Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസിക്കാർ...

സിക്കാർ സമരവിജയം  ഒരു ചൂണ്ടുപലക

text_fields
bookmark_border
സിക്കാർ സമരവിജയം  ഒരു ചൂണ്ടുപലക
cancel

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന സംഘ്പരിവാർ സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജസ്ഥാനിലെ കർഷകർ പൊരുതിനേടിയ വിജയം ഇന്ത്യയുടെ വർത്തമാനാവസ്ഥയിലേക്കും ഭാവിസാധ്യതയിലേക്കുമുള്ള വ്യക്തമായ ചൂണ്ടുപലകയാണ്. അവിടെ, കേന്ദ്രത്തിെൻറ ചുവടുപിടിച്ചു കൈക്കൊണ്ട സാമ്പത്തികപരിഷ്കരണങ്ങളും വികസനപരിപാടികളും കർഷകദ്രോഹമായി മാറിയേതാടെ അളമുട്ടിയ ജനം ഒറ്റക്കെട്ടായി തെരുവിലിറങ്ങുകയും സർക്കാർ മെഷിനറി സർവ സമ്മർദതന്ത്രങ്ങളും പഴറ്റിയിട്ടും വിട്ടുവീഴ്ചയില്ലാതെ സമരരംഗത്ത് ഉറച്ചുനിൽക്കുകയും ചെയ്തതോടെ സർവാത്മനാ വഴങ്ങാൻ വസുന്ധരരാെജ സിന്ധ്യയുടെ ബി.ജെ.പി ഭരണകൂടം നിർബന്ധിതമായിരിക്കുന്നു. കർഷകരുടെ വായ്പ എഴുതിത്തള്ളുക, വിളകൾക്ക് താങ്ങുവില നിശ്ചയിക്കാനുള്ള സ്വാമിനാഥൻ റിപ്പോർട്ടിലെ ശിപാർശകൾ അംഗീകരിക്കുക, കന്നുകാലി വിൽപനയിൽ ഏർപ്പെടുത്തിയ കർശനനിയന്ത്രണങ്ങൾ എടുത്തുകളയുക, കർഷക പെൻഷൻ 500ൽനിന്നു 2000മായി വർധിപ്പിക്കുക, തുള്ളിനന (ഡ്രിപ് ഇറിഗേഷൻ) പദ്ധതിക്കുള്ള വൈദ്യുതിചാർജിൽ വരുത്തിയ വർധനവ് പിൻവലിക്കുക, വിദ്യാർഥികളുടെ സ്കോളർഷിപ് അവകാശങ്ങൾ അനുവദിക്കുക, കനാൽ ജലസേചനത്തെ സംരക്ഷിക്കാൻ ഇൻഷുറൻസ് പരിരക്ഷ നൽകുക തുടങ്ങിയ 11 ഇന ആവശ്യങ്ങളുയർത്തിയാണ് അഖിലേന്ത്യ കിസാൻസഭയുടെ മുൻകൈയിൽ രാജസ്ഥാനിലെ സിക്കാർ ജില്ലയിലെയും പരിസരങ്ങളിലെയും കർഷകർ സമരത്തിനിറങ്ങിയത്.  

