിടത്ത് ചോരശാസ്ത്രം ചോരതിളപ്പിക്കും. രണ്ടിലും വിശ്വാസമാണ് പ്രശ്നം. കണ്ണടച്ചുള്ള അന്ധവിശ്വാസമായാൽ കേമം. മദ്യപാനം, ചൂതുകളി, കള്ളക്കടത്ത്, മോഷണം, നോക്കുകൂലി, കമീഷൻ, മാസപ്പടി, സ്ത്രീപീഡനം, കായൽ കൈയേറ്റം - ഇപ്രകാരം സമൂഹം ചുവപ്പുകാർഡ് കാണിക്കുന്ന ഏതു മേഖല എടുത്താലും താഴേതട്ടിേല അതു മോശമാകൂ. രാഷ്ട്രനേതാക്കന്മാർ, സൂപർസ്റ്റാറുകൾ, വ്യവസായ രാജാക്കന്മാർ തുടങ്ങിയ അന്തർദേശീയവും ദേശീയവുമായ നേതാക്കളെ നോക്കൂ.
നിയമം പ്രജകൾക്കുള്ളതാണ്; രാജാവിനല്ല. ആനയുടെ നിയമം താപ്പാനക്ക് ബാധകമല്ല. ഗജരാജന് ഫ്ലക്സിൽ വിലസാം; എ.സി വണ്ടിയിൽ കയറാം. അതുകണ്ട് അണ്ണാൻകുഞ്ഞ് മദിക്കരുത്.
‘ഹാക്’ എന്ന ഇംഗ്ലീഷ് വാക്കിന് കമ്പ്യൂട്ടർ വിവരങ്ങൾ മോഷ്ടിക്കുക എന്നാണർഥം. ജീവിക്കാൻ വഴിയില്ലാതെ ഒരു മൂടു കപ്പയോ വാഴക്കുലയോ മോഷ്ടിച്ചാൽ അതു കുറ്റകരമായ മോഷണം. പോക്കറ്റടിയും മുച്ചീട്ടുകളിയും കള്ളവാറ്റും (നികുതിയല്ല!) വായ്നോട്ടവും ഉത്സവപ്പറമ്പിലും തെരുവോരത്തും നിയമത്തിെൻറ കണ്ണിൽ കുറ്റകരമത്രെ. പഞ്ചനക്ഷത്ര ഹോട്ടലുകളിലും മുന്തിയ ക്ലബുകളിലും ഉന്നതരുടെ രാത്രിസൽക്കാരങ്ങളിലും ഇതൊക്കെ നിയമവിധേയ വിനോദങ്ങൾ മാത്രം! പുറേമ്പാക്ക് കൈയേറ്റം കുടിൽ വെക്കാനാണെങ്കിൽപോലും നടപ്പില്ല. എന്നാൽ, രാഷ്ട്രീയ-മതസംഘടനകൾക്ക് എവിടെയും കടന്നുകയറാം. ഉന്നതരാണെങ്കിൽ കടലും കായലും കൈയേറാം.
തിരുട്ടുഗ്രാമത്തിൽ ചോരശാസ്ത്രവും പാരമ്പര്യ മോഷണശൈലികളും പകർന്നുകൊടുക്കുന്നത് ഗുരുകുല രീതിയിലാകാം. അച്ഛൻ മക്കളെയും വിദഗ്ധൻ ശിഷ്യരെയും കളവിെൻറ പാഠങ്ങൾ പഠിപ്പിക്കും. മോഷണം സൈബർ ലോകത്താണെങ്കിൽ ‘ഹാക്കിങ്’ മാന്യമായ തൊഴിലാകും. നന്മയുടെ ഹാക്കിങ്, എത്തിക്കൽ ഹാക്കിങ് എന്നു പറയും. സൈബർ തട്ടിപ്പുകളെ മറികടക്കുന്നതിനെ വെള്ളത്തൊപ്പി ഹാക്കിങ് എന്നാണ് പറയുക. കള്ളനെ കാവലേൽപിക്കുന്നത് അക്ഷരാർഥത്തിൽ നടക്കുന്നത് സൈബർ മേഖലയിലാണ്. വൻകിട കമ്പനികൾക്കും രാജ്യങ്ങൾക്കും ഹാക്കേഴ്സിെൻറ ക്വേട്ടഷൻ സംഘം സുരക്ഷാവലയം തീർക്കുന്നു.
രാഷ്ട്രീയത്തിലും മോഷണത്തിലും എന്നപോലെ ഹാക്കിങ്ങിലും വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല. 18 വയസ്സ് പൂർത്തിയായിരിക്കണം എന്നുമാത്രം. നാലഞ്ചു ദിവസം പ്രാഥമിക കോഴ്സ് പൂർത്തിയാക്കാം. പിന്നെ അവനവെൻറ മിടുക്കുപോലെയിരിക്കും.പരീക്ഷയിൽ കോപ്പിയടിക്കുന്ന െഎ.പി.എസുകാർ പരീക്ഷയുടെ കടമ്പ എടുത്തുകടത്താൻ പരിശീലനകേന്ദ്രങ്ങൾ നടത്തുന്ന നാടാണിത്. കള്ളനോട്ടും വ്യാജ ഡിഗ്രിയും ഡ്രൈവിങ് ലൈസൻസും എന്നുവേണ്ട എന്തും വിലക്കു വാങ്ങാൻകിട്ടുന്ന ഒരു സൂപർ മാർക്കറ്റ്.
നിരീക്ഷണപാടവം, ഭാവന, മെയ്വഴക്കം, ക്ഷമാശക്തി തുടങ്ങിയ സദ്ഗുണങ്ങളും കഠിനാധ്വാനവും ഇൗശ്വരാധീനവുമുെണ്ടങ്കിൽ ഏതു രംഗത്തും ശോഭിക്കുന്ന ഒന്നാംകിട മോഷ്ടാവാകാം. സാഹിത്യം, സിനിമ, കലകൾ, രാഷ്ട്രീയം, ചികിത്സ തുടങ്ങി ഏതു മേഖലയും നിങ്ങളെ നല്ല വിലതന്നു സ്വീകരിക്കും.
അയ്യപ്പപ്പണിക്കർ പറഞ്ഞതുപോെല ‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിക്കല്ലേ’ എന്നല്ല ഇന്നത്തെ നവതിരുടന്മാർ പറയുക. വിദേശങ്ങളിലെ സ്വർഗലോകത്തെ പണപ്പെട്ടികളിൽ തങ്ങളുടെ ധനം പൂട്ടിക്കെട്ടി ഇൗ രാജ്യത്തെ ജീവിതം സുരക്ഷിതമാക്കുന്ന വൻതോക്കുകളുടെ പിന്മുറക്കാർ നാളെ ധാർമിക മോഷണം, എത്തിക്കൽ പീഡനം എന്നിവയും ആരംഭിച്ചുവെന്നുവരാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.