Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 10:00 PM GMT Updated On
date_range 23 Jun 2017 10:00 PM GMTധവാനും രഹാനെക്കും അർധസെഞ്ച്വറി; കളി തടസ്സപ്പെടുത്തി മഴ
text_fieldsbookmark_border
പോർട്ട് ഒാഫ് സ്പെയിൻ (ട്രിനിഡാഡ്): വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. മഴ മൂലം മത്സരം നിർത്തിവെക്കുേമ്പാൾ ഇന്ത്യ 38 ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തിട്ടുണ്ട്. ക്യാപ്റ്റൻ വിരാട് കോഹ്ലിയും (30) മഹേന്ദ്ര സിങ് ധോണിയുമാണ് (രണ്ട്) ക്രീസിൽ. ഒാപണർമാരായ ശിഖർ ധവാെൻറയും (87) അജിൻക്യ രഹാനെയും (62) അർധ ശതകങ്ങളാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്.
ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജാസൺ ഹോൾഡർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റെൻറ നേതൃത്വത്തിലുള്ള ബൗളിങ് നിരക്ക് ഇന്ത്യയെ പിടിച്ചുകെട്ടാൻ കഴിയുമെന്ന പ്രതീക്ഷ പക്ഷേ തുടക്കത്തിലേ അസ്ഥാനത്തായി. സെലക്ടർമാർ വിശ്രമം നൽകിയ രോഹിത് ശർമയുടെ സ്ഥാനത്ത് ഒാപണിങ്ങിന് അവസരം ലഭിച്ച രഹാനെയും തകർപ്പൻ ഫോമിലുള്ള ധവാനും കരുതലോടെ തുടങ്ങി. ഇരുവരും ഒന്നാം വിക്കറ്റിൽ 132 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കി. ഒാപണിങ് കൂട്ട്കെട്ട് പേസർ അൽസാരി ജോസഫാണ് തകർത്തത്.
25ാം ഒാവറിലെ അവസാന പന്തിൽ ജോസഫിെൻറ സ്ലോബാളിൽ പിഴച്ച രഹാനയുടെ ഇന്നിങ്സ് ഹോൾഡറുടെ കൈകളിൽ അവസാനിച്ചു. ക്രീസിലെത്തിയ കോഹ്ലിയെയും കൂട്ടി ധവാൻ സ്കോർ ഉയർത്തിയെങ്കിലും 87 റൺസെടുത്തുനിൽക്കെ ലെഗ്സ്പിന്നർ ദേവേന്ദ്ര ബിഷൂവിെൻറ പന്തിൽ എൽ.ബി.ഡബ്ല്യൂവിൽ കുടുങ്ങി പുറത്തായി. ഇന്ത്യ റിവ്യൂ ചെയ്തെങ്കിലും കാര്യമുണ്ടായില്ല. പിന്നാലെയെത്തിയ യുവരാജ് സിങ്ങിനും (നാല്) ആയുസ്സുണ്ടായിരുന്നില്ല. ക്യാപ്റ്റൻ ഹോൾഡറുടെ പന്തിൽ എവിൻ ലൂയിസിെൻറ ക്യാച്ചിലാണ് യുവരാജ് മടങ്ങിയത്. ഇതോടെ ഇന്ത്യ പരുങ്ങിയെങ്കിലും വിരാട് കോഹ്ലി, ധോണിയെ കൂട്ടി സ്കോർ ഉയർത്തി. 38ാം ഒാവർ പൂത്തിയായതോടെ മഴയെത്തി കളിനിർത്തിവെക്കുകയായിരുന്നു.
ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ജാസൺ ഹോൾഡർ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റെൻറ നേതൃത്വത്തിലുള്ള ബൗളിങ് നിരക്ക് ഇന്ത്യയെ പിടിച്ചുകെട്ടാൻ കഴിയുമെന്ന പ്രതീക്ഷ പക്ഷേ തുടക്കത്തിലേ അസ്ഥാനത്തായി. സെലക്ടർമാർ വിശ്രമം നൽകിയ രോഹിത് ശർമയുടെ സ്ഥാനത്ത് ഒാപണിങ്ങിന് അവസരം ലഭിച്ച രഹാനെയും തകർപ്പൻ ഫോമിലുള്ള ധവാനും കരുതലോടെ തുടങ്ങി. ഇരുവരും ഒന്നാം വിക്കറ്റിൽ 132 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കി. ഒാപണിങ് കൂട്ട്കെട്ട് പേസർ അൽസാരി ജോസഫാണ് തകർത്തത്.
വിരാട് കോഹ്ലിയുടെ ബാറ്റിങ്
25ാം ഒാവറിലെ അവസാന പന്തിൽ ജോസഫിെൻറ സ്ലോബാളിൽ പിഴച്ച രഹാനയുടെ ഇന്നിങ്സ് ഹോൾഡറുടെ കൈകളിൽ അവസാനിച്ചു. ക്രീസിലെത്തിയ കോഹ്ലിയെയും കൂട്ടി ധവാൻ സ്കോർ ഉയർത്തിയെങ്കിലും 87 റൺസെടുത്തുനിൽക്കെ ലെഗ്സ്പിന്നർ ദേവേന്ദ്ര ബിഷൂവിെൻറ പന്തിൽ എൽ.ബി.ഡബ്ല്യൂവിൽ കുടുങ്ങി പുറത്തായി. ഇന്ത്യ റിവ്യൂ ചെയ്തെങ്കിലും കാര്യമുണ്ടായില്ല. പിന്നാലെയെത്തിയ യുവരാജ് സിങ്ങിനും (നാല്) ആയുസ്സുണ്ടായിരുന്നില്ല. ക്യാപ്റ്റൻ ഹോൾഡറുടെ പന്തിൽ എവിൻ ലൂയിസിെൻറ ക്യാച്ചിലാണ് യുവരാജ് മടങ്ങിയത്. ഇതോടെ ഇന്ത്യ പരുങ്ങിയെങ്കിലും വിരാട് കോഹ്ലി, ധോണിയെ കൂട്ടി സ്കോർ ഉയർത്തി. 38ാം ഒാവർ പൂത്തിയായതോടെ മഴയെത്തി കളിനിർത്തിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story