കളി ജീവിതം നിർത്തുന്നു; ഇതിഹാസ വാക്കുകൾക്ക് നാല് വർഷം
text_fieldsനാല് വർഷങ്ങൾക്ക് മുമ്പ് വാംഖഡേ സ്റ്റേഡിയത്തിൽ ഇരമ്പിയെത്തിയ ആരാധകകൂട്ടം കരച്ചിലോടെ മടങ്ങിയത് ഇന്ത്യയുടെ തോൽവി കാരണമായിരുന്നില്ല. അന്ന് ഇന്ത്യ ജയിച്ചിട്ടും സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയ ക്രിക്കറ്റ് പ്രേമികളുടെ ഉള്ളിൽ മുഴങ്ങിയത് ആ വാക്കുകളായിരുന്നു.
"24 വർഷക്കാലം നീണ്ട എെൻറ കളി ജീവിതം 22 യാർഡ് നീളമുള്ള ക്രിക്കറ്റ് പിച്ചിന് ഇടയിലായിരുന്നു. അതിന് ഇവിടെ തിരശ്ശീല വീഴുകയാണ്. മൈതാനത്ത് നിന്ന് വിടവാങ്ങുേമ്പാൾ തന്നെ ഏറെ വേദനിപ്പിക്കുന്നത് നിങ്ങളുടെ സചിൻ സചിൻ എന്ന വിളികൾ ഇനി കേൾക്കാൻ കഴിയില്ല എന്നതാണ്". ഇൗ വാക്കുകൾ കേട്ടാണ് അന്ന് ഒരോ ക്രിക്കറ്റ് പ്രേമിയും വാംഖഡേ വിട്ടത്. ഇന്ത്യൻ ക്രിക്കറ്റിെൻറ സുവർണ കാലഘട്ടം അവസാനിക്കുകയാണെന്നും ആരാധകർ കരുതി.
1983ൽ കപിലിെൻറ ചെകുത്താൻമാർ ക്രിക്കറ്റിൽ വിശ്വ വിജയികളായപ്പോഴാണ് ഇന്ത്യക്കാരുടെ രക്തത്തിൽ ക്രിക്കറ്റ് എന്ന വികാരം അലിഞ്ഞ് ചേർന്നത്. എന്നാൽ 16ാം വയസിൽ മീശ മുളക്കാത്ത ചെറിയ പയ്യൻ ഇന്ത്യൻ ക്രിക്കറ്റിലേക്ക് കടന്നുവന്നതോടെ ക്രിക്കറ്റിെൻറ ചരിത്രം തന്നെ മാറുകയായിരുന്നു. നിരവധി വിവാദങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റ് കടന്ന് പോയപ്പോഴും സചിൻ എന്ന താരം ഒരിക്കലും അതിെൻറയൊന്നും ഭാഗമായിരുന്നില്ല. ക്രിക്കറ്റിൽ മാത്രമായിരുന്നു അദ്ദേഹത്തിെൻറ ശ്രദ്ധ.
വർഷങ്ങൾക്ക് ശേഷം പടിയിറങ്ങുേമ്പാഴും സചിൻ നടത്തിയ പ്രസംഗവും ചരിത്രമാവുകയായിരുന്നു. സ്കൂൾ കാലം മുതലുള്ള തെൻറ കളിജീവിതവും വ്യക്തി ജീവതവും പരാമർശിച്ചായിരുന്നു സചിെൻറ പ്രസംഗം. നാല് വർഷങ്ങൾക്ക് ശേഷവും ഇന്ത്യയിലെ ഒാരോ ക്രിക്കറ്റ് ആരാധകനും സചിെൻറ സ്ട്രൈറ്റ് ഡ്രൈവുകളും സ്ക്വയർ കട്ടുകളും മറന്നിട്ടില്ല. ഒരിക്കിലും നടക്കില്ലെന്ന് അറിയുമെങ്കിലും ഒാരോ ആരാധകനും കാത്തിരിക്കുന്നു മൈതാനത്തിലേക്കുള്ള ഇതിഹാസ താരത്തിെൻറ രണ്ടാം വരവിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.