Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപോപ്പിെൻറ...

പോപ്പിെൻറ സഹാനുഭൂതിയും കമ്യൂണിസ്റ്റ് ചൈനയും

text_fields
bookmark_border
പോപ്പിെൻറ സഹാനുഭൂതിയും കമ്യൂണിസ്റ്റ് ചൈനയും
cancel




പീഡിതജനതയോട് അനുതാപം പ്രകടിപ്പിച്ചുകൊണ്ടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പരാമർശങ്ങൾ ചൈനയിലെ കമ്യൂണിസ്റ്റ് സമഗ്രാധിപത്യ ഭരണകൂടത്തെ ചൊടിപ്പിച്ചിരിക്കുന്നു. കോവിഡാനന്തര ലോകത്തിെൻറ പുനർനിർമിതിയെക്കുറിച്ച് പ്രതീക്ഷകൾ പ്രകടിപ്പിക്കുന്ന 'ലെറ്റസ് ഡ്രീം: ദ പാത്ത് ടു എ ബെറ്റർ ഫ്യൂചർ' എന്ന അടുത്തമാസം പുറത്തിറങ്ങുന്ന കൃതിയിലാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഭരണകൂടഭീകരതക്ക് ഇരയാകുന്ന ജനവിഭാഗങ്ങളെ പോപ് പരാമർശിച്ചത്. ''കൂടക്കൂടെ പീഡിതജനതയെക്കുറിച്ച് ഞാൻ ഒാർക്കാറുണ്ട് -റോഹിങ്ക്യകൾ, പാവപ്പെട്ട ഉയിഗൂറുകൾ, യസീദികൾ'' എന്നു കുറിച്ച പോപ് ഇൗജിപ്തിലെയും പാകിസ്താനിലെയും ക്രൈസ്തവയാതനകളും പങ്കുവെക്കുന്നു. അധർമവും ദുരിതവും രോഗാതുരതയും ഒറ്റപ്പെടലും അനുഭവിക്കുന്ന ഇടങ്ങളിലേക്ക് ലോകത്തിെൻറ നോട്ടമെത്തണമെന്ന് ക്രൈസ്തവലോകത്തിെൻറ അധ്യക്ഷൻ നിർദേശിക്കുന്നു.

