മുനയൊടിഞ്ഞ മഞ്ഞപ്പട
text_fieldsമൂന്ന് സമനിലയും ഒരു വൻ തോൽവിയും. കേരള ബ്ലാസ്റ്റേഴ്സിെൻറ കന്നി ജയത്തിനായി ആരാധകരുടെ കാത്തിരിപ്പ് നീളുേമ്പാൾ ആധിയും ഏറുകയാണ്. ആദ്യ മൂന്ന് മത്സരങ്ങളിൽ തോൽക്കാതെ പിടിച്ചുനിന്ന മഞ്ഞപ്പടയെ അടിമുടി പരീക്ഷിക്കപ്പെട്ട പോരാട്ടമായിരുന്നു ആദ്യ എവേ അങ്കത്തിൽ ഗോവയിൽ കണ്ടത്. ഒരു ഗോൾ മാത്രം വഴങ്ങിയ വല ഗോവയിൽ കുലുങ്ങിയത് അഞ്ചുതവണ. നാട്ടിൽ പിടിച്ചുനിന്ന പ്രതിരോധക്കോട്ട തകർന്നടിഞ്ഞ് നിലം പൊത്തി. മധ്യനിര ചിത്രത്തിലേ ഇല്ലാതെ പോയപ്പോൾ കറേജ് പെകൂസനും അരാറ്റ ഇസുമിയുമെല്ലാം സ്വന്തം റോൾ എന്താണെന്ന് പോലുമറിയാതെ തെക്കുവടക്ക് ഒാടിനടന്നു.
ഗോവക്കെതിരായ മത്സരത്തിെൻറ സ്കോർഷീറ്റിടുേമ്പാൾ ഗോൾ സ്കോറർമാരായ ജാകിചന്ദ് സിങ്ങും മാർക് സിഫ്നിയോസും മാത്രമേ ശരാശരിക്ക് മുകളിൽ പ്രകടനം കാഴ്ചവെച്ചുള്ളൂ. വിങ്ങുകളെ ചടുലമാക്കി ആദ്യ പകുതിയിൽ കേരളത്തിന് ആത്മവിശ്വാസം നൽകിയ ജാകിചന്ദ് ഒരു ഗോളടിക്കുകയും സിഫ്നിയോസിെൻറ ആദ്യ ഗോളിന് വഴിയൊരുക്കുകയും ചെയ്താണ് കൈയടി നേടിയത്.
ടൂർണമെൻറിൽ തുറന്നിട്ട പ്രതിരോധനിരയായിരുന്നു ഗോവയുടേത്. അടിച്ചുകൂട്ടിയ പോലെ ഗോൾ വഴങ്ങുകയും ചെയ്തവർ. ഏറ്റവും മോശം പ്രതിരോധനിരയെന്ന് പഴികേട്ടവർ ഇരുതലമൂർച്ചയുള്ള ആക്രമണവുമായാണ് പോരായ്മ നികത്തി ഇതുവരെ കുതിച്ചത്. ആ പ്രതിരോധനിരക്ക് മുന്നിലായിരുന്നു കേരളം രണ്ട് ഗോൾ മാത്രം നേടിയതെന്ന് അറിയുേമ്പാഴേ മഞ്ഞപ്പടയുടെ പാളയത്തിലെ ചോർച്ചയുടെ വ്യാപ്തി അറിയൂ.
വയസ്സൻ പടയോ?
വയസ്സൻ പടയെന്നായിരുന്നു എതിരാളികൾ ടൂർണമെൻറ് തുടങ്ങുംമുേമ്പ ബ്ലാസ്റ്റേഴ്സിനെ വിളിച്ചത്. ആ പരിഹാസം അക്ഷരാർഥത്തിൽ ശരിവെക്കുന്നതാവുകയാണ് ഇയാൻ ഹ്യൂം, ബെർബറ്റോവ്, വെസ്ബ്രൗൺ എന്നീ വിദേശികളുടെ പ്രകടനം. ആദ്യ മൂന്ന് കളിയിലുമിറങ്ങിയ ഹ്യൂം നനഞ്ഞ പടക്കമായപ്പോൾ ശനിയാഴ്ച ഗാലറിയിലെ കാഴ്ചക്കാരനായി. ബെർബറ്റോവ് കഴിഞ്ഞ ആദ്യ കളികളിൽ നിർണായക സാന്നിധ്യമായെങ്കിലും ഗോവക്കെതിരെ പരിക്ക് കാരണം നേരത്തെ കളംവിട്ടു. വെസ്ബ്രൗൺ ആവെട്ട ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടുമില്ല.കശ്മീർ ലീഗിൽ മാത്രം കളിച്ചിരുന്ന ലോകൻ മീറ്റീ, മുൻ ബംഗളൂരു താരം കരൺ സ്വാനി എന്നിവരൊക്കെയാണ്പകരക്കാരുടെ ബെഞ്ചിൽനിന്നും ആശ്രയിക്കാനുള്ളവർ. ഇതെല്ലാം കേൾക്കുേമ്പാൾ ഒന്നുറപ്പിക്കാം, ഇൗ ടീം സെറ്റാവാനുള്ള മസാലയൊന്നും ഇപ്പോഴും അണിയറയിൽ ഒത്തിട്ടില്ല. ഇനി പ്രതീക്ഷ, ജനുവരിയിൽ വരാനിരിക്കുന്ന യുഗാണ്ടൻ സ്ട്രൈക്കർ കെസിറോൻ കിസിറ്റോയിൽ മാത്രമാണ്.
ബ്ലാസ്റ്റേഴ്സ് മാർക്ക്ലിസ്റ്റ്
ജാകിചന്ദ് സിങ് (8/10) മാർക് സിഫ്നിയോസ് (7/10) മിലൻ സിങ് , റിനോ ആേൻറാ (6/10) പോൾ റഹൂബ്ക , കറേജ് പെകൂസൻ (5.5/10) അരാറ്റ ഇസുമി, ലോകൻ മീറ്റീ, ലാൽറുതാര, ലാകിസ് പെസിച് (5/10) സന്ദേശ് ജിങ്കാൻ (4.5/10)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.