Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
adv mahmood pracha
cancel
Homechevron_rightOpinionchevron_rightEditorialchevron_rightവിരട്ടിയത്...

വിരട്ടിയത് അഭിഭാഷകനെയല്ല; നീതിന്യായത്തെയാണ്

text_fields
bookmark_border

ഡൽഹിയിലെ അഭിഭാഷകനായ മഹ്മൂദ് പ്രാചയുടെ ഓഫിസിൽ പൊലീസ് നടത്തിയ റെയ്ഡ് ഏെതങ്കിലുമൊരു വക്കീലിനെതിരായ നിയമനടപടി മാത്രമായി കാണാനാകില്ല. രാജ്യത്തെ നിയമവാഴ്ചയുമായും നീതിനിർവഹണവുമായും ബന്ധപ്പെട്ട ഗൗരവമേറിയ ധ്വനികൾ സംഭവത്തിനുണ്ട്. ഒരു തിരച്ചിൽ വാറൻറിെൻറ മറവിൽ, അഭിഭാഷകൻ ഏറ്റെടുത്ത കേസുകളുടെയും അവയിലെ കക്ഷികളുടെയും സ്വകാര്യ വിവരങ്ങളടക്കം എടുത്തുകൊണ്ടുപേയി എന്നാണറിയുന്നത്.

ഡൽഹിയിലെ പൗരത്വപ്രക്ഷോഭവുമായി ബന്ധപ്പെട്ട കുറേ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് അഡ്വ. മഹ്മൂദ് പ്രാച. ഡൽഹി പൊലീസിലെ സ്പെഷൽ സെൽ ഡിസംബർ 24ന് ഉച്ചക്ക് 12 നാണ് അദ്ദേഹത്തിെൻറ ഓഫിസിൽ റെയ്ഡ് തുടങ്ങിയത്. പിറ്റേന്ന് പുലർച്ച മൂന്നുമണിവരെ നീണ്ടു അത്. പ്രാചയുടെ ഓഫിസിൽ നിന്നയച്ച വ്യാജ സന്ദേശവും മറ്റു വിവരങ്ങളും കണ്ടെടുക്കാനാണ് തിരച്ചിലെന്ന് പൊലീസ് പറയുന്നു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കുകളും കമ്പ്യൂട്ടറുകൾ തന്നെയും പിടിച്ചെടുക്കാൻ വാറൻറ് അനുവദിക്കുന്നില്ലെന്ന് പ്രാച ചൂണ്ടിക്കാട്ടി; രേഖകൾ പരിശോധിക്കാമെന്നല്ലാതെ പിടിച്ചെടുക്കാൻ വാറൻറ് പ്രകാരം പൊലീസിന് അധികാരമില്ല. എന്നിട്ടും എല്ലാം പൊലീസ് എടുത്തുകൊണ്ടുപോയി.

ഡൽഹി അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ ഇരകളെ കള്ളമൊഴി നൽകാൻ പ്രേരിപ്പിച്ചു എന്നും മറ്റുമുള്ള ആേരാപണങ്ങൾ ഡൽഹി പൊലീസ് ഉയർത്തിയിരുന്നു. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാൻ അഡീഷനൽ സ്പെഷൽ ജഡ്ജി പൊലീസിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ക്രിമിനൽ നടപടിക്രമം 93 പ്രകാരം നിശ്ചിത രേഖകൾ പരിശോധിക്കാനുള്ള അനുമതി മാത്രമാണ് പൊലീസിനുള്ളത്. അത് ഉപയോഗിച്ച് രേഖകളും ലാപ്ടോപും പിടിച്ചെടുത്ത നടപടി അമിതാധികാരപ്രയോഗം മാത്രമല്ല, നീതിന്യായ ക്രമത്തിെൻറ തായ്വേരിൽ വെട്ടാനുള്ള ശ്രമം കൂടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

നടപടിക്രമമനുസരിച്ച് റെയ്ഡിെൻറ വിശദാംശങ്ങളും പിടിച്ചെടുത്ത രേഖകളും മജിസ്ട്രേറ്റിെൻറ ശ്രദ്ധയിൽപ്പെടുത്തണമെന്ന ചട്ടവും ഡൽഹി പൊലീസ് ലംഘിച്ചു. ഇക്കാര്യം അഡ്വ. പ്രാച കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും റെയ്ഡ് വിവരങ്ങളും രേഖകളും കാണിക്കാൻ കോടതി പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.

നിയമത്തെയും നടപടിക്രമങ്ങളെയും നിസ്സാരമായി കാണുന്നതു മാത്രമല്ല ഈ സംഭവത്തിലെ ഗൗരവപ്പെട്ട പ്രശ്നം. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ആശയവിനിമയങ്ങൾ സ്വകാര്യമാക്കിവെക്കാനുള്ള അവകാശം നീതിന്യായ വ്യവസ്ഥിതിയുടെ തന്നെ ഭാഗമാണ്. അതെല്ലാം അടങ്ങുന്ന ഹാർഡ്ഡിസ്കും ലാപ്ടോപും പിടിച്ചെടുക്കുക വഴി ഗുരുതരമായ നീതികേടാണ് പൊലീസ് ചെയ്തത്. അഡ്വ. പ്രാചയും കോടതികളിൽ അേദ്ദഹം പ്രതിനിധാനം ചെയ്യുന്ന കക്ഷികളും തമ്മിലുള്ള എഴുത്തുകുത്തുകൾ പിടിച്ചെടുക്കുേമ്പാൾ അഭിഭാഷകനിലുള്ള വിശ്വാസം തകർക്കാനും കക്ഷികളെ അപായപ്പെടുത്താനും പൊലീസ് വഴിതുറക്കുകയാണ്. മാത്രമല്ല, കോടതിവാറൻറിെൻറ പരിധി ലംഘിച്ചാണ് ഇതെല്ലാം ചെയ്തത്.

