Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅപ്രഖ്യാപിത...

അപ്രഖ്യാപിത അടിയന്തരാവസ്ഥ

text_fields
bookmark_border
അപ്രഖ്യാപിത അടിയന്തരാവസ്ഥ
cancel

പകർച്ചപ്പനി തടയുന്നതിെൻറ ഭാഗമായി ജനപങ്കാളിത്തത്തോടെ വിപുലമായ പ്രവർത്തനം സംഘടിപ്പിക്കാനുള്ള സംസ്ഥാന സർക്കാറിെൻറ തീരുമാനപ്രകാരം നടപടികൾ ആരംഭിച്ചിരിക്കെ മന്ത്രിമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടികൾ, ബഹുജന സംഘടനകൾ, ആരോഗ്യ മേഖലയിലെ ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും സമ്പൂർണ സഹകരണത്തിന് അഭ്യർഥിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കാലവർഷം ആരംഭിച്ചതോടെ പകർച്ചപ്പനിയുടെ വ്യാപ്തിയും ആഘാതങ്ങളും ആശങ്കജനകമാംവിധം വർധിച്ചതാണ് അപ്രഖ്യാപിത ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചതെന്ന് വ്യക്തം. 7938 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2013 ആയിരുന്നു ഇതഃപര്യന്തം ഏറ്റവും മോശമായ വർഷമെങ്കിൽ 2017 പകുതി പിന്നിട്ടപ്പോേഴക്ക് 8171 െഡങ്കിപ്പനി സ്ഥിരീകരിക്കപ്പെടുകയും 29582 കേസുകൾ സംശയിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ എത്രമേൽ ആശങ്കജനകമാണെന്ന് പറയേണ്ടതില്ല. ഡെങ്കിപ്പനി മൂലം ഇതേവരെ ഒൗദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ട മരണസംഖ്യ 14ഉം സ്ഥിരീകരിച്ചിട്ടില്ലാത്ത സംഖ്യ 67ഉം ആണ്. ദിനേന മാരകമായ ഇൗ പനി ബാധിച്ചവരുടെ എണ്ണം കൂടുകയല്ലാതെ കുറയുന്നില്ല. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് ആശുപത്രികൾവരെ പനിബാധിതരെക്കൊണ്ട് വീർപ്പുമുട്ടുകയാണ്. അവരെയൊക്കെ യഥാസമയം, പരിശോധിക്കാേനാ ചികിത്സിക്കാനോ ഡോക്ടർമാർ ഉൾപ്പെടെയുള്ള സ്റ്റാഫിെൻറ എണ്ണം പര്യാപ്തമല്ല. അതിനിടെ, കൂടുതൽ മാരകമായ എച്ച്1 എൻ1 പകർച്ചവ്യാധിയും പടരുന്നതായാണ് വിവിധ മേഖലകളിൽനിന്ന് ലഭിക്കുന്ന വിവരം. 57 മരണങ്ങൾ ഇതിനകം സംഭവിച്ചുകഴിഞ്ഞു; 886 പേരെങ്കിലും രോഗബാധിതരുമാണ്.

രോഗപ്രതിരോധത്തിന് പൊതു, സഹകരണ, സ്വകാര്യ ആശുപത്രികളുടെ മുഴുവൻ സഹകരണത്തിന് അഭ്യർഥിച്ച മുഖ്യമന്ത്രി നിതാന്ത ജാഗ്രതക്കും ബോധവത്കരണത്തിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നുറപ്പ് വരുത്തിയത് തീർച്ചയായും അവസരോചിതവും എല്ലാ ഭിന്നതകളും മറന്ന് സമൂഹത്തിെൻറ പൊതുവായ പിന്തുണ അർഹിക്കുന്നതും തന്നെ. സംസ്ഥാന ആരോഗ്യവകുപ്പ് പൂർണ പരാജയമാണെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നുമുള്ള പ്രതിപക്ഷാവശ്യത്തെ രാഷ്ട്രീയമായി കണ്ടാൽ മതി. ആരോഗ്യരംഗത്തെ കേരളത്തിെൻറ വളർച്ചയും തളർച്ചയും ഏതെങ്കിലും സർക്കാറിെൻറയോ സർക്കാർ നയത്തിെൻറയോ മാത്രം ഫലമല്ലെന്നത് പ്രാഥമിക സത്യമാണ്. സാമ്പത്തിക വളർച്ചയുടെയും വിദ്യാഭ്യാസ പുരോഗതിയുടെയും രാഷ്ട്രീയ പ്രബുദ്ധതയുടെയുമെല്ലാം ഫലമായാണ് ഇന്ത്യയിലെത്തന്നെ ശരാശരി മനുഷ്യായുസ്സിൽ കേരളം ഏറ്റവും മുന്നിലെത്തിയ സംസ്ഥാനമായി മാറിയതും വികസിത രാജ്യങ്ങളോടൊപ്പമെത്തിയതും. എന്നാൽ, സർക്കാറും ജനങ്ങളും ഒരേസമയം ആശങ്കയോടെ വീക്ഷിക്കേണ്ടതും പരിഹാരം കാണേണ്ടതുമാണ് ആരോഗ്യരംഗത്തിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടി. കേന്ദ്രസർക്കാർ സ്ഥാപനമായ നാഷനൽ സാമ്പിൾ സർവേ 2015ൽ നടത്തിയ പഠനത്തിെൻറ റിപ്പോർട്ട് പ്രകാരം ദേശീയ ശരാശരിയേക്കാൾ 250 ശതമാനം കൂടുതലാണ് കേരളത്തിലെ രോഗാതുരത. സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞവരിൽ പത്തിൽ ഏഴുപേരും രോഗികളത്രെ. പരാധീനതകൾകൊണ്ട് പൊറുതിമുട്ടുന്ന സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ 16 ശതമാനം മാത്രം ആശ്രയിക്കുേമ്പാൾ ബാക്കി മുഴുവൻ കൂടുതൽ സൗകര്യങ്ങളും പണച്ചെലവുമുള്ള സ്വകാര്യ ആശുപത്രികളെയും ഡോക്ടർമാരെയും ആശ്രയിക്കുേമ്പാഴത്തെ അവസ്ഥയാണിത്. ഇവരിൽത്തന്നെ കേവലം 10 ശതമാനമാണ് ആധുനികേതര ചികിത്സാ സമ്പ്രദായങ്ങളെ തേടിപ്പോവുന്നത് എന്നും റിപ്പോർട്ടിലുണ്ട്. എന്നിട്ടും മലയാളികൾ എന്തേ ഭൂരിഭാഗവും രോഗാതുരരായിത്തീരാൻ? കാലവർഷം കനക്കുേമ്പാഴേക്ക് പനിപിടിച്ചു തളർന്നുവീഴാൻ?

