2000 വർഷം പഴക്കമുള്ള കപ്പ് നിർമാണശാല കണ്ടെത്തി
text_fieldsതെൽ അവീവ്: ഒരു കപ്പ് കാപ്പി കുടിക്കും മുമ്പ് ആരെങ്കിലും ആലോചിച്ചിരിക്കുമോ കാപ്പിക്കും മുമ്പ് മനുഷ്യെൻറ സഹചാരിയായിരുന്നു കപ്പ് എന്ന്. കാപ്പി മനുഷ്യൻ ഉപയോഗിക്കാൻ തുടങ്ങിയത് 11ാം നൂറ്റാണ്ടിലാണെങ്കിൽ കപ്പ് പാനപാത്രമായി ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2000 വർഷമായി. ഇന്ന് കാണുന്ന രൂപത്തിലുള്ള കപ്പുകളുടെ നിർമാണം എന്നാണ് തുടങ്ങിയത് എന്നതിനെക്കുറിച്ച് ഇതുവരെ കൃത്യമായ കണക്കുകൾ ഉണ്ടായിരുന്നില്ലെങ്കിലും അടുത്തിടെ ഇസ്രായേലിൽ നടന്ന റോഡ് നിർമാണത്തിനിടയിലാണ് കപ്പിെൻറ പൗരാണികതയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ലഭ്യമായ വിവരങ്ങളനുസരിച്ച് ചുരുങ്ങിയത് 2000 വർഷങ്ങളെങ്കിലുമായി മനുഷ്യൻ കപ്പ് നിർമിക്കാൻ തുടങ്ങിയിട്ട്.
യാദൃച്ഛികമായി ഇസ്രായേലിലെ വടക്കൻ പ്രദേശമായ റെയ്നെയിലെ ഗലിലീ ഗ്രാമത്തിൽ ഒരു സ്പോർട്സ് സെൻററിലേക്കുള്ള റോഡ് വെട്ടുന്നതിന് കുഴിയെടുത്തപ്പോഴാണ് നൂറ്റാണ്ടുകൾക്കുമുമ്പ് ഇവിടെയുള്ളവർ ഉപയോഗിച്ചിരുന്ന പാത്രനിർമാണശാലയുടെ അവശിഷ്ടങ്ങൾ ലഭിച്ചത്.
തുടർന്ന് പുരാവസ്തുഗവേഷകർ എത്തി ശാസ്ത്രീയമായ രീതിയിൽ ഖനനം നടത്തിയപ്പോഴാണ് ശിൽപഭദ്രയുള്ളതും ചുണ്ണാമ്പുകല്ലിൽ നിർമിച്ചതുമായ നിരവധി കപ്പുകൾ പോലുള്ള പാത്രങ്ങളും നിർമാണ സാമഗ്രികളും പാതി പണിതീർന്ന പാത്രങ്ങളും ലഭിച്ചത്. ഗലിലീയിൽ ഇത്തരത്തിൽ കണ്ടെത്തിയ ആദ്യത്തെ പാത്ര നിർമാണശാലയാണ് ഇതെന്ന് ഖനനത്തിന് നേതൃത്വം നൽകിയ എസ്കവേഷൻ ഡയറക്ടർ ജോനാഥൻ അഡ്ലർ പറഞ്ഞു.മാസങ്ങൾക്കുമുമ്പ് നടത്തിയ ഖനനത്തിലൂടെ ലഭിച്ച വസ്തുക്കൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയശേഷമാണ് കാലനിർണയം നടത്തിയത്.
ബൈബിളിൽ യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിമാറ്റിയെന്ന് പറയപ്പെടുന്ന പ്രശസ്തമായ കാന എന്ന പ്രദേശത്തുനിന്ന് നടക്കാനുള്ള ദൂരത്താണ് ഇപ്പോൾ കെണ്ടത്തിയ നിർമാണശാല. ഒരുപക്ഷേ, ഇവിടെയുണ്ടാക്കിയ കപ്പിലാണോ ക്രിസ്തു വെള്ളം വീഞ്ഞാക്കിയതെന്ന് ചോദിക്കുകയാണ് ചരിത്രകാരന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.