Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചെൽസി...

ചെൽസി മാനിങ്ങിന്  ജയിൽമോചനം

text_fields
bookmark_border
ചെൽസി മാനിങ്ങിന്  ജയിൽമോചനം
cancel

വാഷിങ്ടൺ: യു.എസിെൻറ ചരിത്രത്തിലാദ്യമായി പതിനായിരക്കണക്കിന് സൈനിക രഹസ്യരേഖകൾ വിക്കിലീക്സിനു ചോർത്തിക്കൊടുത്ത ചെൽസി മാനിങ്ങിനെ ജയിലിൽനിന്ന് മോചിപ്പിച്ചു. യു.എസ് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. 

ബ്രാഡ്ലി എന്ന പേരിലറിയപ്പെട്ടിരുന്ന ചെൽസി യു.എസ് സൈന്യത്തിൽ സേവനമനുഷ്ഠിക്കവെയാണ് വിവരങ്ങൾ ചോർത്തിയത്. പിന്നീട് ലിംഗമാറ്റ ശസ്ത്രക്രിയ വഴി സ്ത്രീയായി മാറുകയായിരുന്നു. 2010 ജൂലൈയിലാണ് ഇവരെ 7,00,000ത്തോളം തന്ത്രപ്രധാന രേഖകൾ ചോർത്തിയതിന് അറസ്റ്റ് ചെയ്തത്. ഇപ്പോൾ 29 വയസ്സുള്ള ചെൽസിക്ക് 35 വർഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. 

എന്നാൽ, അധികാരം ഒഴിയുന്ന സമയത്ത് യു.എസ് പ്രസിഡൻറായിരുന്ന ബറാക് ഒബാമ ശിക്ഷ ഇളവുചെയ്തതോടെയാണ് ജയിൽമോചനത്തിന് വഴിതെളിഞ്ഞത്. 
ഏഴുവർഷത്തെ ശിക്ഷ അനുഭവിച്ചതിനുശേഷമാണ് മോചനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelsea manning
News Summary - chelsi mansing free from jail
Next Story