ബാബരി പ്രശ്നത്തിൽ സുപ്രീംകോടതിയുടെ മധ്യസ്ഥ ഒാഫർ
text_fieldsനാല് പതിറ്റാണ്ടുകാലത്തോളം ഇന്ത്യ മഹാരാജ്യത്തെ ഇളക്കിമറിക്കുകയും സർക്കാറുകളെ വീഴ്ത്തുകയും അധികാരത്തിലേറ്റുകയും ചെയ്ത ബാബരി മസ്ജിദ്^രാമജന്മ ഭൂമി പ്രശ്നം സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ പുതിയൊരു നിർദേശത്തെ തുടർന്ന് വീണ്ടും സജീവ ചർച്ചാ വിഷയമായി തീർന്നിരിക്കയാണിപ്പോൾ. ഏഴു വർഷത്തോളമായി പരമോന്നത കോടതിയുടെ പരിഗണനയിലുള്ള ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥതാ പ്രശ്നത്തിൽ വൈകാതെ തീർപ്പുകൽപിക്കണമെന്ന ബി.ജെ.പിയുടെ എം.പിയും വിവാദ വ്യവഹാര നായകനുമായ സുബ്രമണ്യൻ സ്വാമിയുടെ അപേക്ഷ പരിഗണിക്കവെയാണ് കഴിഞ്ഞദിവസം പ്രശ്നത്തിൽ കോടതിക്ക് പുറത്ത് കൂടിയാലോചനകളിലൂടെ പരിഹാരം കാണുകയാണ് നല്ലതെന്ന തെൻറ സുചിന്തിതാഭിപ്രായം ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാർ പ്രകടിപ്പിച്ചത്. വേണമെങ്കിൽ ചർച്ചകൾക്ക് താൻതന്നെ മാധ്യസ്ഥ്യം വഹിക്കാമെന്നും സ്വീകാര്യമെല്ലങ്കിൽ മറ്റൊരു ന്യായാധിപനെ കക്ഷികൾ അഭിപ്രായപ്പെട്ടാൽ നിയോഗിക്കാമെന്നും ജസ്റ്റിസ് ഖെഹാർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം ശ്രമങ്ങൾ മുമ്പും ഒരുപാടുവട്ടം നടന്നുകഴിഞ്ഞതാണെന്ന് കോടതിയുടെ ശ്രദ്ധയിൽപെടുത്തിയ സുബ്രമണ്യൻ സ്വാമിയെ അദ്ദേഹത്തിെൻറ അപേക്ഷയിലെ തീരുമാനം മാർച്ച് 31ന് അറിയിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരിക്കുന്നത്.
സ്വാമി പറഞ്ഞത് ശരിയാണ്. പല പ്രമുഖരും പലതലത്തിലും മാധ്യസ്ഥ്യശ്രമം നടത്തി പരാജയപ്പെട്ട വിഷയമാണ് ബാബരി മസ്ജിദ്^രാമജന്മഭൂമി പ്രശ്നം. രാജ്യത്തെ മുഖ്യന്യായാധിപൻ എത്ര ആത്മാർഥമായി ആഗ്രഹിച്ചാലും പണിയെടുത്താലും ഇൗ ചിരകാല പ്രശ്നത്തിൽ ബന്ധപ്പെട്ട കക്ഷികൾ രമ്യമായ ഒത്തുതീർപ്പിന് വഴങ്ങുമോ എന്ന് ന്യായമായി സംശയിക്കാവുന്ന വിധത്തിലാണ് സാഹചര്യങ്ങൾ. ഏതാണ്ട് ആറ് പതിറ്റാണ്ട് കോൾഡ് സ്റ്റോറിൽ കിടക്കുകയോ കിടത്തപ്പെടുകയോ ചെയ്ത ബാബരി ഭൂമി ഉടമസ്ഥതാ പ്രശ്നത്തിൽ 2010ൽ വിധിപറഞ്ഞ അലഹബാദ് ഹൈകോടതി, ഹരജിക്കാരായ മൂന്നുകക്ഷികൾക്കുമായി ഭൂമി പകുത്ത് നൽകി ഒരു രാഷ്ട്രീയപരിഹാരം കാണാനാണ് ശ്രമിച്ചിരുന്നത്. പക്ഷേ, കക്ഷികളായ സുന്നി വഖഫ്
ബോർഡിനോ നിർമോഹി അഖാരക്കോ രാംലാല കമ്മിറ്റിക്കാർക്കോ വിധി സ്വീകാര്യമായില്ല. അവർ മൂന്ന് കക്ഷികളും വെവ്വേറെ സമർപ്പിച്ച അപ്പീൽ ഹരജികളാണ് സുപ്രീംകോടതിയുടെ അന്തിമതീർപ്പ് കാത്തുകഴിയുന്നത്.
