ഇന്ത്യക്ക് ദക്ഷിണാഫ്രിക്കൻ പരീക്ഷ
text_fieldsകേപ്ടൗൺ: കഴിഞ്ഞവർഷം ഇന്ത്യൻമണ്ണിലെ പരീക്ഷകളെല്ലാം അനായാസം പാസായ വിരാട് കോഹ്ലിക്കും കൂട്ടർക്കും പുതുവർഷം അഗ്നിപരീക്ഷക്കാലമാണ്. ആദ്യം ദക്ഷിണാഫ്രിക്കയിലും പിന്നീട് ഇംഗ്ലണ്ടിലും പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ കരുത്തരായ എതിരാളികളെ എതിരിടുേമ്പാൾ കാണിക്കുന്ന കളിമികവും വിജയതൃഷ്ണയുമായിരിക്കും ഇൗ ടീമിെൻറ മികവ് നിർണയിക്കുക. നിലവിൽ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതായ ഇന്ത്യക്ക് രണ്ടും മൂന്നും സ്ഥാനത്തുള്ള ടീമുകളെയാണ് അവരുടെ തട്ടകത്തിൽ നേരിടേണ്ടത് എന്നതുതന്നെ മത്സരങ്ങളുടെ കാഠിന്യം എടുത്തുകാണിക്കുന്നു.
സ്വന്തംമണ്ണിൽ നിന്ന് വിദേശനാട്ടിലേക്ക്
കഴിഞ്ഞവർഷം വിജയങ്ങളുടെ തുടർച്ച കണ്ടെത്തിയ ഇന്ത്യയുടേത് വമ്പൻ കുതിപ്പായിരുന്നു. എന്നാൽ, ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക തുടങ്ങിയ ടീമുകൾക്കെതിരായ വിജയ പരമ്പരയെല്ലാം സ്വന്തം കാണികൾക്കു മുന്നിലും ടീമിെൻറ ശക്തിദൗർബല്യങ്ങൾക്കനുസൃതമായി ‘നെയ്തെടുത്ത’ പിച്ചുകളിലുമായിരുന്നു. ടീമിെൻറ നേട്ടങ്ങൾ കുറച്ചുകാണാൻ ഇത് കാരണമാകുന്നില്ലെങ്കിലും വിദേശപിച്ചുകളിലെ വിജയങ്ങൾ നൽകുന്ന ആത്മവിശ്വാസത്തിനും കരുത്തിനും പകരംവെക്കാൻ ഇൗ വിജയങ്ങളൊന്നും പര്യാപ്തമാവുന്നില്ലെന്നതാണ് യാഥാർഥ്യം.
ഒരു പരിശീലന മത്സരം പോലുമില്ലാതെ
മൂന്ന് ടെസ്റ്റും ആറ് ഏകദിനവും മൂന്ന് ട്വൻറി20യുമടങ്ങുന്ന രണ്ടു മാസത്തെ പര്യടനത്തിനായി ദക്ഷിണാഫ്രിക്കയിൽ വിമാനമിറങ്ങിയ ഇന്ത്യൻ ടീമിന് ഒരു പരിശീലന മത്സരംപോലുമില്ല. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാത്ത സന്നാഹ മത്സരം കളിക്കുന്നതിന് പകരം ആ ദിവസങ്ങളിൽ തീവ്രമായ നെറ്റ്സ് പരിശീലനം മതിയെന്നായിരുന്നു ക്യാപ്റ്റൻ കോഹ്ലിയുടെ ഇതുസംബന്ധിച്ച പ്രതികരണം. എന്നാൽ, ഇത്തരം ഒരുക്ക മത്സരങ്ങളിൽ ലഭിക്കുന്ന ബാറ്റിങ്, ബൗളിങ് പരിചയം പലപ്പോഴും ടീമിന് മുതൽക്കൂട്ടാവുന്നതാണ് ടീം മാനേജ്മെൻറ് കണ്ടില്ലെന്നു നടിക്കുന്നത്.
ബാറ്റിങ് കരുത്ത്
മുരളി വിജയ്, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, അജിൻക്യ രഹാനെ, രോഹിത് ശർമ എന്നിവരടങ്ങിയ കരുത്തുറ്റ ബാറ്റിങ്നിരയാണ് ഇന്ത്യയുടെ ശക്തി. ഇതിൽ രാഹുലും രോഹിതും ഒഴികെയുള്ളവരായിരിക്കും ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ബാറ്റേന്തുക. ആറാമത് ബാറ്റ്സ്മാനെ ഉൾപ്പെടുത്തുകയാണെങ്കിൽ മാത്രമായിരിക്കും രോഹിതിന് അവസരം ലഭിക്കുക. ഒാപണർമാരിൽ ആർക്കെങ്കിലും പരിക്കേറ്റാൽ രാഹുൽ ഇറങ്ങും. ധവാെൻറ പരിക്ക് ഭേദമായില്ലെങ്കിൽ ആദ്യ ടെസ്റ്റിൽ രാഹുൽ കളിച്ചേക്കും.
