ഇന്ത്യക്കാരെൻറ തിരോധാനം അന്വേഷിക്കവെ കാണാതായ പാക് മാധ്യമപ്രവർത്തകയെ രക്ഷപ്പെടുത്തി
text_fieldsലാഹോർ: ഇന്ത്യക്കാരെൻറ തിരോധാനം അേന്വഷിക്കവെ കാണാതായ പാക് മാധ്യമ പ്രവർത്തകയെ രണ്ടു വർഷത്തിനു ശേഷം കണ്ടെത്തിയതായി ഡോൺ റിപ്പോർട്ട് ചെയ്തു. ഡെയ്ലി നയ ഖബർ, മെട്രോ ന്യൂസ് ചാനൽ എന്നീ മാധ്യമങ്ങളുെട റിപ്പോർട്ടറായ 26കാരി സീനത്ത് ഷഹ്സാദിെയയാണ് രണ്ടു വർഷം മുമ്പ് കാണാതായത്. പാകിസ്താൻ - അഫ്ഗാനിസ്താൻ അതിർത്തിയിൽ നിന്നാണ് സീനത്തിനെ കണ്ടെത്തിയെതന്ന് കാണാതായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന കമീഷൻ ചീഫ് ജസ്റ്റിസ് ജാവേദ് ഇഖ്ബാൽ അറിയിച്ചു. ശത്രു സംഘങ്ങൾ തട്ടിെക്കാണ്ടുപോയതാണ് സീനത്തിനെെയന്ന് ഇഖ്ബാൽ ആരോപിച്ചു. ബലൂചിസ്താനിെല ഗോത്ര വിഭാഗങ്ങളുെട സഹായത്തോടെയാണ് സീനത്തിനെ രക്ഷപ്പെടുത്തിയതെന്നും ഇഖ്ബാൽ പറഞ്ഞു.
ഇന്ത്യൻ പൗരനായ ഹമീദ് നെഹൽ അൻസാരിയുെട തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയേതാടെയാണ് സീനത്തിെന കാണാതാകുന്നത്. അൻസാരിയുടെ മാതാവ് ഫൗസിയയെ സഹായിക്കുന്നതിനായാണ് സീനത്ത് അൻസാരിയെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. 2015ലാണ് മക്കയിൽ വച്ചാണ് ഫൗസിയ സീനത്തിനെ ആദ്യം കാണുന്നത്. അതിനു ശേഷം ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നു.
മകനെ കെണ്ടത്താൻ സഹായിക്കണമെന്ന് ദൈവത്തോട് പ്രാർഥിക്കാൻ മക്കയിൽ എത്തിയതായിരുന്നു താനെന്ന് ഫൗസിയ പറയുന്നു. അവിടെ നിന്ന് പരിചയപ്പെട്ട ശേഷം സീനത്ത് തന്നെ ഫോണിൽ ബന്ധപ്പെട്ടു. തെൻറ മകനെ കണ്ടെത്താൻ സഹായിക്കാമെന്ന് അവർ ഉറപ്പ് നൽകിയെന്നും ഫൗസിയ പറയുന്നു.
അഫ്ഗാനിസ്താനിൽ എഞ്ചിനീയറായിരുന്നു അൻസാരി. ഒാൺലൈൻ വഴി പരിചയപ്പെട്ട പാകിസ്താനിെല കോഹട്ട് മേഖലയിലുള്ള െപൺകുട്ടിയുമായി അൻസാരി പ്രണയത്തിലായി. െപൺകുട്ടിയെ മറ്റൊരാളെ കൊണ്ട് വിവാഹം നടത്തിക്കാനുള്ള ശ്രമം തടുക്കാൻ 2012 നവംബറിൽ അതിർത്തി കടന്നതാണ് അൻസാരി. പിന്നീട് അയാളെ ആരും കണ്ടിട്ടില്ല. കോഹട്ടിൽ സീനത്ത് നടത്തിയ അന്വേഷണത്തിൽ അൻസാരി െപാലീസ് കസ്റ്റഡിയിലുണ്ടെന്ന് വ്യക്തമായി. ഇക്കാര്യം സീനത്ത് തന്നെ അറിയിച്ചിരുന്നെന്ന് ഫൗസിയ പറഞ്ഞു. അൻസാരിയുെട തിരോധാനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുെട മനുഷ്യാവകാശ സെല്ലിൽ പരാതി നൽകമെന്നും സീനത്ത് പറഞ്ഞു. തനിക്ക് വേണ്ടി സീനത്ത് പരാതി നൽകാമെന്നും അതിന് പവർ ഒാഫ് അറ്റോർണി വേണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് പരാതി നൽകി.
