Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകാണാമറയത്തെ...

കാണാമറയത്തെ കൊലയാളികളും യുദ്ധെക്കാതിയന്മാരും

text_fields
bookmark_border
കാണാമറയത്തെ കൊലയാളികളും യുദ്ധെക്കാതിയന്മാരും
cancel




ഇറാെൻറ മുതിർന്ന ആണവ, പ്രതിരോധ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്രിസാദയെ ആസൂത്രിതമായി കൊലപ്പെടുത്തിയ സംഭവം ഇറാന് മാത്രമല്ല ലോകത്തിനുതന്നെയും വലിയ അശുഭസൂചനയാണ്. തലസ്ഥാനമായ തെഹ്റാന് സമീപത്തുള്ള ഗ്രാമത്തിൽ അദ്ദേഹം സഞ്ചരിച്ച കാറിനുനേരെ പതിയിരുന്ന ഭീകരർ ആക്രമണം നടത്തുകയായിരുന്നു. വിറകിനുള്ളിൽ സ്ഫോടകവസ്തു ഒളിപ്പിച്ച ട്രക്ക് പൊട്ടിത്തെറിച്ചു; അഞ്ച് അക്രമികൾ സുരക്ഷാഭടന്മാരുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. ആശുപത്രിയിൽ വെച്ചാണ് ഫഖ്രിസാദ മരിച്ചത്. ഇക്കൊല്ലം ജനുവരിയിൽ, ബഗ്ദാദിലുണ്ടായിരുന്ന ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനി യു.എസ് വ്യോമസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിെൻറ പിരിമുറുക്കം നിലനിൽക്കെയാണ് ഇപ്പോൾ മറ്റൊരു മുതിർന്ന നേതാവും കരുതിക്കൂട്ടിയുള്ള ഉന്മൂലനത്തിന് ഇരയാകുന്നത്.

ഇറാൻ വിപ്ലവ ഗാർഡ്സിലെ ഉന്നത ശാസ്ത്രജ്ഞനും ആണവപദ്ധതിയുടെ തലവനുമായിരുന്നു ഇപ്പോൾ കൊല ചെയ്യപ്പെട്ട ഫഖ്രിസാദ. ഇസ്രായേലും യു.എസും അടക്കമുള്ള അധിനിവേശ ഭരണകൂടങ്ങളുടെ ഇഷ്ടക്കേടിന് പാത്രമായ ഇറാെൻറ ഉയർന്ന ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ഒന്നൊന്നായി ഉന്മൂലനം ചെയ്യപ്പെടുേമ്പാൾ അതിന് പിന്നിലെ പൈശാചികമായ ആസൂത്രണം വ്യക്തമാണ്. വ്യക്തികളല്ല, ഇറാൻ തന്നെയാണ് ഉന്നം എന്നാണല്ലോ തെളിയുന്നത്. കഴിഞ്ഞ പതിറ്റാണ്ടിൽ മാത്രം ചുരുങ്ങിയത് അരഡസനോളം ശാസ്ത്രജ്ഞരാണ് ഇറാന് ഇങ്ങനെ നഷ്ടപ്പെട്ടത്. മസ്ഉൗദ് അലിമുഹമ്മദി, മാജിദ് ശഹ്രിയാരി, ദരിയൂഷ് രസായിനെജാദ്, ഫരിദൂൻ അബ്ബാസി-ദവാനി, മുസ്തഫ അഹ്മദി റോഷൻ എന്നിവർ അതിൽപെടും. ഇതിനു പുറമെ, വധശ്രമത്തിൽ പരിക്കേറ്റ് രക്ഷപ്പെട്ട ശാസ്ത്രജ്ഞനുമുണ്ട്. ആണവവിജ്ഞാനം ഹിംസക്കുവേണ്ടി ഉപയോഗിക്കുന്ന ഒരുകൂട്ടം ശക്തികൾ, ഊർജാവശ്യങ്ങൾക്കുവേണ്ടി ആ അറിവ് കരസ്ഥമാക്കാനുള്ള ഇറാെൻറ ശ്രമങ്ങൾക്ക് തുരങ്കംവെക്കുകയാണെന്ന ഇറാൻ സൈനികനേതാവ് മേജർ ജനറൽ ഹുസൈൻ സലാമിയുടെ വാക്കുകൾ അർഥവത്താണ്.

