ബോയിങ്, എയർബസ് വിമാനങ്ങൾക്ക് ബദലാവാൻ റഷ്യ- ചൈന സംരംഭം വരുന്നു
text_fieldsബെയ്ജിങ്: അമേരിക്കയുടെ ബോയിങ്ങും യൂറോപ്യൻ സംരംഭമായ എയർബസും വാഴുന്ന യാത്രാവിമാന നിർമാണ ലോകത്ത് സാന്നിധ്യമാകാൻ റഷ്യ-ചൈന സംയുക്ത കമ്പനി വരുന്നു. റഷ്യ സാേങ്കതിക സഹായം നൽകി ചൈനയിലാകും വിമാനങ്ങൾ നിർമിക്കുക. ഷാങ്ഹായി ആസ്ഥാനമായി ചൈന-റഷ്യ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് ഇൻറർനാഷനൽ (സി.ആർ.എ.െഎ.സി) എന്ന കമ്പനിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.
വിമാനനിർമാണത്തിന് ആവശ്യമായ ഗവേഷണം, നിർമാണം, വിപണനം, സർവിസ് തുടങ്ങിയവയൊക്കെയും സി.ആർ.എ.െഎ.സി നേരിട്ട് നടത്തും. 12,000 കിലോമീറ്റർ പറക്കാൻ ശേഷിയുള്ള, 280 യാത്രക്കാരെ ഉൾക്കൊള്ളുന്ന വലിയ വിമാനങ്ങളാകും ആദ്യം നിർമിക്കുക. റഷ്യയിലെയും ചൈനയിലെയും നാലു പേർ വീതമുള്ള എട്ടു ഡയറക്ടർമാരടങ്ങിയ കമ്പനിയുടെ മേധാവി വ്ലാഡിസ്ലാവ് മസലോവ് ആയിരിക്കും. ഗവേഷണ സ്ഥാപനം റഷ്യയിലും നിർമാണ യൂനിറ്റ് ചൈനയിലെ ഷാങ്ഹായിലുമായിരിക്കും.
ചൈന സ്വന്തമായി നിർമിക്കുന്ന യാത്രവിമാനം സി.919 നിർമാണം പൂർത്തിയാക്കി വിജയകരമായി കന്നിപ്പറക്കൽ നടത്തി ആഴ്ചകൾക്കു ശേഷമാണ് പുതിയ നീക്കം. എയർബസ് എ 320, ബോയിങ്ങിെൻറ ബി 737 എന്നിവക്കു തുല്യമായതാണ് സി.919. ഇരു രാജ്യങ്ങളും ചേർന്ന് സ്ഥാപിക്കുന്ന കമ്പനിക്കു കീഴിൽ 2022ൽ ആദ്യ വിമാനം നിർമിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.