11.05 കോടി ഡോളർ നേടി ബാസ്ക്വറ്റിെൻറ ചിത്രം
text_fieldsവാഷിങ്ടൺ: അമേരിക്കൻ ചിത്രകാരൻ ജീൻ മൈക്കൽ ബാസ്ക്വറ്റിെൻറ അസ്ഥികൂടത്തിെൻറ രൂപമുള്ള ചിത്രം യു.എസിൽ നടന്ന ലേലത്തിൽ 11.05 കോടി ഡോളർ നേടി. ഇതുവരെ ലേലത്തിൽ വിറ്റുപോയ ചിത്രങ്ങളിൽ ഏറ്റവും വലിയ ആറാമത്തെ തുകയാണ് ചിത്രം നേടിയത്. ആറുകോടി ഡോളറാണ് ചിത്രത്തിന് വിലയിരുത്തിയിരുന്നത്. പത്തുചിത്രങ്ങൾക്കു മാത്രമാണ് ഇതുവരെ 10 കോടി ഡോളറിൽ കൂടുതൽ തുക ലഭിച്ചിട്ടുള്ളത്. ബാസ്ക്വറ്റിെൻറ ചിത്രം മറ്റ് നിരവധി റെക്കോഡുകൾ കൂടി നേടിയിരിക്കുകയാണ്. ആദ്യമായി 10 കോടി ഡോളറിലധികം നേടുന്ന ആഫ്രിക്കൻ-അമേരിക്കക്കാരെൻറ ചിത്രം, ഇത്രയും വലിയ തുക ലഭിക്കുന്ന 1980നു ശേഷം വരച്ച ചിത്രം എന്നീ റെക്കോഡുകൾ കൂടി ചിത്രം സ്വന്തമാക്കി.
ഇതോടെ ബാസ്ക്വറ്റിെൻറ ചിത്രം ഫ്രാൻസിസ് േബക്കണിെൻറയും പാബ്ലോ പിക്കാസോയുടെയും ചിത്രങ്ങളുടെ ഗണത്തിൽപെട്ടിരിക്കുകയാണെന്ന് അദ്ദേഹത്തിെൻറ ചിത്രങ്ങളിൽ വിദഗ്ധനായ ജെഫ്രി ഡീച്ച് അഭിപ്രായപ്പെട്ടു. പേരിട്ടിട്ടില്ലാത്ത ചിത്രം ഒായിൽ സ്റ്റിക്കും സ്പ്രേപെയിൻറും ഉപയോഗിച്ച് 1982ലാണ് വരച്ചത്. ന്യൂയോർക്കിലെ സോത്ത്ബൈ കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മസാവയാണ് ചിത്രം വാങ്ങിയത്. ബാസ്ക്വറ്റിെൻറ ഏറ്റവും മികച്ച കലാസൃഷ്ടി നേടാനായതിൽ സന്തുഷ്ടനാണെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ അറിയിച്ചു.
ബ്രൂക്ക്ലിനിൽ ജനിച്ച ബാസ്ക്വറ്റ് ഗ്രാഫിറ്റി ചിത്രകാരനായാണ് കലാജീവിതം ആരംഭിച്ചത്. 1988ൽ അമിത ലഹരി ഉപയോഗത്തെതുടർന്ന് 27ാം വയസ്സിലാണ് മരിച്ചത്. കഴിഞ്ഞവർഷം നടന്ന ലേലത്തിൽ അദ്ദേഹത്തിെൻറ 80 ചിത്രങ്ങൾ 17.15 കോടി ഡോളറിനാണ് വിറ്റുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.