Begin typing your search above and press return to search.
proflie-avatar
Login

'വിളിച്ച് വിളിച്ച് നിലയ്ക്കുന്നത്' -കെ.ജി.എസിന്‍റെ കവിത

വിളിച്ച് വിളിച്ച് നിലയ്ക്കുന്നത് -കെ.ജി.എസിന്‍റെ കവിത
cancel

പ്രേമം മൂത്താൽ ഞാൻ നിന്നെ

എന്തൊക്കെയാ വിളിക്ക്യാന്ന് പറയാൻ പറ്റൂല...

മോളെന്നോ മാനെന്നോ മയിലെന്നോ വിളിക്കും.

ഹെലനെന്നോ ജൂലിയറ്റെന്നോ വിളിക്കും.

പൂവെന്നോ പൂന്തേനെന്നോ വിളിക്കും.

പേരേതും നിെൻറ പേരാക്കി മൃദുവായി

വിളിച്ച് വിളിച്ചെനിക്ക് മദിക്കണം.

ഒരിക്കൽ

മൃഗരാജകടിയെന്നോ മറ്റോ ഞാൻ തുടങ്ങിയപ്പോൾ,

അയ്യോ! കാട്ടുമൃഗമല്ല കേശുവേട്ടാ ഞാനെന്ന് നീ കുതറി.

എെൻറയീ വിളിയൊക്കെ സാറാമ്മേ, ഞാൻ

മൃഗശാലസൂപ്രണ്ടായതുകൊണ്ടല്ല.

ഹോർട്ടികൾച്ചറിസ്റ്റായതുകൊണ്ടോ, സൈക്കിളിൽ വരുന്ന

കൂവിവിളി വ്യാപാരിയായതുകൊണ്ടോ അല്ല.

പിന്നെ?

പറയാനുണ്ടൽപം കൂസൽ.

എന്നാലും പറയാം.

പ്രേമിക്കുമ്പൊ ഞാനൊരു കവിയാ സാറാമ്മേ;

ലോലവിലോല കവിലു.

കാശില്ലായ്‌മ കാൽപനികതകൊണ്ട്

പൂരിപ്പിക്കുന്നൊരു പുല്ലാങ്കുഴൽ.

പ്രേമം ആദികവിത, ആദിമതം.

ഉമ്മപോലൊരാദി മന്ത്രം

സ്വപ്നംപോലൊരാദി ദർശനം

ഏകാന്തതപോലൊരു സ്വകാര്യസൂക്തം.

പ്രേമം ജീവെൻറ കുതിരകളിൽ

ഏറ്റവും മുന്നിൽ പായുന്ന വേഗാശ്വം.

പ്രേമമില്ലാത്തത് ജഡം മാത്രം.

യുക്തിപ്പടികളും സുഖലിഫ്റ്റുകളുമേറും ഡേറ്റിങ്ങിെൻറ പുത്തനുയരങ്ങൾ നമുക്ക് വയ്യ;

നാമൊരു നാടൻ കഥനക്രമം; വാക്കിൽ

ഉയർന്നു താഴും രസം; നമ്മിലറിയാം

പുണരലോ ഞെരിക്കലോ ആവുന്ന

ലോകത്തിെൻറ താപനില; നാം

ലോകമനസ്സിെൻറ ചരിത്രമാപിനി, സാറാമ്മേ.

നമ്മെ രസിച്ച് നാമങ്ങനെ ബീച്ചിലിരിക്കെ

സ്വാതന്ത്ര്യത്തിെൻറ ചെകിടത്തൊരു

നാറ്റത്തെറിവിളി:

ഡാ...

പ്രേമം! ലൗ ജിഹാദ്;

തീവ്രവാദം ജാതിമതവിരുദ്ധം.

ദേശവിരുദ്ധ രഹസ്യയുദ്ധം.

ഈ പ്രേമം യു.എ.പി.എയിലേക്ക്.

ജീവിക്കാത്ത ജീവിതം ജീവചരിത്രമാകുന്ന

ഇരുമ്പഴിയിലേക്ക്...

അഴിക്കുള്ളിൽ

പേരുകൾ കളി നിർത്തി

അക്കങ്ങൾ കളി തുടങ്ങി.

Show More expand_more
News Summary - kgs poem madhyamam weekly