കഴിഞ്ഞ ജൂലൈ 17ന് ഉച്ചവരെ കടകേമ്പാളങ്ങളും വിപണികളും അടച്ചിട്ടുകൊണ്ട് ആരംഭിച്ച സമരം, സെപ്റ്റംബർ ആകുേമ്പാഴേക്കും സിക്കാർ ചന്തയിൽ കുടിൽകെട്ടിയും ഹൈവേകളിൽ ഉപരോധം തീർത്തും ലക്ഷങ്ങൾ അണിനിരന്ന ബഹുജനപ്രക്ഷോഭമായി മാറി. എന്നാൽ, തികഞ്ഞ ഗാന്ധിയൻ അഹിംസ രീതി സ്വീകരിച്ച സമരക്കാർ വിട്ടുവീഴ്ചയില്ലാത്ത പോരാട്ട ആഘോഷമാക്കി അതിനെ മാറ്റിയെടുക്കുകയായിരുന്നു. കൃഷിയെമാത്രം ആശ്രയിച്ചു ചലിക്കുന്ന സിക്കാർ ജില്ലയിലെ ട്രേഡ് യൂനിയനുകൾ, ഗവൺമെൻറ് ജീവനക്കാരുടെ സംഘടനകൾ, അംഗൻവാടി ജീവനക്കാർ അടക്കമുള്ള വനിതകൾ, വിവാഹാഘോഷങ്ങൾക്കു കൊഴുപ്പേകുന്ന ഡി.ജെ പാർട്ടികൾ തുടങ്ങി ജീവിതത്തിെൻറ നാനാതുറകളിലുള്ളവരും സമരത്തിൽ ഭാഗഭാക്കായി. ഗവൺമെൻറ് 144 പ്രഖ്യാപിച്ച്  പ്രദേശത്ത് സേനയെയും അർധസേനയെയും വിന്യസിച്ചിട്ടും സമരം പടരാതിരിക്കാൻ ഇൻറർനെറ്റ് നിരോധമടക്കം കൊണ്ടുവന്നിട്ടും പ്രക്ഷോഭക്കാർ വഴങ്ങിയില്ല. കാര്യങ്ങൾ കൈവിട്ടുപോകുമെന്നു കണ്ട് സമരക്കാരുമായി ഒന്നര ദിവസത്തിലേറെ നീണ്ട മാരത്തൺ ചർച്ച നടത്തിയശേഷം വസുന്ധരരാജെ സർക്കാർ കീഴടങ്ങുകയായിരുന്നു. കാർഷികവായ്പ എഴുതിത്തള്ളുന്നതിെൻറ ആനുകൂല്യം സംസ്ഥാനത്തെ എട്ടുലക്ഷം കൃഷിക്കാർക്കാണ് ലഭിക്കുക. ഇതിനായി വിദഗ്ധസമിതി രൂപവത്കരിച്ച ബി.ജെ.പി സർക്കാർ താങ്ങുവിലയുടെ കാര്യത്തിൽ കേന്ദ്രത്തിെൻറ സഹായം തേടിയിരിക്കുകയാണ്. 

ബി.ജെ.പിയുടെ പശുരാഷ്ട്രീയത്തിനേറ്റ തിരിച്ചടികൂടിയാണ് ഇൗ പ്രക്ഷോഭം. 2012ലെ 19ാമത് കാലികളുടെ കാനേഷുമാരി അനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം കാലിസമ്പത്തുള്ള സംസ്ഥാനമാണ് രാജസ്ഥാൻ. എന്നാൽ, 2003^2007 കാലത്തെ കാലിവളർച്ച 15.3 ശതമാനമായിരുന്നത് തൊട്ടടുത്ത അഞ്ചുവർഷം കൊണ്ട് 1.9 ശതമാനത്തിലെത്തിയെന്നു വരുേമ്പാൾ പ്രതിസന്ധിയുടെ ആഴം അളക്കാനാകും. ഒരു കിടാവ് പെറ്റുവീണാൽ 20,000^30,000 രൂപ വരുമാനമാെയന്നോർത്ത് സേന്താഷിച്ചിരുന്നതു മാറി, 1995ൽ ബി.ജെ.പി ഭരണകൂടം ഗോവധവും വിൽപനയും നിരോധിച്ചതോടെ പൊടുന്നനെ ജീവിതമാർഗം മുട്ടി ദരിദ്രരായി മാറിയെന്നാണ് കർഷകരുടെ പരിഭവം. ഏഷ്യയിലെ ഏറ്റവും വലിയ കാലിച്ചന്തയായിരുന്ന നാഗുവാറിലെ വിൽപനമേളയുടെ നിറംകെട്ടു. 2015ൽ ഒട്ടകക്കടത്ത് നിരോധിച്ചതോടെ  േലാകത്തെ എണ്ണംപറഞ്ഞ പുഷ്കർ ഒട്ടകമേളയിൽ 40,000 വരെ എത്തിയിരുന്ന ഉരുക്കളുടെ എണ്ണം 2500ലെത്തി. ഇങ്ങനെ ഒന്നിനു പിറകെ ഒന്നായി കാർഷികസമ്പത്ത് തകർച്ചയിലേക്ക് കൂപ്പുകുത്തിയപ്പോൾ ഇരുട്ടിലായത് ലക്ഷക്കണക്കിന് കർഷകർ മാത്രമല്ല, അതിനെ ആശ്രയിച്ചു ജീവിതം മുന്നോട്ടുനീക്കിയിരുന്ന സംസ്ഥാനത്തെ ഗണ്യമായൊരു ജനസഞ്ചയമായിരുന്നു. ഇക്കാര്യത്തിലും സമരക്കാർ വ്യക്തമായ ഉറപ്പും ആവശ്യപ്പെട്ടിരുന്നു. കാലിവിൽപനയും കടത്തും സംബന്ധിച്ച നിയന്ത്രണങ്ങളിൽ അയവുവരുത്താമെന്നും അലഞ്ഞുതിരിയുന്ന കാലികൾക്ക് ലാവണമൊരുക്കാമെന്നും വിൽപനപ്രായം മൂന്നിൽനിന്നു രണ്ടു വയസ്സാക്കി ചുരുക്കാമെന്നും ഗവൺമെൻറ് സമ്മതിച്ചിരിക്കുകയാണ്.

