Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightQatar World Cupchevron_rightസുരക്ഷിത ലോകകപ്പ്;...

സുരക്ഷിത ലോകകപ്പ്; കുറ്റകൃത്യങ്ങളില്ല

text_fields
bookmark_border
Qatar World Cup
cancel
camera_alt

ആഭ്യന്തര മന്ത്രാലയം മേധാവികളുടെ വാർത്താ സമ്മേളനത്തിൽ ലോകകപ്പ് സേഫ്റ്റ് ആൻഡ് സെക്യൂരിറ്റി ഓപറേഷൻ കമ്മിറ്റി മീഡിയ വിഭാഗം മേധാവി ബ്രിഗേഡിയർ അബ്ദുല്ല ഖലിഫ അൽ മുഫ്ത സംസാരിക്കുന്നു

ദോഹ: ലോകകപ്പ് ഫുട്ബാൾ മേളയുടെ മൂന്നിൽ രണ്ടു ഭാഗം പിന്നിടുേമ്പാൾ സുരക്ഷയിൽ നൂറ് ശതമാനം മികവ്. നവംബർ 20ന് കിക്കോഫ് കുറിച്ച ടൂർണമെൻറിൻെറ ഗ്രൂപ്പ് റൗണ്ടും, പ്രീക്വാർട്ടറും പൂർത്തിയായപ്പോൾ വലിയ കുറ്റകൃത്യങ്ങളും സുരക്ഷാ ഭീഷണി നേരിടുന്ന പ്രവൃത്തികളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ലോകകപ്പിലെ 52 മത്സരങ്ങൾ പൂർത്തിയാതിനു പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ സുരക്ഷാ സംബന്ധിയായ കാര്യങ്ങൾ വിശദീകരിച്ചു. ഇതുവരെ പഴുതടച്ച സുരക്ഷ ഒരുക്കുന്നതിൽ വിജയകരമായി. സുരക്ഷാ ഭീഷണി ഉയർത്തുന്ന കുറ്റകൃത്യങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരെ തേടി ഇതുവരെ 5,85,000 ഫോണ്‍ വിളികളാണ് എത്തിയത്.

ലോകകപ്പുമായി ബന്ധപ്പെട്ടു തേടിയെത്തിയ എല്ലാ അന്വേഷണങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉചിതമായ മറുപടിയും പരിഹാരങ്ങളും ഉറപ്പാക്കിയതായും ലോകകപ്പ് സേഫ്റ്റ് ആൻറ് സെക്യൂരിറ്റി ഓപറേഷൻ കമ്മിറ്റി മീഡിയ വിഭാഗം മേധാവി ബ്രിഗേഡിയർ അബ്ദുല്ല ഖലിഫ അൽ മുഫ്ത അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം-ലോകകപ്പ് സുരക്ഷാ വിഭാഗം വക്താവ് കേണൽ ഡോ. ജാബിർ ഹമദ് അൽ നുഐമി, കമാൻഡർ ഓഫ് സെക്യൂരിറ്റി ഓപറേഷൻസ് ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ കേണൽ ജാസിം അൽ ഹാഷിം അൽ സൈദ്, മേജർ ജനറൽ അബ്ദുല്ല സുൽതാൻ അൽ ഗാനിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ആഭ്യന്തര മന്ത്രാലയം, വിവിധ സുരക്ഷാ വിഭാഗങ്ങൾ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് സുരക്ഷയൊരുക്കുന്നത്. സ്റ്റേഡിയങ്ങൾ മുതൽ വിവിധ കേന്ദ്രങ്ങളിൽ സുരക്ഷാ വിന്യാസം ശക്തമാക്കി -ബ്രിഗേഡിയർ അബ്ദുല്ല ഖലിഫ അൽ മുഫ്ത പറഞ്ഞു.

വിവിധ ഭാഷകളിൽ കാണികൾക്കായി സേവനം ഒരുക്കിയിരുന്നു. 4256 സെക്യൂരിറ്റി പേട്രാൾ നിർവഹിച്ചു. 21,579 വാഹനങ്ങൾ സുരക്ഷയുടെ ഭാഗമായി പരിശോധിച്ചു. എട്ട് മത്സര വേദികളും പരിശീലന മൈതാനങ്ങളും ഉൾപ്പെടെ 36സ്റ്റേഡിയങ്ങൾ, 37 ഹോട്ടൽ എന്നിവടങ്ങളിൽ സുരക്ഷ കർശനമാക്കിയതായും വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Qatar World Cup is safe; No crimes
Next Story