Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഅധികൃതർ കാണണം,...

അധികൃതർ കാണണം, സ്വർണം വിളയുന്ന പിറ്റ്

text_fields
bookmark_border
അധികൃതർ കാണണം, സ്വർണം വിളയുന്ന പിറ്റ്
cancel
വിജയവാഡ: ദേശീയ അത്ലറ്റിക്സിൽ കേരളത്തിെൻറ സ്വർണ ഖനിയാണ് പാലായിലെ കെ.പി. സതീഷ്കുമാറിെൻറ ജംപ്സ് അക്കാദമി. രണ്ടു പതിറ്റാണ്ടിനിടെ കേരളത്തിെൻറ അക്കൗണ്ടിൽ ഇവർ സമ്മാനിച്ചത് 350ലേറെ ദേശീയ സ്വർണ മെഡലുകളും 116 ദേശീയ ചാമ്പ്യന്മാരെയും.  എന്നാൽ, സ്വർണം വിളയുന്ന മണ്ണിലെ അത്ലറ്റുകൾ പരിശീലിക്കുന്ന ജംപിങ് പിറ്റ് അധികൃതർ കാണണം. 3-4 മീറ്ററിലേറെ ഉയരത്തിൽ നിന്നും താരങ്ങൾ പറന്നുവീഴുന്ന പിറ്റിൽ കാത്തിരിക്കുന്നത് ചതിക്കുഴികൾ. കീറിപ്പറിഞ്ഞ പിറ്റിനിടയിൽ കുരുങ്ങി പരിക്കുപറ്റിയ അത്ലറ്റുകൾ നിരവധി. അടുത്തിടെ ഇവിടെ വീണ് തോളിന് പരിക്കേറ്റ നിവ്യ ആ പാടുകളുമായാണ് ശനിയാഴ്ച വിജയവാഡയിൽ റെക്കോഡോടെ സ്വർണം നേടിയത്. മറ്റൊരു താരം അനശ്വര കാൽമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലാണ്. സ്പോർട്സ് കൗൺസിൽ പുതിയ പിറ്റ് നൽകാമെന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും ചുവപ്പുനാടയിൽ കുരുങ്ങിക്കിടപ്പാണ്. ഒന്നര മുതൽ രണ്ട് വർഷം വരെയാണ് ഒരു പിറ്റിെൻറ കലാവധിയെങ്കിലും ഏഴുവർഷമായി ഇവിടത്തെ നിലവിലെ പിറ്റ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsnational junior athletic meetmalayalam newssports news
News Summary - National junior Athletic Meet 2017 -Sports News
Next Story