കപ്പ് ബ്രസീലിന്; അർജൻറീനയെ ആസ്ത്രേലിയ അട്ടിമറിക്കും; ഖത്തർ ക്വാർട്ടറിൽ -ടിം കാഹിലിൻെറ പ്രവചനം
text_fieldsദോഹ: അഞ്ചു നാൾ അപ്പുറം കിക്കോഫ് കുറിക്കുന്ന ലോകകപ്പ് ടൂർണമെൻറിൽ ജേതാക്കളായി ബ്രസീൽ തങ്ങളുടെ ആറാം ലോക കിരീടം സ്വന്തമാക്കുമെന്ന് ആസ്േത്രലിയൻ ഇതിഹാസം ടിം കാഹിൽ.
ഫൈനലിൽ ബെൽജിയത്തെ പരാജയപ്പെടുത്തിയായിരിക്കും ബ്രസീൽ സ്വർണകപ്പിൽ മുത്തമിടുകയെന്നും അതോടൊപ്പം സോക്കറൂസ് എന്ന അപരനാമത്തിലറിയപ്പെടുന്ന ആസ്േത്രലിയ ഈ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തി പുതുചരിതം രചിക്കുമെന്നും കാഹിൽ പ്രവചിക്കുന്നു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്ക് അനുവദിച്ച ലോകകപ്പ് പ്രവചനത്തിലാണ് കാഹിലിെൻറ വിശദീകരണം.
രണ്ടാം റൗണ്ടിൽ അർജൻറീനയെ അട്ടിമറിച്ചായിരിക്കും ആസ്േത്രലിയയുടെ ക്വാർട്ടർ ഫൈനൽ പ്രവേശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ലയണൽ മെസിയെ തടഞ്ഞ് നിർത്തിയാൽ അർജൻറീനയെ പരാജയപ്പെടുത്താം. ഖത്തറിൽ ഇത്തവണ ആഫ്രിക്കൻ ടീമുകൾ മികച്ച പ്രകടനം കാഴ്ചവെക്കും. നിലവിലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാരായ സെനഗാൾ അവസാന നാലിലെത്തുകയും സെമിയിൽ ബ്രസീലിന് മുന്നിൽ അടിയറവ് പറയുകയും ചെയ്യും' - കാഹിൽ പ്രവചിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ ലീഗുകളിൽ കളിക്കുന്ന താരങ്ങളാണ് കാമറൂണിനും ഘാനക്കും സെനഗാളിനുമായി ലോകകപ്പിലിറങ്ങുന്നതെന്നും അവർ നിരന്തര പ്രതിഭകളെ സൃഷ്ടിക്കുന്നുണ്ടെന്നും കാഹിൽ വ്യക്തമാക്കി.
'ഞാൻ ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്, അതോടൊപ്പം ഇപ്പോൾ ഖത്തറിലാണ് ഞാൻ താമസിക്കുന്നത്. ആസ്പയർ അക്കാദമിയിലാണ് ജോലി ചെയ്യുന്നതും. അതിനാൽ ഇത് വൈകാരികമായ ഒരു തെരഞ്ഞെടുപ്പാണ് - എവർട്ടൻ മുൻതാരം വ്യക്തമാക്കി.
ഡിസംബർ 18ന് ലുസൈലിലെ 80,000 കാണികളെ സാക്ഷികളാക്കി കലാശപ്പോരിൽ ബെൽജിയവും ബ്രസീലും ഏറ്റുമുട്ടുമെന്നും കാഹിൽ പ്രതീക്ഷിക്കുന്നു.
'ഞാൻ ബെൽജിയത്തിെൻറ വലിയ ആരാധകനാണ്,അവരുടെ സ്ക്വാഡിലും മാനേജ്മെൻറിലും വിശ്വാസമുണ്ട്. ബ്രസീലിനെതിരെ വരുമ്പോൾ അവർ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ശക്തമായ ടീമായി മാറിയിരിക്കും. ഈ ലോകകപ്പ് നേടാൻ ഏറ്റവും വലിയ സാധ്യതയും അവർക്കായിരിക്കും' -താരം പറഞ്ഞു.
