മിതാലി രാജകുമാരി
text_fieldsലണ്ടൻ: വനിത ക്രിക്കറ്റിലെ സചിൻ ടെണ്ടുൽകറാവുകയാണ് മിതാലി രാജ്. ലോക ക്രിക്കറ്റിൽ സചിൻ തീർത്ത റെക്കോഡുകൾ വനിത ക്രിക്കറ്റിൽ സ്വന്തം പേരിലെഴുതുന്നു മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയ വനിത താരമെന്ന ലോക െറക്കോഡും ആദ്യമായി 6000 റൺസിലെത്തുന്ന താരമെന്ന പകിട്ടുമായാണ് മിതാലി ഇന്നലെ ക്രീസ് വിട്ടത്. ഇതോടെ, പുരുഷ-വനിത വിഭാഗങ്ങളിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയതിെൻറ െറക്കോഡ് ഇന്ത്യയുടെ കുത്തകയായി.
സചിനെപ്പോലെ 16ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽ ബാറ്റ് വീശി തുടങ്ങിയ മിതാലി റെക്കോഡുകളുടെ കളിക്കൂട്ടുകാരിയാണ്. ഇംഗ്ലണ്ടിൽ നടക്കുന്ന വനിത ലോകകപ്പിൽ ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ വ്യക്തിഗത സ്കോർ 34ൽ നിൽക്കെയാണ് 5992 റൺസെന്ന ഇംഗ്ലീഷ് താരം ചാർലറ്റ് എഡ്വേഡ്സിെൻറ റെക്കോഡ് മിതാലി മറികടന്നത്.
191 മത്സരങ്ങൾ കളിച്ച ചാർലറ്റ് എഡ്വേഡ്സിെൻറ െറക്കോഡ് തകർക്കാൻ മിതാലി എടുത്തതാവെട്ട 183 മത്സരങ്ങൾ മാത്രം. അതും 51.66 ശരാശരിയോടെ. ലോക ക്രിക്കറ്റിൽ 50ന് മുകളിൽ ശരാശരിയുള്ള രണ്ടു താരങ്ങളിൽ ഒരാളാണ് ഇൗ 34കാരി. ലോക റെക്കോഡിന് പിന്നാലെ എട്ട് റൺസ് കൂടി ചേർത്ത് രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമായി 6000 ക്ലബിലെത്തുന്ന വനിത ക്രിക്കറ്റർ എന്ന പട്ടവും മിതാലി സ്വന്തം പേരിൽ കുറിച്ചു.
49ാം അർധസെഞ്ച്വറി നേടിയ മിതാലി ഇൗ വർഷം ഇതുവരെ ഒമ്പതു തവണയാണ് 50 പിന്നിട്ടത്. ഇതിൽ ഏഴും തുടർച്ചയായ ഇന്നിങ്സുകൾ, അത് വേറൊരു െറക്കോഡ്. അഞ്ചു തവണ സെഞ്ച്വറി തികച്ചപ്പോഴും മിതാലിയെ പുറത്താക്കാൻ എതിരാളികൾക്ക് കഴിഞ്ഞിരുന്നില്ല. ഏറ്റവുമധികം നോട്ടൗട്ടുകളും മിതാലിക്കാണ് (47 തവണ). 2016-17 സീസണിൽ മിതാലിയുടെ നായകത്വത്തിൽ തുടർച്ചയായ 16 മത്സരങ്ങൾ ഇന്ത്യ ജയിച്ചുകയറിയിരുന്നു. ലോക ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ വനിത ക്രിക്കറ്റർ പദവി ജുലാൻ ഗോസ്വാമി നേടിയതിന് പിന്നാലെയാണ് മിതാലി രാജ് ബാറ്റിങ്ങിലും ഇന്ത്യയുടെ അപ്രമാദിത്വം ഉറപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.