സീനത്തിൻറയും ലാഹോറിെല പ്രാദേശിക അഭിഭാഷകരുടെയും പ്രയത്ന ഫലമായി 2012മുതൽ അൻസാരി കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് 2015 ജനുവരിയിൽ പെഷവാർ ഹൈകോടതിയിൽ സമ്മതിച്ചു. അൻസാരിയെ ഇൻറലിജൻസ് ഉദ്യോസ്ഥർക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു. അതിനു ശേഷം 2015 ആഗസ്ത് 19ന് ലാഹോറിെല വീട്ടിൽ നിന്ന് ജോലി സ്ഥലേത്തക്ക് ഒാേട്ടാറിക്ഷയിൽ സഞ്ചരിച്ച സീനത്തിനെ കാണാതായി. അൻസരി വിഷയത്തിൽ ചോദ്യം ചെയ്യുന്നതിനായി സീനത്തിനെ സുരക്ഷാ ഉദ്യോഗസ്ഥർ ബലപ്രയോഗത്തിലൂടെ പിടിച്ചുെകാണ്ടുപോയി തടവിലിട്ടിരിക്കുകയാണെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ സീനത്തിനെ കണ്ടെത്തിയ ശേഷം സർക്കാറുമായി ബന്ധപ്പെട്ടവരല്ല ശത്രു സംഘങ്ങളാണ് തട്ടിക്കൊണ്ടുപോതെന്ന് അധികൃതർ പറയുന്നു.
അൻസാരിയുെട മാതാവ് ഫൗസിയക്കുവേണ്ടി സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചതിനു ശേഷമാണ് സീനത്തിനെ കാണാതാകുന്നത്. സീനത്തിെന കാണാതായി മാസങ്ങൾക്കുള്ളിൽ അൻസാരിക്ക് ചാരക്കുറ്റത്തിന് മൂന്നു വർഷം തടവു ശിക്ഷ വിധിച്ചു.
സീനത്തിെന കാണാതായതിനെ തുടർന്ന് 2016ൽ ഇളയ സഹോദരൻ സദ്ദാം ഹുസൈൻ ആത്മഹത്യചെയ്തു. സീനത്തിെന കുറിച്ചു ആകാംക്ഷ അധികരിച്ചാണ് സഹോദരൻ ആത്മഹത്യ ചെയ്തതെന്ന് മറ്റൊരു സഹോദരനായ സൽമാൻ ആരോപിച്ചിരുന്നു.
സീനത്തിനെ രക്ഷപ്പെടുത്തിയതിൽ സന്തോഷമുെണ്ടന്ന് അൻസാരിയുടെ മാതാവ് ഫൗസിയ മുംബൈയിൽ പറഞ്ഞു. സീനത്തിെനയും തെൻറ മകനെയും തനിക്ക് നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. ആെര ആദ്യം വിട്ടു കിട്ടണമെന്ന് ചോദിച്ചപ്പോഴൊക്കെ സീനത്തിെന എന്നായിരുന്നു തെൻറ മറുപടി. ഇന്ന് ആ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ്. എനിക്ക് ആശ്വാസം തോന്നന്നു. കാരണം അവർക്കുണ്ടായ ദുരനുഭവങ്ങൾക്ക് ഒരു തരത്തിൽ താനും ഉത്തരവാദിയാണ്.
മോചിപ്പിക്കപ്പെട്ട ശേഷം സീനത്ത് തന്നെ വിളിച്ചിരുന്നു. എെൻറ ആരോഗ്യത്തെ കുറിച്ച് അേന്വഷിച്ചു. ഭയെപ്പടേണ്ടെന്നും വീട്ടിലെത്തിെയന്നും സീനത്ത് പറഞ്ഞതായും മുംബൈയിെല കോളജ് അധ്യാപികയായ ഫൗസിയ പറഞ്ഞു. അൻസാരിയുെട ശിക്ഷാ കാലാവധി കഴിഞ്ഞാൽ വിട്ടയക്കുമെന്ന് അധികൃതർ അറിയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.