പ്രീക്വാർട്ടറിൽ അമേരിക്കയെ പരാജയപ്പെടുത്തി സെനഗാളും അർജൻറീനയെ അട്ടിമറിച്ച് ആസേട്രേലിയയും െക്രായേഷ്യയെ കീഴടക്കി ജർമനിയും ഘാനയെ മറികടന്ന് ബ്രസീലും ക്വാർട്ടറിൽ പ്രവേശിക്കും. മറുവശത്ത് ഖത്തർ ഇംഗ്ലണ്ടിനെ അട്ടിമറിക്കുമ്പോൾ സൗദി അറേബ്യയുടെ തേരോട്ടം ഫ്രാൻസിന് മുന്നിൽ അവസാനിക്കും. സ്പെയിനിനെ ബെൽജിയവും പോർച്ചുഗലിനെ കാമറൂണും പരാജയപ്പെടുത്തും.
അവസാന എട്ടിൽ ആസേത്രലിയയെ സെഗനാളും ജർമനിയെ ബ്രസീലും ഖത്തറിനെ ഫ്രാൻസും കാമറൂണിനെ ബെൽജിയവും പരാജയപ്പെടുത്തും. കരുത്തരുടെ സെമിയിൽ ഫ്രഞ്ച് പടയെ തകർത്ത് ബെൽജിയം ഈ ലോകകപ്പിെൻറ ഫൈനലിലേക്ക് യോഗ്യത നേടുമെന്നും സെനഗാളിനെ കീഴടക്കി 20 വർഷങ്ങൾക്കിപ്പുറും ബ്രസീൽ വീണ്ടും ലോകകപ്പ് ഫൈനലിലെത്തുമെന്നും കാഹിൽ കണക്ക് കൂട്ടുന്നു. ബെൽജിയത്തെ കീഴടക്കി ബ്രസീൽ കാനറികളുടെ ആറാം കിരീടം ഷോക്കേസിലെത്തിക്കുമെന്നും സോക്കറൂസ് ഇതിഹാസം പ്രവചിക്കുന്നു.
ഖത്തർ ക്വാർട്ടറിലെത്തും
മിഡിലീസ്റ്റിനെയും അറബ് ലോകത്തെയും പ്രതിനിധീകരിച്ച് ഈ ലോകകപ്പിൽ ആതിഥേയരായ ഖത്തറും സൗദി അറേബ്യയും നോക്കൗണ്ട് റൗണ്ടിലെത്തുമെന്ന് കാഹിലിൻെറ പ്രവചനം. ഖത്തർ കളിക്കുന്ന ഗ്രൂപ്് 'എ'യിൽ നിന്നും കരുത്തരായ നെതർലൻഡ്സ് പുറത്താവും. സെനഗാളും ഖത്തറും ഒന്നും രണ്ടും സ്ഥാനക്കാരായ പ്രീക്വാർട്ടറിൽ പ്രവേശിക്കും. ബിയിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ പ്രീക്വാർട്ടറിൽ അട്ടിമറിച്ച് ഖത്തർ ക്വാർട്ടർ ടിക്കറ്റുറപ്പിക്കും -വർഷങ്ങളായി ഖത്തർ ടീമിനെ അരികെ നിന്നു കാണുന്ന കാഹിലിൻെറ പ്രവചനം െപാന്നാവട്ടെ എന്ന് ആശിക്കുന്നവർ ചില്ലറയല്ല. ക്വാർട്ടറിൽ നിലവിലെ ജേതാക്കളായ ഫ്രാൻസിനോട് പൊരുതിയാവും ആരാധകരുടെ വീഴ്ചയെന്ന് കാഹിൽ പറയുന്നു.
ഗ്രൂപ്പിൽ നിന്നും മുന്നേറുന്നർ
-ഗ്രൂപ്പ് 'എ': സെനഗാൾ, ഖത്തർ.
'ഗൂപ്പ് ബി' : ഇംഗ്ലണ്ട്, അമേരിക്ക
ഗ്രൂപ്പ് സി: അർജൻറീന, സൗദി അറേബ്യ
ഗ്രൂപ്പ് ഡി: ഫ്രാൻസ്, ആസ്ട്രേലിയ.
ഗ്രൂപ്പ് ഇ: ജർമനി, സ്പെയിൻ
ഗ്രൂപ്പ് എഫ്: ബെൽജിയം, ക്രൊയേഷ്യ
ഗ്രൂപ്പ് ജി: ബ്രസീൽ, കാമറൂൺ
ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.