Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅംബേദ്കറുടെ ആശങ്കകൾ...

അംബേദ്കറുടെ ആശങ്കകൾ സത്യമാവുമ്പോൾ

text_fields
bookmark_border
ambedkr
cancel
camera_alt

© Siddesh Gautam

വിവരശൂന്യനായ ഒരു വ്യക്തിയെ അല്ലെങ്കിൽ വിധേയനായ ഒരാളെ തെരഞ്ഞെടുപ്പ് കമീഷണറാക്കുന്നതിനെ തടയുന്ന വ്യവസ്ഥ ഭരണഘടനയിലില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് കമീഷൻ എക്സിക്യൂട്ടിവിന്റെ തള്ളവിരലിന് കീഴിലായിമാറിയേക്കാമെന്ന് ഭരണഘടന അസംബ്ലിയിൽ തെരഞ്ഞെടുപ്പു കമീഷൻ സംബന്ധിച്ച ചർച്ചക്കിടെ 1949 ജൂൺ 16ന് ഡോ. ബി.ആർ. അംബേദ്കർ പ്രകടിപ്പിച്ച ആശങ്ക പതിറ്റാണ്ടുകൾക്കുശേഷം യാഥാർഥ്യമായിത്തീർന്നു.

ഏതാനും മാസം മുമ്പ് ചില സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഘട്ടത്തിൽ തെരഞ്ഞെടുപ്പു കമീഷൻ പെരുമാറിയത് അംബേദ്കറുടെ ആശങ്ക ശരിവെക്കുംവിധത്തിൽ എക്സിക്യൂട്ടിവിന്റെ തള്ളവിരലിനടിയിലായിരുന്നില്ലേ?

മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുകയും തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തുകയും ചെയ്ത ഘട്ടത്തിൽ മധ്യപ്രദേശിലെ ബി.ജെ.പി സർക്കാർ ലാഡ്‌ലി ബെഹെന പദ്ധതി പ്രകാരം ജനങ്ങൾക്ക് പണം അനുവദിച്ചു, പക്ഷേ തെരഞ്ഞെടുപ്പ് കമീഷൻ തടഞ്ഞില്ല. അതേസമയം, റൈതു ബന്ധു പദ്ധതി പ്രകാരം കർഷകർക്ക് പണം അനുവദിക്കാനുള്ള തെലങ്കാന സർക്കാറിന്റെ നീക്കം തടയുകയും ചെയ്തു. ഇന്ത്യക്കാരോട് വിവേചനം വെച്ചുപുലർത്താനും വെള്ളക്കാരോട് അനുഭാവപൂർവം പെരുമാറാനും ഇന്ത്യയിലെ കൊളോണിയൽ ഭരണാധികാരികൾ പലപ്പോഴും ഉപയോഗിച്ചിരുന്ന പക്ഷപാത നിലപാടിനെ ഓർമപ്പെടുത്തുന്നതാണ് ഇത്തരമൊരു സമീപനം. തെരഞ്ഞെടുപ്പ് കമീഷൻ രൂപവത്കരിക്കുന്നതിനായി 1949 ജൂൺ 15ന് ഭരണഘടന അസംബ്ലിയിൽ അനുച്ഛേദം 289 കരട് മുന്നോട്ടുവെക്കുന്നതിനിടെ അംബേദ്കർ പറഞ്ഞു.

‘‘ഒരു തരത്തിലുള്ള വിയോജിപ്പും കൂടാതെ, നിയമനിർമാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പരിശുദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും താൽപര്യാർഥം, എക്സിക്യൂട്ടിവിൽനിന്നുള്ള ഏതെങ്കിലും തരത്തിലുള്ള ഇടപെടലിൽനിന്ന് അവയെ മോചിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.’’

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് ചില പ്രതിപക്ഷ നേതാക്കൾക്ക് മാത്രം നോട്ടീസ് നൽകിയതും മതം ഉപയോഗിച്ച് വോട്ട് ചോദിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ ബി.ജെ.പി നേതാക്കൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച പരാതികൾ പാടേ അവഗണിച്ചതും തെരഞ്ഞെടുപ്പ് കമീഷൻ നിഷ്പക്ഷമായി പ്രവർത്തിച്ചില്ല എന്ന് വ്യക്തമാക്കിത്തന്നു. അംബേദ്കർ ആശങ്കപ്പെട്ടതുതന്നെ സംഭവിച്ചു. കൊളീജിയം പോലെയുള്ള സമിതിയിൽ ചീഫ് ജസ്റ്റിസിനെ മാറ്റി കേന്ദ്ര സർക്കാർ നോമിനിയെ വെച്ച് ഇ.സി അംഗങ്ങളെ തിരഞ്ഞെടുക്കാനായി മോദി സർക്കാർ സുപ്രീംകോടതി ഉത്തരവുപോലും അസാധുവാക്കി ബിൽ കൊണ്ടുവന്നു.

