ഹൾക്കിനെപോലെയാവാൻ മരുന്ന് കുത്തിവെച്ചയാൾക്ക് 55ാം പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം
text_fieldsബ്രസീലിയ: ഹൾക്കിനെപോലെയാവാൻ മരുന്ന് കുത്തിവെച്ചയാൾക്ക് 55ാം വയസിൽ ദാരുണാന്ത്യം. ബ്രസീലിയൻ ബോഡിബിൽഡറായ വാൽഡിർ സെഗാറ്റോയാണ് അന്തരിച്ചത്. മസിൽ പെരുപ്പിക്കാനായി മാരകമായേക്കാവുന്ന സിന്തോൾ കുത്തിവയ്പ്പുകൾ സെഗാറ്റോ എടുത്തിരുന്നു. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് സ്ട്രോക്ക്, മാരകമായ അണുബാധ എന്നിവയ്ക്ക് കാരണമാകാം. ഇതറിഞ്ഞിട്ടും സെഗാറ്റോ കുത്തിവെപ്പുകൾ എടുക്കുന്നത് തുടരുകയായിരുന്നു.
ഡോക്ടർമാർ നിരന്തരമായി മുന്നറിയിപ്പുകൾ നൽകിയിട്ടും മസിലുകൾക്ക് വേണ്ടിയുള്ള ഇഞ്ചക്ഷനുകൾ കുത്തിവെക്കുന്നത് സെഗാറ്റോ തുടർന്നു. ടിക് ടോക് താരമായിരുന്ന സെഗാറ്റോക്ക് 1.6 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ കൂടുതൽ ശ്രദ്ധ ലഭിക്കാൻ തുടങ്ങിയതോടെ മസിലുകൾ പെരുപ്പിക്കുക എന്നതിൽ മാത്രം സെഗാറ്റോയുടെ ശ്രദ്ധ ഒതുങ്ങി. ശ്വാസതടസത്തെ തുടർന്ന് സെഗാറ്റോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽവെച്ച് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.