1526ൽ ഫൈസാബാദ് ജില്ലയിൽ മുഗൾ ചക്രവർത്തി ബാബറുടെ ഗവർണർ മീർബാഖി പണിത ബാബരി മസ്ജിദ് 1949 ഡിസംബർ 22 രാത്രിവരെ പ്രദേശത്തെ മുസ്ലിംകൾ പ്രാർഥന നടത്തിവന്ന ദേവാലയമാണ്. അന്നുരാത്രി ഗോരഖ്പൂരിലെ ഗോരഖ് ഷാപീഠ് േക്ഷത്രത്തിെൻറ മുഖ്യപുരോഹിതനായ മഹന്ത് ദ്വിഗ്വിജയ് നാഥിെൻറ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഫലമായി മസ്ജിദിൽ രാമവിഗ്രഹങ്ങൾ സ്ഥാപിക്കപ്പെടുകയും തുടർന്ന് ജില്ല കലക്ടർ കെ.കെ. നായർ പള്ളി അടച്ചുപൂട്ടുകയും പിന്നീട് പ്രശ്നം കോടതി കയറുകയും ചെയ്തതാണ് അപരിഹാര്യമായി ഇന്നും തുടരുന്ന പ്രതിസന്ധിയുടെ തുടക്കം. 1986ൽ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെ, പൂട്ടിയിട്ട പള്ളി ക്ഷേത്രാരാധകർക്ക് തുറന്നുകൊടുത്തതും സംഘ്പരിവാർ രാജ്യവ്യാപകമായി രാമജന്മഭൂമി പ്രക്ഷോഭം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പിന് വിജയകരമായി ശ്രമിച്ചതും 1992 ഡിസംബർ ആറിന് എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി തുടങ്ങിയ ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിൽ കർസേവകർ പള്ളി നിശ്ശേഷം പൊളിച്ചുമാറ്റിയതുമെല്ലാം വിസ്മരിക്കാനാവാത്ത സംഭവങ്ങളാണ്.
ബാബരി ധ്വംസനത്തെക്കുറിച്ചന്വേഷിക്കാൻ നിയുക്തമായിരുന്ന ജസ്റ്റിസ് ലിബർഹാൻ കമീഷൻ സംവത്സരങ്ങൾക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിന്മേൽ കുറ്റവാളികൾക്കെതിരെ ഒരു നടപടിയും ഇന്നുവരെ ഉണ്ടായിട്ടില്ലെന്നും മറക്കരുത്. ഇപ്പോൾ മഹന്ത് ദ്വിഗ്വിജയ് നാഥിെൻറ പിൻഗാമി മഹന്ത് അവൈദ്യനാഥിെൻറ അരുമശിഷ്യനും ഹിന്ദുത്വ ഉഗ്രവാദിയും നിരവധി കേസുകളിലെ പ്രതിയുമായ യോഗി ആദിത്യനാഥിനെത്തന്നെ യു.പിയുടെ ഭരണം ഏൽപിക്കണമെന്ന ആർ.എസ്.എസിെൻറ ശാഠ്യം വിജയിച്ചിരിക്കെ, എന്തു വിലകൊടുത്തും ബാബരി ഭൂമിയിൽ രാമക്ഷേത്രം പണിയുമെന്ന ശപഥം പൂർത്തിയാക്കേണ്ട ബാധ്യത അദ്ദേഹത്തിനും ഹിന്ദുത്വവാദികൾക്കുമുണ്ട്. യാദൃച്ഛികമായിട്ടാണെങ്കിലും അെല്ലങ്കിലും ഇൗ പശ്ചാത്തലത്തിൽ പുറത്തുവന്ന ചീഫ് ജസ്റ്റിസിെൻറ ഒത്തുതീർപ്പ് നിർദേശത്തെ ആർ.എസ്.എസ് സ്വാഗതം ചെയ്തതും ശ്രദ്ധേയമാണ്.
സ്വാഭാവികമായും സംശയത്തിെൻറയും ഭീതിയുടെയും നിഴലിൽ കഴിയുന്ന ന്യൂനപക്ഷ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന സുന്നി മുസ്ലിം വഖഫ് ബോർഡിന് ^സർക്കാർ രേഖ പ്രകാരം 1936ലും 1944ലും ബാബരി മസ്ജിദ് ഭൂമി യു.പി സുന്നി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണ്^ സുപ്രീംകോടതിയുടെ പുതിയ നിർദേശത്തിൽ ആശങ്ക തോന്നാം. പ്രശ്നം സമഗ്രമായി കൈയാളുന്ന മുസ്ലിം വ്യക്തി നിയമ ബോർഡിന് ബാബരി പള്ളിക്കാര്യം ഒരുവേള ഒത്തുതീർന്നാലും ഹിന്ദുത്വവാദികൾ അവകാശവാദമുന്നയിക്കുന്ന മറ്റ് മസ്ജിദുകളുടെ ഭാവിയും കണക്കിലെടുക്കേണ്ടിവരാം. അതിനാൽ, ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായി കോടതി തീരുമാനിച്ചശേഷം ഒത്തുതീർപ്പ് ചർച്ചകൾ പ്രസക്തമാണെങ്കിൽ അപ്പോഴാവാം എന്ന നിലപാടിൽ മുസ്ലിം സംഘടനകൾ എത്തിച്ചേർന്നാൽ അതിൽ അദ്ഭുതപ്പെടാനില്ല. അന്തിമവിധി തങ്ങൾക്ക് പ്രതികൂലമാണെങ്കിൽ അതിനും വഴങ്ങുമെന്ന് അവർ നേരത്തേ വ്യക്തമാക്കിയതാണല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.