പശ്ചിമ ചൈനയിലെ സിൻജ്യങ് പ്രവിശ്യയിൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിെൻറ വംശഹത്യക്കും വംശീയപീഡനങ്ങൾക്കും ഇരയാകുന്ന തുർക്കിഭാഷ സംസാരിക്കുന്ന ഉയിഗൂർ മുസ്ലിംകൾക്കുവേണ്ടി ലോകത്തെ വിവിധ ഭരണകൂടങ്ങളും മതനേതാക്കളും ആക്ടിവിസ്റ്റ് ഗ്രൂപ്പുകളുമൊെക്ക ശബ്ദമുയർത്തിക്കൊണ്ടിരിക്കെയാണ് അവരോട് സഹാനുഭൂതി പ്രകടിപ്പിച്ച് പോപ്പിെൻറ അഭിപ്രായപ്രകടനം. തദ്ദേശീയ മുസ്ലിംകളെ മത-സാംസ്കാരിക പാരമ്പര്യത്തിൽനിന്ന് നിർമുക്തരാക്കാനും വഴങ്ങാത്തവരെ നിർമൂലനം ചെയ്യാനുമായി ചൈന പ്രത്യേകം കോൺസൻട്രേഷൻ ക്യാമ്പുകൾ തുറന്നിരിക്കുകയാണ്. പത്തുലക്ഷത്തിലധികം പേരെ മൗലികാവകാശങ്ങൾ ഹനിച്ച് ആട്ടിത്തെളിച്ച് അടച്ചിടുന്ന ഇൗ ക്യാമ്പുകളിൽ മതവും സംസ്കാരവും വെടിഞ്ഞ് കമ്യൂണിസത്തിെൻറയും രാജ്യത്തിെൻറയും ആജീവനാന്ത നേതാവായി വാഴുന്ന ഷി ജിൻപിങ്ങിനോടും ഹാൻ ദേശീയതയോടും കൂറുപുലർത്താനുള്ള 'പരിശീലനം' നൽകിവരുകയാണ്. തദ്ദേശീയരുടെ മത, സാമൂഹിക, സാംസ്കാരിക തനിമ കൈയൊഴിഞ്ഞ് കമ്യൂണിസത്തിെൻറ ഒറ്റയച്ചിൽ അവരെ വാർത്തെടുക്കുന്ന ഇൗ കേന്ദ്രങ്ങളിലെ കൊടിയ മനുഷ്യാവകാശ പീഡനങ്ങൾക്കെതിരെ ലോകത്തിെൻറ നാനാഭാഗത്തുനിന്നും ശബ്ദമുയരുന്നുണ്ട്. എന്നാൽ, 'ഭീകരത'യിൽനിന്നും 'മതതീവ്രവാദ'ത്തിൽ നിന്നും മുക്തരാക്കി ഉയിഗൂറുകൾക്ക് തൊഴിൽപരിശീലനം നൽകുകയാണെന്നാണ് കമ്യൂണിസ്റ്റുവക്താക്കളുടെ മറുന്യായം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ േകന്ദ്രങ്ങൾ എന്ന പേരിൽ 2017ൽ ആരംഭിച്ച ഇൗ ക്യാമ്പുകളിൽ ചൈനീസ് ലിപിയായ മന്താരിനും കമ്യൂണിസ്റ്റ് ആശയങ്ങളും അടിച്ചേൽപിക്കുന്ന മസ്തിഷ്കപ്രക്ഷാളനമാണ് മുഖ്യ അജണ്ട. കൂടെ തൊഴിൽപരിശീലനം നൽകി നിശ്ചിതകാലത്തിനുശേഷം ഫാക്ടറികളിൽ നിർബന്ധിത തൊഴിലിനയക്കുകയാണ്. സിൻജ്യങ്ങിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ഉയിഗൂറുകാരെ പിടികൂടി ക്യാമ്പിലടച്ചു പീഡിപ്പിക്കാനും പ്രത്യേകം ദണ്ഡനസമിതികൾക്ക് ഒൗദ്യോഗികമായിതന്നെ രൂപംനൽകിയിരിക്കുന്നു. ക്യാമ്പുകളിൽ മർദനവും ലൈംഗികപീഡനവും തൊഴിൽമേഖലയിൽ കൊടിയ അത്യാചാരങ്ങളും നടന്നുവരുന്നതായി 'ഇൻറർനാഷനൽ കൺേസാർട്യം ഒാഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സ്' വെളിപ്പെടുത്തിയിരുന്നു. ഉയിഗൂറുകളെക്കുറിച്ച വിവരങ്ങൾ ശേഖരിച്ച് ഡേറ്റബേസുകൾ തയാറാക്കി നിർമിതബുദ്ധി സാേങ്കതികവിദ്യയുടെ നവീനമാർഗങ്ങളുപയോഗിച്ചുകൊണ്ടുള്ള നിരന്തര വേട്ടയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ചൈന കേബിളുകൾ ഉദ്ധരിച്ച് സംഘടന പുറംലോകത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ െഎക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശങ്ങൾക്കായുള്ള ഹൈകമീഷണർക്ക് നൽകിയ നിവേദനത്തിൽ രണ്ടു ഡസൻ വ്യവസായരാജ്യങ്ങൾ ഇൗ കൂട്ടത്തടങ്കൽപാളയങ്ങൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു.

ഇൗ സാഹചര്യത്തിലാണ് പോപ് ഉയിഗൂറുകളെക്കുറിച്ച് വേപഥു പൂണ്ടത്. എന്നാൽ, പോപ്പിെൻറ പരാമർശം അടിസ്ഥാനരഹിതമാണെന്നു തള്ളുകയാണ് ചൈന. രാജ്യത്തെ എല്ലാ വംശീയവിഭാഗങ്ങളും നിലനിൽപിനും വികസനത്തിനുമുള്ള അവകാശങ്ങളും മതവിശ്വാസ സ്വാതന്ത്ര്യവും അനുഭവിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് ഴാവോ ലിജ്യാൻ പ്രതിഷേധ പ്രസ്താവനയിൽ അറിയിച്ചു.