മോദിയുടെയും ബി.ജെ.പിയുടെയും ഇല്ലാ വികസനത്തിെൻറയും മണ്ടൻ പരിഷ്കാരങ്ങളുടെയും വാഴ്ത്തുകളാൽ സമൃദ്ധമായ ദേശീയ മുഖ്യധാര മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നില്ലെങ്കിലും വംശീയവെറിയുടെ പേരിൽ ബി.െജ.പി ആധിപത്യം നേടിയ സംസ്ഥാനങ്ങളിൽ ഭരണരംഗം തികഞ്ഞ പരാജയമാണെന്നും ജനജീവിതം അസ്വസ്ഥഭരിതമാണെന്നും തെളിയിക്കുന്നതാണ് അടിക്കടി ‘പശു ബെൽറ്റി’ൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കർഷകപ്രക്ഷോഭങ്ങൾ. മാധ്യമങ്ങൾവഴി കോടികൾ മുടക്കി കൊട്ടിഘോഷിക്കുന്ന പദ്ധതികളോ പരിപാടികളോ വായ്ത്താരിക്കപ്പുറം എങ്ങുമെത്തുന്നില്ലെന്നതിന് തെളിവാണ് വിവിധ സംസ്ഥാനങ്ങളിൽ സമീപകാലത്തുണ്ടായ കർഷകസമരങ്ങൾ. ഇതിലെല്ലാം ഫാഷിസത്തിെൻറ ഉരുക്കുമുഷ്ടി ജനകീയ ചെറുത്തുനിൽപിൽ പരാജയപ്പെടുന്നതാണ് അനുഭവം. രാജസ്ഥാനിലെ വിജയത്തോടെ നവംബറിൽ ഡൽഹി സ്തംഭിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് കർഷകസംഘടനകൾ. വികസനത്തിെൻറ കൊടിപിടിച്ച് രണ്ടുവർഷം കഴിഞ്ഞ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങി കൈയിൽവന്ന അധികാരം അരക്കിട്ടുറപ്പിക്കാൻ തിരക്കുകൂട്ടുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് അത്ര സുഖകരമായ നാളുകളല്ല എന്നുതന്നെയാണ് മന്ദ്സോറും സിക്കാറുമെല്ലാം നൽകുന്ന സന്ദേശം. അത് ഫാഷിസ്റ്റു ഭരണത്തിന് ആധിയും അതിെൻറ തോന്നിവാസത്തിനെതിരെ പ്രതിഷേധവും പ്രതിരോധവുമുയർത്തുന്നവർക്ക് ആവേശവും പകരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam news
News Summary - Sikkar Win - Article
Next Story