Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightലോകകപ്പ്; 'കിക്ക്...

ലോകകപ്പ്; 'കിക്ക് ഓഫേഴ്‌സു'മായി ലുലു

text_fields
bookmark_border
Lulu with kick offers, qatar world cup
cancel
camera_alt

ലുലുവിന്‍റെ ‘കിക്ക് ഓഫേഴ്‌സ്’ ഒമാന്‍റെ ജനകീയനായ ഗോള്‍കീപ്പര്‍ അലി അബ്ദുല്ല ഹാരിബ് അല്‍ ഹബ്‌സി ഉദ്ഘാടനം ചെയ്യുന്നു

മസ്കത്ത്: ലോകകപ്പിനോടനുബന്ധിച്ച് ഫുട്‌ബാള്‍ ആസ്വാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി പ്രത്യേക ഓഫറുകളുമായി ലുലു. കഴിഞ്ഞ ദിവസം തുടങ്ങിയ 'കിക്ക് ഓഫേഴ്‌സ്' എന്ന പേരിലുള്ള പ്രമോഷന്‍ അടുത്തമാസം അവസാനം വരെ നീളും. പ്രമോഷന്‍ കാമ്പയിൻ ഒമാന്‍റെ ജനകീയനായ ഗോള്‍കീപ്പര്‍ അലി അബ്ദുല്ല ഹാരിബ് അല്‍ ഹബ്‌സി ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതാകും പ്രമോഷനെന്നും ഫുട്‌ബാള്‍ ആസ്വാദകരില്‍ അനിര്‍വചനീയ വിസ്മയം തീര്‍ക്കുമെന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ഒമാന്‍ റീജനല്‍ ഡയറക്ടര്‍ കെ.എ. ശബീര്‍ പറഞ്ഞു. അഭിമാനകരമായ കായിക ഇനത്തെ പിന്തുണക്കുകയാണ് ഇതിലൂടെയെന്നും അദ്ദേഹം പറഞ്ഞു. അത്യാകര്‍ഷണീയമായ ഫുട്‌ബാള്‍ കളിയെ ആഘോഷിക്കാന്‍ ജനങ്ങളെയും സമൂഹത്തെയും ഒന്നിപ്പിക്കുകയെന്നതാണ് ഈ പ്രമോഷന്റെ സൗന്ദര്യമെന്ന് അലി ഹബ്‌സി പറഞ്ഞു.

ലോകകപ്പ് മേഖലയിലെങ്ങും തീര്‍ക്കുന്ന ആവേശവും വിസ്മയവും ആഘോഷിക്കാനുള്ള അവസരം കൂടിയാണ് പ്രമോഷനിലൂടെ ലുലു മുന്നോട്ടുവെക്കുന്നത്. ഇലക്ട്രോണിക്‌സ്, ഐ.ടി ഉൽപന്നങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ആക്‌സസറീസ്, ഗൃഹോപകരണങ്ങള്‍, ഫുട്‌ബാള്‍ വസ്ത്രങ്ങള്‍, ലഗേജ്, ഫര്‍ണിച്ചര്‍ അടക്കമുള്ള ഉൽപന്നങ്ങള്‍ക്ക് പ്രത്യേക ഇളവുകളുണ്ടാകും. 50 ഇഞ്ചും അതിന് മുകളിലുമുള്ള ടി.വികള്‍ക്ക് 20 മുതല്‍ 40 വരെ ശതമാനവും ജെ.ബി.എല്‍, സോണി ഹെഡ്‌ഫോണുകള്‍ക്ക് 20 ശതമാനവും ഓഫര്‍ ലഭിക്കും. ഹൈസെന്‍സ് ഏര്‍പ്പെടുത്തിയ നറുക്കെടുപ്പിലും ഉപഭോക്താക്കള്‍ക്ക് പങ്കെടുക്കാം. ശീതളപാനീയങ്ങള്‍, ക്വിക്ക് മീല്‍സ്, റെഡി ടു ഈറ്റ് ബോക്‌സ്, ഭക്ഷണം- പാനീയം, പലഹാരങ്ങള്‍ തുടങ്ങിയവക്കും ഇളവുകളുണ്ടാകും. സ്‌റ്റോറിനുള്ളില്‍ വിവിധ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഗോള്‍ കിക്ക് ചലഞ്ച്, ബാള്‍ ഹെഡിങ് ചലഞ്ച്, ഫ്രീ സ്റ്റൈല്‍ ഫുട്‌ബാള്‍ ഡാന്‍സിങ് തുടങ്ങിയവയില്‍ പങ്കെടുത്ത് സമ്മാനം നേടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - World Cup; Lulu with 'kick offers'
Next Story