ലോക കേരളസഭ മോക് അസംബ്ലിയാകരുത്
text_fieldsപ്രതീക്ഷയാണ് പ്രവാസിമലയാളികളുടെ മുഖ്യസമ്പാദ്യം. ഗൾഫ് രാജ്യങ്ങളിലും മറ്റും നടന്നുവരുന്ന സാമ്പത്തിക, തൊഴിൽപരിഷ്കാരങ്ങൾ ആ പ്രതീക്ഷക്ക് മങ്ങലേൽപിച്ചുകൊണ്ടിരിക്കെ അതിന് കൂടുതൽ നിറക്കൂട്ട് പകരുന്നതായി കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായി സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക കേരളസഭ. മന്ത്രിമാരും പാർലമെൻറ്, നിയമസഭ അംഗങ്ങളുമടക്കം സംസ്ഥാനത്തെ മുഴുവൻ ജനപ്രതിനിധികളും കേരളത്തിനുപുറത്ത് ഇതരസംസ്ഥാനങ്ങളിലും വിദേശത്തുമായി കഴിയുന്ന പ്രവാസിസമൂഹത്തിെൻറ പ്രതിനിധികളുമായി കേരള നിയമസഭമന്ദിരത്തിൽ രണ്ടുനാൾ കൂടിയിരുന്നുനടത്തിയ സമ്മേളനം വികസനരംഗത്ത് പുതിയൊരു കാൽവെപ്പായിത്തീരുമെന്നാണ് സർക്കാറിെൻറ അവകാശവാദം. പ്രവാസിസംഘടനകളുടെ മേഖലതല ആഗോളസമ്മേളനവും ആശയവിനിമയവും സംഘടിപ്പിക്കുമെന്ന് ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരും എം.പി, എം.എൽ.എമാരും വിവിധ പ്രവാസി സമൂഹങ്ങൾ നാമനിർദേശം ചെയ്യുന്നവരും പ്രത്യേക ക്ഷണിതാക്കളുമടക്കം 351 പേർ രണ്ടുവർഷത്തിലൊരിക്കൽ സമ്മേളിച്ച് പ്രവാസികൂട്ടായ്മയുടെ കരുത്തും കാതലും സംസ്ഥാനത്തിന് മുതൽക്കൂട്ടാൻ പരിശ്രമിക്കുന്നതിെൻറ ഭാഗമാണ് ഇത്തരമൊരു വേദിയെന്നാണ് സംസ്ഥാനസർക്കാറിെൻറ പ്രഖ്യാപനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനഭരണകൂടം ഒന്നായി രണ്ടുനാൾ പരദേശിമലയാളികൾക്ക് ചെവികൊടുക്കാനും നാടിെൻറ വികസനത്തിനുള്ള അവരുടെ സംഭാവനകൾ കാര്യഗൗരവത്തോടെ പരിഗണിക്കാനും തയാറായത് സ്വാഗതംചെയ്യപ്പെടേണ്ടതുതന്നെ. പരിപാടിയുടെ താളപ്പിഴകൾക്കുനേരെ കണ്ണടച്ച് പ്രതിപക്ഷകക്ഷികളടക്കം ലോക കേരളസഭക്ക് സർവപിന്തുണയുമായി എത്തിയത് പ്രവാസികളോടുള്ള കേരളത്തിെൻറ െഎക്യദാർഢ്യവും ഒരുമയുടെ സൂര്യോദയവുമായി.
പ്രവാസിപ്രതീക്ഷകളെ പൊലിപ്പിക്കുന്ന തരത്തിലുള്ള ശ്രദ്ധേയമായ ഒേട്ടറെ പ്രഖ്യാപനങ്ങളാണ് സഭക്ക് പരിസമാപ്തി കുറിച്ച് സംസ്ഥാനസർക്കാർ നടത്തിയിരിക്കുന്നത്. ഒന്നരലക്ഷംകോടിയുടെ എൻ.ആർ.െഎ നിക്ഷേപം പ്രതീക്ഷിക്കുന്ന കേരളബാങ്ക്, പ്രവാസിക്ഷേമ സഹകരണസംഘം, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിെൻറ(കിഫ്ബി) 10 ലക്ഷം പ്രവാസികളെ പ്രതീക്ഷിക്കുന്ന പ്രവാസിചിട്ടി തുടങ്ങി ബൃഹത്തായ പദ്ധതികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രവാസിനിക്ഷേപകർക്കുമുന്നിൽ വിവിധ വകുപ്പുകൾ നിക്ഷേപത്തിെൻറ വൻസാധ്യതകൾ തുറന്നിട്ടു. സാംസ്കാരികമേഖലയിൽ നിന്നുവരെ സാമ്പത്തികനേട്ടം പ്രതീക്ഷിക്കുന്ന നവപദ്ധതികൾ അവതരിപ്പിക്കപ്പെട്ടു. ചക്കയും കപ്പയും മുതൽ െഎ.