Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസർക്കസ്...

സർക്കസ് സംഘത്തിൽനിന്ന് രക്ഷപ്പെട്ട്  ഫുട്ബാൾ താരമായ ഗായത്രി വിവാഹിതയാകുന്നു 

text_fields
bookmark_border
സർക്കസ് സംഘത്തിൽനിന്ന് രക്ഷപ്പെട്ട്  ഫുട്ബാൾ താരമായ ഗായത്രി വിവാഹിതയാകുന്നു 
cancel
camera_alt????????? ?????????????
ആലുവ: സർക്കസിൽനിന്ന് രക്ഷപ്പെട്ട് ജനസേവ ശിശുഭവനിലെത്തുകയും എറണാകുളം ജില്ല ഫുട്ബാൾ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയരുകയും ചെയ്ത ഗായത്രി സുമംഗലിയാകുന്നു. തെരുവുസർക്കസ് സംഘത്തിൽനിന്ന് ജനസേവ ശിശുഭവനിലെത്തിയ ഗായത്രിക്കാണ് മംഗല്യം. കോഴിക്കോട് കുന്ദമംഗലം പഞ്ചായത്തിൽ കരുവാരപ്പറ്റ വീട്ടിൽ കുമാരൻ നായരുടെയും സുമതിയുടെയും മൂത്തമകൻ ഷിബുവാണ് വരൻ. 26ന് കോഴിക്കോട് മാക്കൂട്ടം എ.എം യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11നും 12നും ഇടയിലാണ് വിവാഹം. 2010ൽ ആലപ്പുഴയിൽ തെരുവുസർക്കസ് നടത്തുന്നതിനിടെയാണ് രക്ഷപ്പെട്ട് ഗായത്രി ജനസേവയിലെത്തിയത്. മൈസൂരു സ്വദേശിനിയായ ഗായത്രിയുടെ പിതാവ് വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ടു. രണ്ടാനച്ഛനാണ് സർക്കസ് സംഘത്തിൽ എത്തിച്ചത്. മർദിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഗായത്രിയെ സർക്കസ് അഭ്യാസത്തിന് ഉപയോഗിച്ചിരുന്നത്. സ്കൂളിൽ പോകാൻ അനുവദിച്ചില്ല. രാത്രി രക്ഷിതാക്കൾ ഉറങ്ങിയപ്പോൾ ഗായത്രി സർക്കസ് സംഘത്തിൽപെട്ട രണ്ട് കൂട്ടുകാരോടൊപ്പം ട്രെയിനിൽ  ആലുവയിലെത്തി.ഓട്ടോ ഡ്രൈവർമാർ ജനസേവയിൽ എത്തിക്കുകയായിരുന്നു. ജനസേവ സ്പോർട്സ് അക്കാദമിയിലൂടെയാണ് കായികരംഗത്ത് പ്രവേശിക്കുന്നത്.ജില്ല ഫുട്ബാൾ ക്യാപ്റ്റനാണ്. മാത്രമല്ല, ജൂഡോ, ബാസ്കറ്റ്ബാൾ എന്നിവയിലും ഗായത്രി മികവ് പുലർത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football playergayathri
News Summary - gayathri football player
Next Story