അമേരിക്കയെ വിറപ്പിച്ച കൊടുംകുറ്റവാളി മാൻസൺ മരിച്ചു
text_fieldsന്യൂയോർക്: അമേരിക്കയെ നടുക്കിയ കൊലപാതക പരമ്പരകളിലെ നായകനും വിവാദ ആത്മീയ പുരുഷനുമായ ചാൾസ് മാൻസൺ മരിച്ചു. നാലര പതിറ്റാണ്ടിലേറെയായി ജയിലിൽ കഴിയുന്ന മാൻസൺ ഇൗ മാസം ആദ്യം മുതൽ കാലിഫോർണിയയിലെ ബേകേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 83ാം വയസ്സിലാണ് അന്ത്യം. എന്തും ചെയ്യാൻ സന്നദ്ധരായി കൂടെനിന്ന അനുയായികളെ ഉപയോഗിച്ച് 1969ലാണ് നടി ഷാരോൺ ടെയിറ്റ് ഉൾപ്പെടെ ഒമ്പതു പ്രമുഖരെ ദാരുണമായി കൊലപ്പെടുത്തുന്നത്. 1971ൽ വധശിക്ഷക്കു വിധിക്കപ്പെെട്ടങ്കിലും കാലിേഫാർണിയ സംസ്ഥാനം വധശിക്ഷ തൽക്കാലം നിർത്തിവെച്ചതോടെ ജീവപര്യന്തമായി കുറക്കുകയായിരുന്നു. പലതവണ പരോളിനായി ശ്രമിച്ചെങ്കിലും അനുവദിക്കപ്പെട്ടിരുന്നില്ല.
ലോസ് ആഞ്ജലസ് നഗരത്തിലെ സമ്പന്ന മേഖലയിൽ അനുയായികളായ മൂന്നു പേരടങ്ങുന്ന സംഘമാണ് രണ്ടു ദിവസത്തിനിടെ ഏഴുപേരെ ആദ്യം അറുകൊല നടത്തുന്നത്. ഇതിൽ ഒമ്പതു മാസം ഗർഭിണിയായ നടി ഷാരോൺ ടെയിറ്റും അതിസമ്പന്നരായ ലെനോ^ റോസ്മേരി ദമ്പതികളും ഉൾപ്പെടും. ദിവസങ്ങൾ കഴിഞ്ഞ് സംഗീതജ്ഞരായ ഗാരി ഹിൻമാൻ, ഡോണൾഡ് ഷീ എന്നിവരെയും കൊലപ്പെടുത്തി. കൊലപാതകം വംശീയാക്രമണമായി വരുത്തി കറുത്തവർക്കെതിരെ ജനങ്ങളെ തെരുവിലിറക്കുകയായിരുന്നു ലക്ഷ്യം.
അമേരിക്ക വംശീയ യുദ്ധത്തിനരികെയാണെന്നും യുദ്ധം കഴിയുന്നതോടെ താൻ അമേരിക്കയുടെ നേതാവാകുമെന്നും അനുയായികളെ വിശ്വസിപ്പിക്കുന്നതിലും മാൻസൺ വിജയിച്ചു. സംഘട്ടനം നേരത്തേയാക്കാനാണ് പ്രമുഖരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയത്.ഇൗ കൊലപാതക പരമ്പര നിരവധി പുസ്തകങ്ങൾ, സിനിമകൾ, സംഗീതാവിഷ്കാരങ്ങൾ എന്നിവക്ക് പ്രമേയമായിട്ടുണ്ട്. മാൻസണ് ബന്ധുക്കളില്ലാത്തതിനാൽ മൃതദേഹം എന്തുചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.