വിജയ്-പുജാര-കോഹ്ലി-രഹാനെ ടീമിെൻറ പ്രകടനമാവും നിർണായകമാവുക. വിദേശത്ത് മികച്ച റെക്കോഡുള്ള രഹാനെ നിലവിലെ മോശം ഫോം മറികടക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്. മുമ്പ് ഇംഗ്ലണ്ട് പര്യടനത്തിൽ േഫാമിെൻറ നാലയലത്തുപോലുമില്ലാതിരുന്ന കോഹ്ലി തൊട്ടുപിറകെ ആസ്ട്രേലിയയിൽ തകർപ്പൻ കളി പുറത്തെടുത്ത ചരിത്രം ഇന്ത്യക്ക് മുന്നിലുണ്ട്. നിർണായകമായ നാലും അഞ്ചും പൊസിഷനുകളിലും കോഹ്ലിയും രഹാനെയും പുറത്തെടുക്കുന്ന കളിയും കൂട്ടുകെട്ടുമാവും പരമ്പരയുടെ ഗതി നിർണയിക്കുക. ഡെയ്ൽ സ്റ്റെയിനും മോർനെ മോർകലും വെർനോൻ ഫിലാൻഡറും തൊടുത്തുവിടുന്ന പുതിയ പന്തിനെ കാര്യങ്ങളായ നഷ്ടങ്ങളില്ലാതെ പ്രതിരോധിക്കുന്ന ജോലി വിജയിയും പുജാരയും എങ്ങനെ ചെയ്യുന്നു എന്നതും പ്രധാനമാവും.
ബൗളിങ് നിർണായകം
സമീപകാലത്തെ ഏറ്റവും മികച്ച പേസ് ബൗളിങ് ബാറ്ററിയുമായാണ് ഇന്ത്യയുടെ പടയൊരുക്കം. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഇശാന്ത് ശർമ എന്നിവരിൽ ഒാരോരുത്തരും ഒന്നിനൊന്ന് വ്യത്യസ്തരായ ബൗളർമാർ. പേസും സ്വിങ്ങും സീമും സമന്വയിച്ച ബൗളിങ് ഡിപ്പാർട്മെൻറ്. എന്നാൽ, മത്സരദിനങ്ങളിൽ എങ്ങനെ ബൗൾ ചെയ്യുന്നു എന്നതാണ് നിർണായകമാവുക. ദക്ഷിണാഫ്രിക്കയുടേതുപോലുള്ള കരുത്തുറ്റ ബാറ്റിങ്നിരയെ അഞ്ചു ദിവസത്തിനിടെ രണ്ടു വട്ടം പുറത്താക്കാൻ മാത്രം വിസ്ഫോടനശേഷി ഇൗ ബൗളിങ്നിരക്ക് പുറത്തെടുക്കാനാവുമോ എന്നതാണ് േചാദ്യം. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജദേജയുമുള്ളതിനാൽ സ്പിൻ വിഭാഗം ഭദ്രം. എന്നാൽ, പേസ് ബൗളിങ്ങിന് മുൻതൂക്കം കൊടുക്കേണ്ട പിച്ചിൽ ഇവരിലൊരാളേ കളിക്കാനിടയുള്ളൂ. നാലു ബൗളർമാരെ കളിപ്പിക്കുകയാണെങ്കിൽ ഷമി, ഉമേഷ്, ഭുവനേശ്വർ, അശ്വിൻ എന്നിവർക്കാവും മുൻതൂക്കം. അഞ്ചാം ബൗളറായി ഒാൾറൗണ്ടർ ഹാർദിക് പണ്ഡ്യയും ഇടംപിടിച്ചേക്കും.
ടീം ആത്മവിശ്വാസത്തിൽ
ക്യാപ്റ്റൻ കോഹ്ലിയുടെ വാക്കുകൾ ചൂണ്ടുപലകയായിെട്ടടുക്കാമെങ്കിൽ ഇത്തവണ പരമ്പര നേടിയേ അടങ്ങൂ എന്ന വാശിയിലാണ് ഇന്ത്യൻ ടീം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു പരമ്പര വിജയം ഇൗ ടീം കൊതിക്കുന്നുണ്ട്. മികച്ച ഫോമിലുള്ള ഇപ്പോഴേത്തതിലും പറ്റിയ അവസരം ഇനി ലഭിക്കില്ലെന്നും ടീമംഗങ്ങൾക്കറിയാം. അതിനാൽതന്നെ കളിക്കാർ രണ്ടും കൽപിച്ചാണ്. കേപ്ടൗണും സെഞ്ചൂറിയനും കടന്ന് ജൊഹാനസ്ബർഗിൽ ടെസ്റ്റ് പരമ്പര അവസാനിക്കുേമ്പാഴേക്ക് മോഹിപ്പിക്കുന്ന പരമ്പര വിജയം. അതുമാത്രമാണ് ടീമിെൻറ സ്വപ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.