ടി വരെയുള്ളതിൽ നിക്ഷേപ, തൊഴിൽസാധ്യതകൾ തേടാനും ചില ധാരണകളിലെത്താനും ഉതകിയത് സഭയുടെ നേട്ടം തന്നെ. പ്രഖ്യാപിത പ്രവാസിസംരംഭങ്ങളിൽ നിശ്ചിതതുകക്കുള്ള ഡിപ്പോസിറ്റ് ഒാഹരിയായി നിക്ഷേപിക്കാൻ തയാറുള്ളവർക്ക് പ്രവാസം കഴിഞ്ഞ് തിരിച്ചെത്തുേമ്പാൾ യോഗ്യതയനുസരിച്ച ഏതെങ്കിലും ഒരു സ്ഥാപനത്തിൽ തൊഴിൽ ഉറപ്പുവരുത്തുന്ന കേരള വികസനനിധിയുടെ വാഗ്ദാനവും സർക്കാർ നൽകി. പ്രവാസിസംരംഭകരിൽനിന്നുയർന്ന ഇൗ നിർദേശം സർക്കാർ സ്വീകരിക്കുകയായിരുന്നു. പ്രവാസിസംരംഭകർക്ക് പ്രത്യേക വായ്പ സൗകര്യങ്ങൾ, നിക്ഷേപകർക്ക് ഏകജാലകസംവിധാനം, വിദേശത്ത് പ്രവാസി വാണിജ്യചേംബറുകൾ, എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രഫഷനൽ സമിതികൾ രൂപവത്കരിച്ച് കേരളത്തിലെ ഗവേഷണ, വ്യവസായസ്ഥാപനങ്ങൾക്ക് സേവനം, വിവിധതരം പ്രവാസികൾക്കും തിരിച്ചെത്തിയവർക്കും നോർക്കയിൽ പ്രത്യേകവിഭാഗങ്ങളും മേഖല ഉപവകുപ്പുകളും, രോഗികൾ, തൊഴിൽ നഷ്ടപ്പെടുന്നവർ എന്നിവരുടെ സംരക്ഷണത്തിന് സ്കീം, എൻ.ആർ.െഎ നിക്ഷേപത്തിന് പ്രത്യേക ഏകജാലകസംവിധാനം എന്നിവയും ഉറപ്പുനൽകി. സഭനിർദേശങ്ങളുടെയും സർക്കാർപ്രഖ്യാപനങ്ങളുടെയും തുടർപ്രവർത്തനത്തിന് നിയമസഭയുടെ മാതൃകയിൽ ഒരു സെക്രേട്ടറിയറ്റും ഏഴുവകുപ്പുകളിൽ സ്റ്റാൻഡിങ് കമ്മിറ്റിയും രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒത്തിരി കാലമായി പറഞ്ഞും പരാതിപ്പെട്ടുമിരിക്കുന്ന വിഷയങ്ങൾ ഒരിക്കൽകൂടി ഭരണകൂടത്തിെൻറ മുന്നിൽ നേരിട്ട് കൂട്ടായി അവതരിപ്പിക്കാനും അനുകൂല പ്രതികരണമുണ്ടാക്കിയെടുക്കാനുമായി എന്ന് പ്രവാസികൾക്ക് ആശ്വസിക്കാം. ഒൗപചാരികവും അല്ലാത്തതുമായ സന്ദർശനവേളകളിൽ ലഭിക്കുന്ന നിവേദനങ്ങളിലും കേൾക്കുന്ന മുറവിളികളിലുമെല്ലാം പരാമർശിച്ച കാര്യങ്ങൾ അക്കമിട്ട് അടുക്കുംചിട്ടയോടുംകൂടി രേഖപ്പെടുത്തിവെക്കാനും തുടർനടപടിക്രമങ്ങൾ ആവിഷ്കരിക്കാനും അവസരം ലഭിച്ചത് സർക്കാറിനും ഏറെ സഹായകമായിരിക്കും. എന്നാൽ, മുദ്രാവാക്യത്തിൽ പറഞ്ഞതുപോലെ ഒന്നിക്കാനും സംവദിക്കാനും അവസരമൊരുങ്ങിയെങ്കിലും അതനുസരിച്ചുള്ള മുന്നേറ്റം എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കുന്നു സഭയുടെ ഭാവി. സമാഗമം, സമവായം, സമന്വയം എന്നിങ്ങനെ പല പേരുകളിൽ പ്രവാസികളുടെയും തിരിച്ചുവന്നവരുടെയുമൊക്കെ പലവിധ സമ്മേളനങ്ങൾ കേരളത്തിൽ പന്തീരാണ്ടിനും അപ്പുറംതൊട്ടുനടന്നുവരുന്നുണ്ട്. പ്രഖ്യാപനങ്ങൾക്കും ഒരു പഞ്ഞവും അന്നും ഉണ്ടായിട്ടില്ല. എന്നാൽ, പ്രവാസിക്ഷേമ കോർപറേഷൻ മുതൽ എയർകേരള വിമാനം വരെ പ്രവാസികളുടെ പ്രതീക്ഷകളെ ഉയരത്തിൽ പറപ്പിക്കാനുള്ള ഉഡായിപ്പുകളല്ലാതെ ഒന്നും സാക്ഷാത്കരിക്കുന്നതിനുള്ള ആത്മാർഥശ്രമം ആരും നടത്തിയിട്ടില്ല. നോർക്ക, ഒഡെപെക് തുടങ്ങി പ്രവാസികൾക്കായി രൂപം കൊണ്ട ഒൗദ്യോഗികസംവിധാനങ്ങളുടെ ദൈന്യസ്ഥിതി മാത്രം മതി അത് മനസ്സിലാക്കാൻ. എന്നിരിക്കെ, ലോകസഭയെന്നു പേരിട്ട് നിയമസഭയിൽ പ്രവാസിസമ്മേളനം സംഘടിപ്പിച്ചതുകൊണ്ടായില്ല. പ്രഖ്യാപിച്ച കാര്യങ്ങളിൽ സംസ്ഥാനത്തിെൻറ വരുതിയിലുള്ളതെങ്കിലും നടപ്പാക്കാനും കേന്ദ്രഇടപെടൽ വേണ്ടിടത്ത് സമ്മർദം ചെലുത്താനും ഗവൺമെൻറ് തയാറാകണം. ഇല്ലെങ്കിൽ പ്രവാസികളുടെ പേരിൽ നടത്തിയ ഇൗ സഭ വെറുമൊരു മോക് അസംബ്ലിയായി കലാശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.