അഫ്ഗാനിൽ കാർബോംബ് സ്ഫോടനം; 34 മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ ഹെൽമന്ത് പ്രവിശ്യ തലസ്ഥാനമായ ലഷ്കർഗാഹിലെ ന്യൂ കാബൂൾ ബാങ്കിനു നേരെ കാർബോംബ് സ്ഫോടനം. ചുരുങ്ങിയത് 34 പേർ മരിച്ചു. 60 പേർക്ക് പരിക്കേറ്റതായും പ്രവിശ്യ ഗവർണറുടെ ഒാഫിസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ സൈനികരും പൊലീസുകാരും ബാങ്ക് ഉദ്യോഗസ്ഥരും സിവിലിയന്മാരും ഉൾപ്പെടും. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽനിന്ന് 550 കി.മീറ്റർ അകലെയാണ് ലഷ്കർഗാഹ്.
അഫ്ഗാൻ സമയം ഉച്ചക്ക് 12 മണിക്കാണ് ബാങ്കിെൻറ കവാടത്തിലുള്ള കാറിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചത്. പെരുന്നാൾ അടുത്തതിനാൽ ബാങ്കിൽ തിരക്കേറിയ സമയമായിരുന്നു. സ്ഫോടനം നടക്കുേമ്പാൾ നിരവധി സൈനികരും സിവിലിയന്മാരും ശമ്പളം വാങ്ങുന്നതിനായി ബാങ്കിലുണ്ടായിരുന്നു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇൗ ബാങ്കിനു നേരെ മുമ്പും ആക്രമണം നടന്നിരുന്നു. തുടർന്ന് സുരക്ഷ വർധിപ്പിക്കുകയായിരുന്നു.
അഫ്ഗാനിലെ താലിബാൻ തീവ്രവാദികളെ ഇല്ലാതാക്കാൻ രാജ്യാന്തര സുരക്ഷാസഹായസേന തിരച്ചിൽ നടത്തുന്ന മേഖലയാണ് ഹെൽമന്ത് പ്രവിശ്യ. മാസങ്ങളായി നിരവധി ഭീകരാക്രമണങ്ങളാണ് താലിബാനും ഐ.എസും അഫ്ഗാനിൽ നടത്തുന്നത്. യു.എസ്- നാറ്റോ സംയുക്തസേനയുടെ പ്രവർത്തനം അവസാനിപ്പിച്ചശേഷം 2017 ഏപ്രിലിലാണ് അമേരിക്കൻ സേന താലിബാെൻറ ശക്തികേന്ദ്രമായ ഹെൽമന്തിൽ സൈനിക സേവനത്തിനായി വീണ്ടുമെത്തിയത്. കഴിഞ്ഞമാസം കിഴക്കൻ നഗരമായ ഗാർഡ്സിലെ ബാങ്കിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്നുപേർ മരിച്ചിരുന്നു.
#Helmand: Post-attack video shows people with blood being taken to hospital#AFG pic.twitter.com/hMhsp9z8mp
— 1TVNewsAF (@1TVNewsAF) June 22, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.