ലോക ബാഡ്മിൻറൺ റാങ്കിങ്: സിന്ധുവിന് അഞ്ചാം റാങ്ക്
text_fields
ന്യൂഡൽഹി: ഇന്ത്യയുടെ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധുവിന് ലോക വനിത ബാഡ്മിൻറൺ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനം.
സിന്ധുവിെൻറ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കാണിത്. സൈന നെഹ്വാളിനുശേഷം ഇത്രയും ഉയർന്ന റാങ്കിലെത്തുന്ന ആദ്യ താരമാണ് സിന്ധു.
അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാെൻറ അകനെ യമാഗുചിയെ പിന്തള്ളിയാണ് 69,399 പോയൻറുമായി സിന്ധു അഞ്ചാമതെത്തിയത്. യമാഗുച്ചിക്ക് 68,149 പോയൻറാണുള്ളത്. റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇന്ത്യയിൽനിന്ന് സിന്ധു കഴിഞ്ഞാൽ മുൻ ലോക ഒന്നാം നമ്പറായ സൈന നെഹ്വാൾ മാത്രമാണുള്ളത്.
ഒമ്പതാം റാങ്കാണ് െസെനയുേത്. കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നതാണ് സൈനക്ക് വിനയായത്.
ബാഡ്മിൻറണിൽ ഒളിമ്പിക്സ് വെള്ളി നേടിയ ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. മുമ്പ് ൈസന നെഹ്വാൾ ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്നു. ‘‘അഞ്ചാം റാങ്കിലെത്തിയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ സിന്ധു ഇൗ വർഷം അവസാനത്തോടെ റാങ്കിങ്ങിൽ മൂന്നാമതെത്തുമെന്ന് ശുഭാപ്തി പ്രകടിപ്പിച്ചു’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.