ഖേലോ ഇന്ത്യ: സാന്ദ്ര ബാബുവിനും ഇരട്ട മെഡൽ; കേരളം അഞ്ചാമത്
text_fieldsന്യൂഡൽഹി: ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസിെൻറ രണ്ടാം ദിനത്തിൽ കേരളത്തിന് സ്വർണമുൾപ്പെടെ നാല് മെഡലുകൾ. ലോങ്ജംപിൽ സ്വർണവും 200 മീറ്ററിൽ വെള്ളിയുമായി ഇരട്ട മെഡൽ സ്വന്തമാക്കിയ ആൻസി സോജൻ രണ്ടാം ദിനത്തിലെ താരമായി. ആദ്യ ദിനം ട്രിപ്പ്ൾ ജംപിൽ വെള്ളി നേടിയ സാന്ദ്ര ബാബു ലോങ്ജംപിലും നേട്ടം ആവർത്തിച്ചപ്പോൾ പോൾവാൾട്ടിൽ ആർ. ശ്രീലക്ഷ്മി വെങ്കലം സ്വന്തമാക്കി. ഇതോടെ, രണ്ട് സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമുൾപ്പെടെ ഏഴ് മെഡലുകളുമായി കേരളം അഞ്ചാം സ്ഥാനത്താണുള്ളത്.
ഏഴ് സ്വർണമുൾപ്പെടെ പത്ത് മെഡൽ നേടിയ കർണാടകയാണ് മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് സ്വർണം വീതമുള്ള തമിഴ്നാടും ഹരിയാനയും രണ്ട് സ്വർണമുള്ള മഹാരാഷ്്ട്രയും കേരളത്തിന് മുന്നിലുണ്ട്. െപൺകുട്ടികളുടെ 200 മീറ്ററിൽ തമിഴ്നാടിന് വേണ്ടി മത്സരിച്ച മലയാളി താരം എം. സാന്ദ്ര തെരേസ മാർട്ടിൻ വെങ്കലം നേടി.
ലോങ്ജംപ് പിറ്റിൽ കേരള താരങ്ങളുടെ പോരാട്ടമായിരുന്നു. 5.80 മീറ്റർ ദൂരം ചാടിയാണ് ആൻസി സോജൻ സ്വർണം നേടിയത്. 5.68 മീറ്റർ ദൂരം ചാടി സാന്ദ്രബാബു രണ്ടാമെതത്തി. 5.62 മീറ്റർ ദൂരം ചാടിയ തമിഴ്നാടിെൻറ ബപിഷക്കാണ് വെങ്കലം ലഭിച്ചത്.
ചാട്ടത്തിന് പിന്നാലെ ഒാടാനിറങ്ങിയ ആൻസി സോജൻ 200 മീറ്ററിൽ 24.90 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. 24.76 സെക്കൻഡ് സമയമെടുത്ത പഞ്ചാബിെൻറ ചൻവീർ കൗറിനാണ് സ്വർണം. ഭോപാലിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ ലോങ്ജംപിലും 200, 100 മീറ്ററിലും ആൻസി സ്വർണം നേടിയിരുന്നു. 2.40 മീറ്ററാണ് പോൾവാൾട്ടിൽ ശ്രീലക്ഷ്മി ചാടിയത്. വെള്ളിയാഴ്ച 100 മീറ്റർ, 800 മീറ്റർ, ഹർഡിൽസ്, ഹൈജംപ്തു ടങ്ങി എട്ട് ൈഫനൽ നടക്കും.
ഖേലോ ഇന്ത്യക്ക് ബജറ്റിൽ 350 കോടി
2020 ടോക്യോ, 2024 പാരിസ് ഒളിമ്പിക്സുകൾ ലക്ഷ്യമിട്ട് കൗമാര കായികതാരങ്ങളെ തയാറാക്കുന്നതിനുവേണ്ടി കേന്ദ്രസർക്കാർ തുടങ്ങിയ പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്കൂൾ ഗെയിംസിന് വ്യാഴാഴ്ച അവതരപ്പിച്ച കേന്ദ്ര ബജറ്റിൽ 350 കോടി അനുവദിച്ചു. കഴിഞ്ഞ ബജറ്റിൽ 140 കോടിയായിരുന്നു ഖേേലാ ഇന്ത്യക്ക് അനുവദിച്ചിരുന്നത്. 35 കോടിയാണ് ഫെബ്രുവരി എട്ടുവരെ നീളുന്ന െഗയിംസിനുവേണ്ടി കേന്ദ്രം െചലവഴിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.