വധത്തിെൻറ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. തുർക്കി ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളോ മറ്റു പാശ്ചാത്യ വൻശക്തി ഭരണകൂടങ്ങളോ ഇതിനെ ഭീകരത എന്നുപോലും വിശേഷിപ്പിക്കാൻ തയാറാകാത്തത് ഇരട്ടത്താപ്പാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സറിഫ് ആരോപിച്ചു. ഒരു 'കുറ്റകൃത്യ'മായി മാത്രം ഇതിനെ വിശേഷിപ്പിച്ച യൂറോപ്യൻ യൂനിയൻ അതിനെ നേർക്കുനേരെ അപലപിക്കാതെ, മനുഷ്യാവകാശ തത്ത്വത്തിന് എതിരാണതെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ബന്ധപ്പെട്ടവരെല്ലാം സംയമനം പാലിക്കണമെന്നാണ് അവരുടെ ആഹ്വാനം. സംയമനത്തിന് ആഹ്വാനം ചെയ്ത ഐക്യരാഷ്ട്രസഭ കൊലപാതകെത്ത അപലപിച്ചു. കൊലക്ക് പിന്നിലുള്ള കൈകൾ ഇസ്രായേലിേൻറതാണെന്ന് സാരമായ സൂചനകളുള്ളതായി ഇറാൻ ഭരണനേതൃത്വം പറയുന്നു. ഇസ്രായേൽ ഇതു നിഷേധിക്കുന്നുണ്ട്. അതേസമയം, ഇറാൻ ശാസ്ത്രജ്ഞരെ ഉന്മൂലനം ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത് സയണിസ്റ്റ് രാജ്യം തന്നെയാണ്- അമേരിക്കയും. ഇറാെൻറ രഹസ്യ ആണവായുധ പദ്ധതിയുടെ നായകൻ ഫഖ്രിസാദയാണെന്ന് ഇസ്രായേൽ മുേമ്പ കുറ്റപ്പെടുത്തിയിരുന്നു. അത് സത്യമായിരുന്നാൽപോലും 2003ൽ ആ അണുേബാംബ് പരിപാടി ഇറാൻ ഉപേക്ഷിച്ചതായി യു.എൻ പറഞ്ഞിരുന്നു. തങ്ങളുടെ ആണവപദ്ധതി ഊർജോൽപാദനത്തിനു വേണ്ടിയുള്ളതാണെന്നും ഒരിക്കലും അണുബോംബ് തങ്ങളുടെ പരിപാടിയല്ലെന്നുമാണ് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, അണുബോംബ് പദ്ധതി എന്ന വാദവുമായി ആണവായുധം കൈവശമുള്ള ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ഉപരോധം ശക്തിപ്പെടുത്തുക മാത്രമല്ല, അറബ് രാഷ്ട്രനേതാക്കളെ ഇറാനുമായി ഏറ്റുമുട്ടാൻ പ്രേരിപ്പിച്ചുവരുകയുമായിരുന്നു. ഇറാനുമായുള്ള ആണവകരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനുശേഷം ഇറാൻ ആണവോർജപദ്ധതി ചെറിയ തോതിൽ ശക്തിപ്പെടുത്തിയിരുന്നു. ഇതും ബോംബ് നിർമാണത്തിനാണെന്ന പ്രചാരണം ഇസ്രായേൽ നേതാക്കൾ നടത്തിപ്പോന്നു. 2018ലെ ഒരു വാർത്തസമ്മേളനത്തിൽ ഫഖ്രിസാദയുടെ ഫോട്ടോ കാണിച്ച് നെതന്യാഹു 'ആ പേര് ഓർത്തുവെച്ചോളൂ' എന്നു പറഞ്ഞത് ഇപ്പോൾ അനുസ്മരിക്കപ്പെടുന്നുണ്ട്.

തുടരത്തുടരെയുള്ള കൊലകൾ ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ടെങ്കിലും ആ നാടിനെ യുദ്ധത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്ന ഇസ്രായേലിനും അമേരിക്കക്കും അതിന് കാരണം കൊടുക്കരുതെന്നാണ് ഇറാെൻറ തീരുമാനം; അതിനാലവർ സംയമനം പാലിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഏതായാലും സംഘർഷം വളർത്താനും മുതലെടുപ്പ് നടത്താനും ട്രംപിെൻറ അമേരിക്കയും നെതന്യാഹുവിെൻറ ഇസ്രായേലും കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. ജോ ബൈഡൻ പ്രസിഡൻറ് സ്ഥാനമേൽക്കുേമ്പാഴേക്ക് വിദേശബന്ധങ്ങൾ കഴിയുന്നത്ര വഷളാക്കുക ട്രംപിെൻറ താൽപര്യമത്രെ. നെതന്യാഹുവിനും അതുതന്നെയാണിഷ്ടം. ആണവകരാറിൽനിന്ന് അമേരിക്ക പിൻവാങ്ങിയ നടപടി ബൈഡൻ പുനഃപരിശോധിക്കുമെന്നും അത് അസാധ്യമാക്കാനാണ് പ്രശ്നങ്ങൾ ബോധപൂർവം ഉണ്ടാക്കുന്നതെന്നും നിരീക്ഷകർ കരുതുന്നു. ഫഖ്രിസാദ വധത്തിൽനിന്ന് ഏറ്റവും കൂടുതൽ നേട്ടം ലഭിക്കുന്നത് ഇസ്രായേലിനാണ് എന്നത് രഹസ്യമല്ല. ഇസ്രായേലി രഹസ്യസംഘമായ മൊസാദ് മുമ്പുതന്നെ അദ്ദേഹത്തെ ഉന്നമിട്ട് വന്നിട്ടുണ്ട്; ഒരുതവണ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ട്രംപ് സ്ഥാനമൊഴിയാനിരിക്കെ യു.എസ് ഭരണകൂടത്തിലെ ചില ഉന്നതർ ഇറാൻ വിരുദ്ധ അറബ് നാടുകളിൽ ഈയിടെ നടത്തിയ പര്യടനവും സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണെന്ന് കരുതപ്പെടുന്നു. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ നെതന്യാഹുവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. ഇറാനെ ആക്രമിക്കണമെന്ന നെതന്യാഹുവിെൻറ നിർദേശത്തോട് പോംപിയോ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ലത്രെ. ഒരു യുദ്ധം നിർമിച്ചെടുക്കാനുള്ള തിടുക്കത്തിലാണ് ഇവരെന്ന് ചുരുക്കം. അവരുടെ ആസുരപദ്ധതിയുമായി യോജിക്കുന്നതാണ് ഫഖ്രിസാദ വധം. അതുകൊണ്ടുകൂടിയാണ് ഇറാൻ കരുതലോടെ നീങ്ങുന്നത്. അതേസമയം, സമാധാനം തേടുന്ന ലോകസമൂഹത്തിെൻറ ശബ്ദം കേൾപ്പിക്കാൻ ആളില്ലെന്ന ദുരവസ്ഥയുമുണ്ട്; യു.എൻ അത്ര ദുർബലമാണല്ലോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial nov 30 monday
Next Story