ഉയിഗൂർ പീഡനത്തിനെതിരെ ലോകം മുഴുവൻ മുന്നോട്ടുവന്നിട്ടും മുസ്ലിംകളെപ്പോലെ കത്തോലിക്ക മതക്കാരും പീഡിപ്പിക്കപ്പെട്ടിട്ടും ചൈനക്കെതിരെ പോപ് ഇതുവരെ പരാമർശമൊന്നും നടത്തിയിരുന്നില്ല. ചൈനയിൽ കമ്യൂണിസം ആധിപത്യം നേടിയതിനു പിറകെ 1951ൽ വത്തിക്കാനുമായുള്ള ബന്ധം വിച്ഛേദിക്കുകയും കത്തോലിക്ക പുരോഹിതർ വ്യാപകമായി അറസ്റ്റിലാവുകയും ചെയ്തിരുന്നു. 12 ദശലക്ഷം കത്തോലിക്കരുള്ള ചൈനയിൽ പിന്നീട് ബിഷപ്നിയമനമടക്കമുള്ള മതകാര്യനിയന്ത്രണംകൂടി സ്റ്റേറ്റ് ഏറ്റെടുക്കുകയായിരുന്നു. പോപ് ഫ്രാൻസിസ് സ്ഥാനമേറ്റെടുത്തതിൽ പിന്നെ ചൈനയുമായുള്ള ബന്ധത്തിലെ മഞ്ഞുരുക്കത്തിനു ശ്രമിക്കുകയും 2018 സെപ്റ്റംബറിൽ ബെയ്ജിങ്ങും വത്തിക്കാനും തമ്മിൽ താൽക്കാലിക ധാരണയിലെത്തുകയും ചെയ്തു.

ചൈനയുടെ കമ്യൂണിസ്റ്റ് ഇരുമ്പുമറക്കു ചേർന്നരീതിയിൽ മുദ്രവെച്ചു കൈമാറിയ കരാറിെൻറ വിശദാംശങ്ങൾ ലോകത്തിനുമുന്നിലില്ല. ബിഷപ് നിയമനത്തിൽ വത്തിക്കാനും അഭിപ്രായം പറയാം എന്ന വിവരം മാത്രമാണ് പുറത്തുള്ളത്. ഇതനുസരിച്ച് ചൈന നിയോഗിച്ച എട്ടു പുരോഹിതർക്ക് വത്തിക്കാൻ അംഗീകാരം നൽകി. പകരം വത്തിക്കാെൻറ സമ്മതത്തോടെ രണ്ടു ബിഷപ്പുമാരെ ചൈന നിയമിക്കുകയും ചെയ്തു. അമേരിക്കയിലെ ട്രംപ് ഭരണകൂടത്തെ വത്തിക്കാെൻറ നീക്കം അരിശംകൊള്ളിച്ചിരുന്നു. എന്നാൽ, അതിനു ചെവികൊടുക്കാതെ കഴിഞ്ഞമാസം വത്തിക്കാൻ ചൈന കരാർ പുതുക്കി. ഇൗ പുത്തൻ സൗഹൃദമൊന്നും സഹോദരജനതയുടെ സങ്കടങ്ങളിൽ സഹാനുഭൂതി പ്രകടിപ്പിക്കുേമ്പാൾ പോപ് ഒാർക്കാതിരുന്നതിലാണ് ചൈനക്ക് വിമ്മിട്ടം. യഥാർഥത്തിൽ മതവിശ്വാസികളോടുള്ള അസഹിഷ്ണുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൽ അസ്വസ്ഥപ്പെടാനല്ല, അതിനിടയാക്കുന്ന സ്വയംകൃതാനർഥങ്ങളിൽനിന്ന് വിട്ടുനിന്ന് മനുഷ്യത്വവും മാന്യതയും പ്രകടിപ്പിക്കാനാണ് കമ്യൂണിസ്റ്റ് ചൈന തിടുക്കം കാണിക്കേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial on 26 nov 2020
Next Story