'യാത്രയയപ്പ്' ഗംഭീരമാക്കി എംബാപ്പെയും പി.എസ്.ജിയും
text_fieldsപാരിസ്: ലോകകപ്പിന് പിരിയുന്ന ലീഗ് വണ്ണിലെ 'യാത്രയയപ്പ്' അങ്കത്തിൽ ദുർബലരായ എതിരാളികൾക്കുമേൽ പി.എസ്.ജിയുടെ തേരോട്ടം. സ്വന്തം കളിമുറ്റമായ പാർക് ഡി പ്രിൻസിൽ നടന്ന പോരാട്ടത്തിൽ ആദ്യ പകുതിയിൽ ഒരു ഗോൾ ഭാരവുമായി പിടിച്ചുനിന്ന എതിരാളികൾ ഇടവേളക്കുശേഷം വാങ്ങിക്കൂട്ടിയത് നാലു ഗോളുകൾ. ഇതോടെ ഗ്രൂപിൽ ഒന്നാം സ്ഥാനത്ത് എതിരാളികളില്ലാത്ത ലീഡ് തുടരുകയാണ് പാരിസുകാർ.
11ാം മിനിറ്റിൽ ലയണൽ മെസ്സി ചിപ്പ് ചെയ്തു നൽകിയ പന്ത് കാലിൽ ഏറ്റുവാങ്ങിയ നൂനോ മെൻഡിസ് ലക്ഷ്യത്തിലേക്ക് പറത്താതെ കൈമാറിയത് കിലിയൻ എംബാപ്പെക്ക്. അതിവേഗ ഷോട്ടുമായി താരം ഗോളിയെ നിസ്സഹയനാക്കി വലകുലുക്കി. കൂടുതൽ ഗോൾവീഴാതെ ആദ്യ പകുതി കാത്ത എതിരാളികൾക്കു പക്ഷേ, രണ്ടാം പകുതി വൻവീഴ്ചയുടെതായി.
മെൻഡിസ് ക്രോസിൽ തലവെച്ച് കാർലോസ് സോളറാണ് 51ാം മിനിറ്റിൽ പി.എസ്.ജി ലീഡുയർത്തിയത്. ആറു മിനിറ്റ് കഴിഞ്ഞ് അഷ്റഫ് ഹകീമി മനോഹരമായ ഷോട്ടിൽ ടീമിന്റെ വിജയം ഉറപ്പാക്കി. തളർന്നുപോയ ഓക്സറെയുടെ നെഞ്ച് പിളർത്തി റെനറ്റോ സാഞ്ചസ്, എകിറ്റികെ എന്നിവർ അവസാന മിനിറ്റുകളിൽ ഓരോ ഗോൾ കൂടി കുറിച്ചു.
ലീഗ് വണ്ണിൽ 15 കളികളിൽ 41 പോയിന്റുള്ള പി.എസ്.ജിക്കു അഞ്ചു പോയിന്റ് പിറകിൽ ലെൻസ് രണ്ടാമതും 31 പോയിന്റുള്ള റെശന മൂന്നാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.