Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിത ക്രിക്കറ്റ്...

വനിത ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ തേടി ഇന്ത്യ

text_fields
bookmark_border
Indian-cricket-team
cancel

ഡെർബി: 12 വർഷത്തെ ഇടവേളക്കുശേഷം ക്രിക്കറ്റ് ലോകകപ്പിെൻറ കലാശപ്പോരിലേക്ക് യോഗ്യത തേടി ഇന്ത്യൻ വനിതകൾ വ്യാഴാഴ്ച ആസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകുന്നേരം മൂന്നിന് ഇംഗ്ലണ്ടിലെ െഡർബിയിലാണ് മത്സരം. കരുത്തും കണക്കും ഒാസീസിനൊപ്പമാണെങ്കിലും എഴുതിത്തള്ളാനാവാത്ത ശക്തിയായാണ് ഇന്ത്യ രണ്ടാം സെമിക്കിറങ്ങുന്നത്. മികച്ച ഫോമിലുള്ള ക്യാപ്റ്റൻ മിതാലി രാജിലും പൂനം റാവുത്തിലുമാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. വിജയികൾ ഞായറാഴ്ച േലാർഡ്സിൽ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും.

2005ൽ മാത്രമാണ് ഇന്ത്യൻ വനിതകൾ ലോകകപ്പിെൻറ ഫൈനൽ കണ്ടത്. അന്ന് തോറ്റതാകെട്ട ആസ്ട്രേലിയക്കെതിരെയും. ഏഴ് മത്സരങ്ങളിൽ അഞ്ചും ജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് യോഗ്യത നേടിയത്. ആസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും മാത്രമാണ് ഇന്ത്യ തോൽവിയറിഞ്ഞത്. ലീഗ് റൗണ്ടിൽ ഇന്ത്യയെ അനായാസം തോൽപിച്ചതിെൻറ ആത്മവിശ്വാസം ഒാസീസിനുണ്ട്. മിതാലിയും റാവുത്തും തിളങ്ങിയെങ്കിലും എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യൻ പരാജയം.

എന്നാൽ, െഡർബി ഗ്രൗണ്ടിലെ മത്സരപരിചയം ഇന്ത്യക്ക് മേൽക്കൈ നൽകുന്നു. ഇന്ത്യയുടെ ഏഴ് മത്സരങ്ങളിൽ നാലും െഡർബിയിലെ കൗണ്ടി ഗ്രൗണ്ടിലായിരുന്നു. ഒാസീസ് ഇതുവരെ ഇവിടെ കളിച്ചിട്ടുമില്ല. അതുകൊണ്ടാണ് ക്യാപ്റ്റൻ മിതാലി രാജ് ഡെർബിയെ ‘ഹോം ഗ്രൗണ്ട്’ എന്ന് വിളിക്കുന്നത്. മിതാലിയും റാവുത്തുമൊഴികെ ആർക്കും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാനാകാത്തതാണ് ഇന്ത്യയുടെ തലവേദന. ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഒാപണർ സ്മൃതി മന്ദാനക്ക് പിന്നീടുള്ള കളികളിലൊന്നും തിളങ്ങാനായില്ല.  

മറുവശത്ത് ഏഴിൽ ആറും ജയിച്ചാണ് ആസ്ട്രേലിയ കളത്തിലിറങ്ങുന്നത്. ബാറ്റിങ് ലൈനപ്പിൽ എല്ലിസ് പെറിയും നിക്കോൾ ബോൾട്ടനും മെഗ് ലാനിങ്ങും മിന്നുന്ന ഫോമിലാണ്. കണക്കുകളും ഒാസീസിന് അനുകൂലമാണ്. ഇരുവരും ഏറ്റുമുട്ടിയ 42 മത്സരങ്ങളിൽ 34ലും ജയിച്ചത് ആസ്ട്രേലിയയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaindian teamMalayalam Sports NewsMALAYALM NEWSwoman cricketworld cup cricket
News Summary - Inda seek final - sports news
Next Story