കാരണങ്ങളെക്കുറിച്ച് ആരോഗ്യ വിദഗ്ധരുടെയും ഭിഷഗ്വരന്മാരുടെയും പഠന റിപ്പോർട്ടുകളും വിശകലനങ്ങളും ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിലൂടെ നിരന്തരം വരുന്നുണ്ട്. വ്യായാമം കുറഞ്ഞ, മാനസിക സമ്മർദങ്ങൾ കൂടിയ, ഫാസ്റ്റ് ഫുഡിേനാട് അഭിനിവേശം മൂത്ത, ലഹരി പദാർഥങ്ങൾക്ക് അടിപ്പെട്ട സമൂഹമായി മലയാളികൾ മാറിയതാണ് അഥവാ ജീവിതശൈലിയിൽ വന്ന മൗലികമായ മാറ്റമാണ് കേരളം േരാഗാതുരമാവാൻ കാരണമെന്നതാണ് എല്ലാ വിദഗ്ധരുടെയും സാമാന്യ നിഗമനം. അതിൽ വലിയ അളവിൽ ശരിയുണ്ടുതാനും. എന്നാൽ, പലതരം പനികളും മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങളും ഭീകരമായി പടരാൻ കാരണം പരിസര മാലിന്യമുക്തിയിൽ നാം കാട്ടുന്ന കുറ്റകരമായ അനാസ്ഥയും തദ്വിഷയകമായ പൗരബോധത്തിെൻറ അഭാവവുമാണെന്ന് കണ്ണും കാതുമുള്ള ആർക്കും മനസ്സിലാക്കാനാവുന്നതേയുള്ളൂ. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതി എന്ത് ലക്ഷ്യംവെച്ചാലും കേരളത്തിൽ അത് വളരെയൊന്നും ഏശിയ ലക്ഷണമില്ല. കേന്ദ്ര നഗര വികസനാലയം പുറത്തുവിട്ട സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരം കോഴിക്കോടാണുപോൽ. അതുതന്നെ ദേശീയാടിസ്ഥാനത്തിൽ 254ാം റാങ്കാണ്! കോഴിക്കോട്ട് ജീവിക്കുന്നവരുടെയെങ്കിലും അധരങ്ങളിൽ പരിഹാസച്ചിരി ഉയർത്തുന്നതാണ് സംഭവം. മാലിന്യക്കൂമ്പാരം തീരാശാപമായ കോഴിക്കോടാണ് കേരളത്തിൽ ഒന്നാമതെങ്കിൽ ബാക്കി നഗരങ്ങളുടെ കഥയെന്തുപറയാൻ. കൊച്ചിക്ക് 271ഉം തിരുവനന്തപുരത്തിന് 372ഉമാണ് സ്ഥാനം. അപമാനകരവും അപകടകരവുമായ ഇൗ ദുഃസ്ഥിതിയിൽനിന്ന് കരകയറാൻ സർക്കാറും ജനങ്ങളും ഒത്തുപിടിച്ച് ശ്രമിക്കാതെ നമുക്ക് കൊതുകുകളിൽനിന്നോ തജ്ജന്യ പകർച്ചവ്യാധികളിൽ നിന്നോ മുക്തി പ്രതീക്ഷിക്കേണ്ടതില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - nondeclared emergency
Next Story