തൽ അഫർ െഎ.എസിൽ നിന്ന് പിടിച്ചെടുക്കാൻ ഇറാഖിസേന ആക്രമണം തുടങ്ങി
text_fieldsബഗ്ദാദ്: ഇറാഖിെൻറ വടക്കൻ പ്രദേശത്തെ െഎ.എസ് നിയന്ത്രിത തൽ അഫർ നഗരം പിടിച്ചെടുക്കാനുള്ള ആക്രമണത്തിന് തുടക്കമായി. കരമാർഗം ആക്രമണം ആരംഭിച്ചതായ വിവരം ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽ അബാദിയാണ് അറിയിച്ചത്. കീഴടങ്ങുകയോ മരണം സ്വീകരിക്കുകയോ ചെയ്യാമെന്ന് െഎ.എസ് ഭീകരരോട് അദ്ദേഹം ആവശ്യപ്പെട്ടു.
2014 മുതൽ െഎ.എസിെൻറ നിയന്ത്രണത്തിലുള്ള ഇൗ പ്രദേശം െഎ.എസ് സാന്നിധ്യമുള്ള രാജ്യത്തെ അവസാന പ്രദേശങ്ങളിലൊന്നാണ്. മൂസിൽ നഗരത്തിൽനിന്ന് െഎ.എസിനെ തുരത്തിയതിന് പിന്നാലെയാണ് തൽ അഫറിലേക്ക് സൈന്യം മുന്നേറുന്നത്. മൂസിലിെൻറ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇൗ പ്രദേശം സിറിയൻ അതിർത്തിയിൽനിന്ന് 150 കി.മീറ്റർ മാത്രം അകലെയാണ്.
ഒൗദ്യോഗികമായി ആക്രമണം കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചതെങ്കിലും ആഴ്ചകൾക്കുമുേമ്പ ഇവിടെ സേനയുടെ മുന്നേറ്റം നടക്കുന്നതായാണ് റിപ്പോർട്ട്. അമേരിക്കൻ സഖ്യസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് വ്യോമാക്രമണവും നടക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം പ്രദേശത്തെ സിവിലിയന്മാരോട് മുൻകരുതലെടുക്കാൻ ആവശ്യപ്പെട്ട് സൈന്യം വിമാനത്തിൽനിന്ന് ലഘുലേഖകൾ വിതറി.
ആക്രമണ മുന്നറിയിപ്പിനെ തുടർന്ന് ഇവിടെനിന്ന് ജനങ്ങളുടെ കൊഴിഞ്ഞുപോക്കും ആരംഭിച്ചിട്ടുണ്ട്. 1400നും 1600നും ഇടയിൽ െഎ.എസ് ഭീകരർ മേഖലയിൽ തമ്പടിച്ചതായാണ് കണക്ക്. ഇവരിൽ പലരും വിദേശപൗരന്മാരാണെന്നും ഇറാഖി സേന വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.