മതന്യൂനപക്ഷങ്ങളുടെ ഗതി

രാജ്യത്തെ മതന്യൂനപക്ഷങ്ങൾ വിശ്വാസത്തിന്റെ പേരിൽ വിവേചനവും സാമൂഹിക ഭ്രഷ്ടും നേരിടേണ്ടി വന്നേക്കാമെന്നും അംബേദ്കർ ഭയന്നിരുന്നു. സാമൂഹിക ഭ്രഷ്ടിൽനിന്നുള്ള സംരക്ഷണത്തിന് ഭരണഘടനയിൽ വ്യവസ്ഥകൾ കൊണ്ടുവരണമെന്ന് അദ്ദേഹം ശാഠ്യംപിടിച്ചതും അതുകൊണ്ടുതന്നെ. ഏതെങ്കിലും വ്യക്തിയുടെയോ വ്യക്തികളുടെയോ ബഹിഷ്‌കരണത്തിന് കാരണമാവുംവിധത്തിൽ ആരെങ്കിലും പരസ്യമായി ഒരു തിട്ടൂരം ഇറക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും, പ്രസ്താവനയോ, കിംവദന്തിയോ, റിപ്പോർട്ടോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ബഹിഷ്‌കരണത്തിന് കാരണമാവുകയോ മറ്റേതെങ്കിലും വിധത്തിൽ പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമായിരിക്കും എന്ന വ്യവസ്ഥ അദ്ദേഹം മുന്നോട്ടുവെച്ചു.

വർത്തമാനകാലത്ത് ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളിലും ധർമ സൻസദുകളിലും കേൾക്കുന്ന, മുസ്‍ലിംകളെ സാമൂഹികവും സാമ്പത്തികവുമായി ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾ ആ ആശങ്കയെ ശരിവെക്കുകയല്ലേ?

ഈ കുറ്റകൃത്യങ്ങളെല്ലാം ശിക്ഷാർഹമായ കുറ്റകൃത്യങ്ങളായി കണക്കാക്കുമെന്നും യൂനിയൻ നിയമ നിർമാണ സഭ ഈ കുറ്റകൃത്യങ്ങൾക്ക് അനുയോജ്യമായ ശിക്ഷ വിധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കണമെന്നും പറഞ്ഞു അംബേദ്കറിലെ ക്രാന്തദർശി. വിരോധാഭാസമെന്ന് പറയട്ടെ, നിയമമുണ്ടാക്കേണ്ട പാർലമെന്റ് മന്ദിരത്തിനുള്ളിൽതന്നെ ഒരു ബി.ജെ.പി എം.പി മറ്റൊരു എം.പിയെ അദ്ദേഹത്തിന്റെ മതവിശ്വാസത്തെ അധിക്ഷേപിച്ച് സംസാരിക്കുന്നത് നമുക്ക് കേൾക്കേണ്ടി വന്നു. ഈ കുറ്റകൃത്യം ചെയ്തയാൾക്കെതിരെ ഒരു ശിക്ഷാനടപടിയും ഉണ്ടായതുമില്ല.

അംബേദ്കർ മുന്നോട്ടുവെച്ച നടപടികളും നിർദേശങ്ങളും നമ്മുടെ റിപ്പബ്ലിക് അഭിമുഖീകരിക്കുന്ന അസ്തിത്വ പ്രതിസന്ധികളെ നേരിടുന്നതിൽ പ്രാധാന്യമുള്ളതാണ്. അംബേദ്കർ ഉന്നയിച്ച ആശങ്കകളോട് സംവേദനക്ഷമത പുലർത്തുന്നതും ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള പരിഹാര നടപടികൾ സ്വീകരിക്കുന്നതുമാണ് അദ്ദേഹത്തിന് നൽകാനാവുന്ന ഏറ്റവും വലിയ ആദരം.

(മുൻ രാഷ്ട്രപതി ഡോ. കെ.ആർ. നാരായണന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയിരുന്ന ലേഖകൻ എഴുതിയ വിശദമായ കുറിപ്പിന്റെ സംഗ്രഹ വിവർത്തനം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsDr. Bhimrao Ambedkar
News Summary - Ambedkar's concerns came true
Next Story