Begin typing your search above and press return to search.
proflie-avatar
Login

നിങ്ങൾ സഹായിക്കുമോ?

നിങ്ങൾ സഹായിക്കുമോ?
cancel

ശിക്ഷ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ

ചുള്ളിക്കമ്പെറിഞ്ഞ നാരായണിയെ

ഞാൻ ചെന്ന് പെണ്ണു കണ്ടു

എന്റെ ജാതകത്തിൽ

ചൊവ്വയും ശനിയും

കുടുംബമായി താമസിക്കുന്ന കാലമാണ്

അവർക്കു ശല്യമാവാതെ

കൊച്ചിയിലേക്കോ മദ്രാസിലേക്കോ

വണ്ടികേറാമെന്ന് പറഞ്ഞു

അവസ്ഥയറിഞ്ഞപ്പോൾ

നാരായണിയും സമ്മതിച്ചു.

കെട്ടുകഴിഞ്ഞന്നു രാത്രി

ഞാനൊന്ന് കെട്ടിപ്പിടിക്കുന്നതിൽ

എതിർപ്പുണ്ടോയെന്ന് തിരക്കി

നാരായണി പറഞ്ഞു:

കെട്ടിപ്പിടിച്ചാൽ മാത്രം പോര.

പണ്ട് ജയിലിലായിരുന്നപ്പോൾ

ഞാനെന്നും സ്വപ്നത്തിൽ

ഒരു മുള്ളൻപന്നിയെ കെട്ടിപ്പിടിച്ചാ

ഉറങ്ങാറ്…

മുള്ളൻപന്നിയോ?

അതെ.

ഉണരുമ്പോൾ വീണുകിടക്കുന്ന

അതിന്റെ മുള്ളുകൾ ചേർത്ത്

ചുള്ളിക്കമ്പുകളുണ്ടാക്കും

ആ മുള്ളുകളത്രയും

അതിന്റെ ചുണ്ടുകളായിരുന്നു

അത്ഭുതം!

ഒരു മനുഷ്യൻ മാത്രം

അതെടുത്ത്

ഉമ്മവെച്ചുമ്മവെച്ച്

പൂന്തോട്ടമുണ്ടാക്കി

അതിന്റെ മണം വിട്ടുപോകുന്നില്ല

എനിക്കത് പ്രസവിച്ച് കളയണം.

നിങ്ങൾ സഹായിക്കുമോ ?

Show More expand_more
News Summary - malayalam poem