ആ നിലക്ക്, അഭിഭാഷകരുടെ അവകാശ സ്വാതന്ത്ര്യങ്ങൾക്കുമേൽ പൊലീസിെൻറ അമിതാധികാരം സ്ഥാപിക്കാനുള്ള ശ്രമം കൂടിയാണിത്. അതുകൊണ്ടുതന്നെ സംഭവം ഒരു അഭിഭാഷകെൻറ മാത്രം കാര്യമല്ല, അഭിഭാഷക സമൂഹത്തിെൻറയും നീതിന്യായ സംവിധാനത്തിെൻറയും വിഷയം തന്നെയാണ്. നിയമവാഴ്ചക്കുമേൽ പൊലീസ്രാജ് അടിച്ചേൽപ്പിക്കുന്ന ഈ രീതി രാജ്യത്തിെൻറ മൊത്തം പ്രശ്നമാണ്.

അധികാരപരിധിക്കപ്പുറം പ്രവർത്തിക്കുന്നതിന് മാത്രമല്ല, കള്ളക്കേസുകൾ സൃഷ്ടിച്ചതിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും കുപ്രസിദ്ധി നേടിയ സംഘമാണ് ഡൽഹി പൊലീസിെൻറ സ്പെഷൽ സെൽ. പലതവണ കോടതികളുടെ ശാസന ഏറ്റുവാങ്ങിയ ബഹുമതിയുമുണ്ട് അവർക്ക്.

പൗരത്വ പ്രക്ഷോഭത്തിൽ ഡൽഹി പൊലീസിെൻറ പക്ഷപാതപരമായ നിലപാട് വ്യക്തമായിക്കഴിഞ്ഞതാണ്. അത്തരമൊരു സംഘം പൗരത്വ പ്രക്ഷോഭം മുതൽ കർഷകപ്രക്ഷോഭം വരെയുള്ള സർക്കാറിന് അഹിതകരമായ കേസുകൾ ഏറ്റെടുത്ത് നടത്തുന്ന അഭിഭാഷകെൻറ ഓഫിസ് റെയ്ഡ് ചെയ്യാൻ അനുമതി തേടുേമ്പാൾ കോടതി കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നു. വിയോജിക്കുന്നവരെ കേസിൽ കുടുക്കുന്ന സർക്കാർ മുറയും അത്തരം ജാഗ്രതക്ക് പ്രേരണയാകേണ്ടിയിരുന്നു. വിയോജിക്കുന്നവരെ മാത്രമല്ല, അവർക്കുവേണ്ടി കോടതിയിൽ വാദിക്കുന്നവരെയും പൊലീസ് വേട്ടയാടാൻ ഒരുങ്ങുേമ്പാൾ കൃത്യമായ പരിധികളും നിർദേശങ്ങളും കോടതിയിൽനിന്ന് വേണ്ടതായിരുന്നു. അടിയന്തരാവസ്ഥയിൽപോലും അഭിഭാഷക സംവിധാനത്തിെൻറ പവിത്രത ഇങ്ങനെ കടന്നാക്രമണത്തിന് വിധേയമായിട്ടില്ല. പൊലീസ് റെയ്ഡിന് കോടതിയുടെ അനുമതി നിർബന്ധമാക്കുന്നത് മതിയായ സൂക്ഷ്മതയും പൗരാവകാശ, നിയമസംരക്ഷണവും ഉറപ്പുവരുത്താനാണേല്ലാ.

ഏതായാലും അഡ്വ. പ്രാച പട്യാല ഹൗസ് കോടതിക്ക് നൽകിയ പരാതിയിൽ കോടതി നടപടി സ്വീകരിക്കുന്നുണ്ടെന്നത് ആശ്വാസകരമാണ്. റെയ്ഡിെൻറ പൂർണ വിഡിയോ അടക്കം എല്ലാ വിവരവുമായി കോടതിയിൽ ഹാജരാകാൻ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രാച നൽകിയ കേസുകൾ കെട്ടിച്ചമച്ചതാണെങ്കിൽ അത് കോടതിയിൽ തെളിയിക്കുകയായിരുന്നു പൊലീസ് ചെയ്യേണ്ടിയിരുന്നത്. പകരം അഭിഭാഷകനെയും കക്ഷികളെയും വിരട്ടുന്ന തരത്തിൽ റെയ്ഡ് നടത്തുന്നത് ശരിയല്ല. ഇക്കാര്യത്തിൽ തെറ്റുതിരുത്താനും തെറ്റു ചെയ്തവരെ ശിക്ഷിക്കാനും കോടതിയുടെ ഇടപെടൽ ഉതകുമെന്ന് പ്രതീക്ഷിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citizenship Amendment Actmahmood pracha
News Summary - It was not the lawyer who was intimidated; It is justice
Next Story