Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബേനസീർ...

ബേനസീർ വധക്കേസ്: മുശർറഫ് പിടികിട്ടാപ്പുള്ളി

text_fields
bookmark_border
ബേനസീർ വധക്കേസ്: മുശർറഫ് പിടികിട്ടാപ്പുള്ളി
cancel

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭുേട്ടാ വധിക്കപ്പെട്ട കേസിൽ മുൻ പ്രസിഡൻറും സൈനിക മേധാവിയുമായിരുന്ന ജനറൽ പർവേസ് മുശർറഫിനെ റാവൽപിണ്ടിയിലെ പ്രത്യേക ഭീകര വിരുദ്ധകോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ 17 വർഷം തടവിന് ശിക്ഷിച്ചു. മുശർറഫിെൻറ സ്വത്ത് കണ്ടുകെട്ടാനും അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കാനും ജഡ്ജി അസ്കർ ഖാൻ ഉത്തരവിട്ടു. കുറ്റാരോപിതരായ അഞ്ച് പാക് താലിബാൻകാരെ വിട്ടയച്ചു. 

2007 ഡിസംബർ 27ന് റാവൽപിണ്ടിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ്  പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭുേട്ടാ കൊല്ലപ്പെട്ടത്. ബോബെറിഞ്ഞും വെടിവെച്ചുമാണ് കൊലപ്പെടുത്തിയത്. സ്ഫോടനത്തിൽ ബേനസീർ ഭുേട്ടാ ഉൾപ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്. 60 പേർക്ക് പരിക്കേറ്റു. കേസിൽ ശിക്ഷിക്കപ്പെട്ട റാവൽപിണ്ടിയിലെ മുൻ ചീഫ് പൊലീസ് ഒാഫിസർ സൗദ് അസീസ്, റാവൽ ടൗൺ എസ്.പി. ഖുറം ശഹ്സാദ് എന്നിവർ അഞ്ചുലക്ഷം വീതം പിഴയടക്കണം. 
ബേനസീർ ഭുേട്ടാക്ക് സുരക്ഷ ഒരുക്കേണ്ടത് പൊലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമായിരുെന്നന്നും ഇതിൽ ഇവർ വീഴ്ച വരുത്തിയെന്നും കോടതി വിലയിരുത്തി. ജാമ്യത്തിലായിരുന്ന ഇരുവരും കോടതിയിൽ ഹാജരായിരുന്നു. നിരപരാധികളാണെന്ന് ശിക്ഷിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ കോടതിയിൽ ബോധിപ്പിച്ചു. 2007ൽ സൈനിക ഭരണാധികാരി പർവേസ് മുശർറഫുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് വിദേശത്തായിരുന്ന ബേനസീർ ഭുേട്ടാ പാകിസ്താനിൽ തിരിച്ചെത്തിയത്. 

എന്നാൽ, ആഴ്ചകൾക്കകം ഇവർ കൊല്ലപ്പെടുകയായിരുന്നു. പാക് താലിബാൻ നേതാവ് ബൈത്തുല്ല മെഹ്സൂദാണ് ബേനസീറിനെ കൊലപ്പെടുത്തിയതെന്ന് പർവേസ് മുശർറഫ് സർക്കാർ ആരോപിച്ചിരുന്നു. 2009ൽ അഫ്ഗാൻ അതിർത്തിയിൽ  അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ബൈത്തുല്ല മെഹ്സൂദ് കൊല്ലപ്പെട്ടു. 

ഇപ്പോൾ ദുബൈയിലും ലണ്ടനിലുമായാണ് മുശർറഫ് താമസിക്കുന്നത്. ബേനസീർ ഭുേട്ടാക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെെട്ടന്ന് മുശർറഫിനെതിരെ കുറ്റമുണ്ട്. 2013ലാണ് മുശർറഫിനെ പ്രതി ചേർത്തത്. ബേനസീർ ഭുേട്ടായെ കൊലപ്പെടുത്തിയതിൽ തനിക്കോ സുരക്ഷഏജൻസികൾക്കോ പങ്കില്ലെന്നാണ് മുശർറഫിെൻറ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsBenazir Bhutto17 years jailMurder Cases
News Summary - Benazir Bhutto murder case: Former DIG Saud Aziz, SP Khurram Shehzad get 17 years jail-World News
Next Story