ഖത്തർ ലോകകപ്പ്; കൊടിയേറ്റം ഗംഭീരമാവും
text_fieldsദോഹ: ലോകകപ്പിെൻറ ഭാഗമായി ഇന്ന് വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങിൽ അണിനിരക്കുന്ന സംഗീത ലോകത്തെ പ്രമുഖർ.
ജങ് കൂക്
ലോകത്താകമാനം ആരാധകവൃന്ദമുള്ള കെ–പോപ് സംഘത്തിലെ പ്രധാനിയാണ് ജങ് കുക്. 25കാരനായി താരം ലോകകപ്പിൻെർ ആരാവമുയരുന്നതിനിടെ ഒരു മാസം മുമ്പ് തന്നെ ദോഹയിലെത്തിയിരുന്നു. ലോകകപ്പിൻെറ ഭാഗമയി തയ്യാറാക്കിയ ഗാനം ഉദ്ഘാടന ചടങ്ങിനു പിന്നാലെ ഓൺലൈൻ വഴിപുറത്തു വിടുകയും ചെയ്യും. ഉദ്ഘാടന ചടങ്ങിൽ ജങ് കുകിൻെറ പരിപാടിയാണ് ശ്രദ്ധേയമായ ഇനം.
ഇന്ത്യൻ സാന്നിധ്യമായി നോറ
ബോളിവുഡ് നടിയും നർത്തകിയുമായ നോറ ഫത്തേഹി, അമേരിക്കൻ സംഗീത ബാൻഡായ ബ്ലാക്ക് ഐഡ് പീസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ അണിനിരക്കും.
കൊളംബിയൻ ഗായകൻ ജെ ബാൽവിനും, നൈജീരിയൻ ഗായകനും ഗാനരചയിതാവുമായ പാട്രിക് എൻനേമക ഒകൊറി, അമേരിക്കൻ റാപ്പർ ലിൽ ബേബി തുടങ്ങിയവരും ഇന്നത്തെ ഉദ്ഘാടന ചടങ്ങിനെ സംഗീതസാന്ദ്രമാക്കാൻ അൽ ബെയ്ത് സ്റ്റേഡിയത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാഷ്ട്രത്തലവൻമാർ ഒഴുകും
അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പിൻെറ ഉദ്ഘാടന ചടങ്ങിലേക്ക് വിവിധ രാഷ്ട്ര നായകരാണെത്തുന്നത്. വൈകുന്നേരം അഞ്ച് മുതൽ കലാവിരുന്നുകൾ ആരംഭിക്കും. 5.30നാണ് ഉദ്ഘാടന ചടങ്ങുകൾ. ഒരു മണിക്കൂറിലേറെ പരിപാടികൾ നീണ്ടു നിൽക്കും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫൻറിനോ, ഇൻറർനാഷണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാഹ് എന്നിവർ ദോഹയിലുണ്ട്.
ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ രാഷ്ട്ര നേതാക്കൾ, അയൽ രാജ്യങ്ങൾ, അറബ് നേതാക്കൾ, വിവിധ ലോകനേതാക്കൾ എന്നിവരുമെത്തും. ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.