Begin typing your search above and press return to search.
proflie-avatar
Login

മാധ്യമ സ്വാതന്ത്ര്യം

മാധ്യമ സ്വാതന്ത്ര്യം
cancel

ഒട്ടും സന്തോഷകരമല്ലാത്ത അവസ്ഥയിലാണ് മാധ്യമങ്ങൾ പുതുവർഷത്തിലേക്ക് കടക്കുന്നത്. പ്രസിദ്ധീകരണ മേഖലയാകെ പലതരത്തിൽ ഗുരുതരമായി ബാധിക്കുന്ന പത്ര, ആനുകാലിക രജിസ്ട്രേഷൻ ബിൽ ഡിസംബർ 21ന് ലോക്സഭ പാസാക്കി. പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും നടത്തിപ്പിൽ കേന്ദ്രസർക്കാറിന് അതിക്രമിച്ചു കടക്കാൻ കഴിയുന്ന വ്യവസ്ഥകളുണ്ടെന്ന് എഡിറ്റേഴ്സ് ഗിൽഡ് വിമർശിച്ച ബില്ലാണ് ഇത്. നേരത്തേ രാജ്യസഭ പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പുവെച്ചാൽ നിയമമാകും. പത്ര, ആനുകാലിക രജിസ്ട്രേഷൻ ബിൽ ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളെ സാക്ഷിനിർത്തിയാണ് ലോക്സഭ പാസാക്കിയത്. ഇേതാടെ, 1867ലെ പത്ര-പുസ്തക രജിസ്ട്രേഷൻ നിയമം ഇല്ലാതാകും.

പുതിയ നിയമത്തിന്റെ വ്യവസ്ഥകൾ എങ്ങനെയൊക്കെയാണ് പ്രസിദ്ധീകരണരംഗത്തെ ബാധിക്കുക എന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു. പുസ്തകങ്ങൾ ഒഴിവാക്കിയാണ് പുതിയ നിയമമെന്ന് ബില്ലിന്മേലുള്ള ചർച്ചക്ക് ലോക്സഭയിൽ മറുപടി നൽകിയ വാർത്തവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ പറഞ്ഞതു മാത്രമാണ് ആശ്വാസം. എന്നാൽ, ഇൗ ബില്ലിൽ ആനുകാലികങ്ങളുടെ ഉടമകളുടെയും പ്രസാധകരുടെയും പക്കലുള്ള ഏത് രേഖകൾ പരിശോധിക്കാനും പ്രസ് രജിസ്ട്രാർ ജനറലിന് അധികാരമുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ഏത് സ്ഥലങ്ങളിലും പരിശോധന നടത്താനും പിഴ ചുമത്താനുംകൂടി അധികാരം നൽകിയിട്ടുണ്ട്. ബില്ലിൽ അപകടകരമായ വ്യവസ്ഥകൾ പലതുണ്ട്. ഉടമയോ പ്രസാധകനോ ഭീകരപ്രവർത്തനത്തിലോ നിയമവിരുദ്ധ പ്രവർത്തനത്തിലോ രാജ്യസുരക്ഷക്കെതിരായ ഏതെങ്കിലും പ്രവർത്തനത്തിലോ ശിക്ഷിക്കപ്പെട്ടാൽ പ്രസിദ്ധീകരണത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്നതാണ് അത്. ആരാണ് ഇൗ ‘നിയമവിരുദ്ധ പ്രവർത്തനം’ നിശ്ചയിക്കുക എന്നിടത്താണ് പ്രശ്നം.

രാജ്യത്തെ മാധ്യമപ്രവർത്തകർക്കും പത്രാധിപൻമാർക്കുമെതിരെ യു.എ.പി.എ ചുമത്തിയ നാടാണ് നമ്മുടേത് എന്ന് മറന്നുകൂടാ. ഉടമയോ പ്രസാധകനോ ഭീകരപ്രവർത്തനത്തിലോ നിയമവിരുദ്ധ പ്രവർത്തനത്തിലോ ഏർപ്പെട്ടോ എന്ന് 1967ലെ യു.എ.പി.എ നിയമത്തിലെ 2(1) (കെ), (ഒ) വകുപ്പുകൾ പ്രകാരമാണ് നിർവചിക്കുകയെന്ന് പുതിയ നിയമത്തിന്റെ 11 (4) വകുപ്പ് വ്യക്തമാക്കുന്നു.

പ്രസ് രജിസ്ട്രാർ ജനറൽ ആയിരിക്കും ഇനി ആനുകാലികങ്ങൾക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതും രാജ്യത്തെ ആനുകാലികങ്ങളുടെ വിവരങ്ങളടങ്ങുന്ന വാർഷിക റിപ്പോർട്ട് തയാറാക്കുന്നതും. ആനുകാലികം ഇന്ത്യയിൽ മാത്രമേ അച്ചടിയും പ്രസാധനവും നടത്താവൂ. ആനുകാലികങ്ങളുടെ സർക്കുലേഷൻ പരിശോധിക്കാൻ പ്രസ് രജിസ്ട്രാർ ജനറൽ ഉദ്യോഗസ്ഥരെ നിയോഗിക്കും.

രജിസ്ട്രേഷൻ നിരാകരിച്ചതുമായി ബന്ധപ്പെട്ട പരാതികൾക്ക് പ്രസ് ആൻഡ് രജിസ്ട്രേഷൻ അപ്പലേറ്റ് ബോർഡ് ഉണ്ടാക്കും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സൻ, പ്രസ് കൗൺസിൽ അംഗങ്ങളിൽനിന്ന് നാമനിർദേശംചെയ്യുന്ന രണ്ടു പേർ എന്നിവരടങ്ങുന്നതായിരിക്കും ബോർഡ്. ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനും സസ്പെൻഡ് ചെയ്യാനും റദ്ദാക്കാനും അധികാരമുള്ള പ്രസ് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയെ നിയമിക്കും. കേന്ദ്രസർക്കാറിന്റെ നിർദേശങ്ങൾ നടപ്പാക്കാൻ പ്രസ് രജിസ്ട്രാർ ജനറൽ ബാധ്യസ്ഥമാണ് എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. അതായത് പ്രസ് രജിസ്ട്രാർ ജനറൽ സ്വതന്ത്രമായി അല്ല പ്രവർത്തിക്കുക എന്നു ചുരുക്കം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ, പ്രസിദ്ധീകരണം നിർത്തിവെക്കൽ തുടങ്ങിയതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.

ജനാധിപത്യത്തിൽ സ്വതന്ത്രവും ഭയരഹിതവുമായ മാധ്യമപ്രവർത്തനമാണ് വേണ്ടത്. അതാണ് ജനാധിപത്യത്തിന്റെ തൂൺ എന്ന് അറിയാത്തവരല്ല ആരും. അത് ഇല്ലാതാകുക എന്നാൽ രാജ്യം സമ്പൂർണ ഫാഷിസത്തിലേക്ക് പതിക്കുന്നുവെന്നാണ് അർഥം. ഇപ്പോൾ ഇൗ നിമിഷം, സന്തോഷകരമായ മുഖത്തോടെ എങ്ങനെയാണ് പുതുവർഷാശംസകൾ നേരുക എന്ന് ‘തുടക്ക’ക്കാരന് അറിയില്ല.

Show More expand_more
News Summary - weekly thudakkam