Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightപാലിയേറ്റിവ്...

പാലിയേറ്റിവ് പരിചരണത്തിന് ഒരു തിലകച്ചാർത്ത്

text_fields
bookmark_border
പാലിയേറ്റിവ് പരിചരണത്തിന് ഒരു തിലകച്ചാർത്ത്
cancel

2018ലെ പത്മ പുരസ്‌കാരം കേരളത്തിനു ശുഭവാർത്തയുമായാണ് എത്തിയത്. സ്ഥാപനവത്കരിക്കപ്പെട്ട വൈദ്യചികിത്സ മാതൃകകളിൽ നിന്നുമാറി സാമൂഹിക പരിചരണത്തിെൻറ സ്നേഹവായ്പിന് അംഗീകാരം ലഭിച്ചുവെന്നതിനാൽ ഡോ. എം.ആർ. രാജഗോപാൽ ആദരിക്കപ്പെട്ടതിൽ എല്ലാവരും സന്തുഷ്ടരാണ്. വൈദ്യശാസ്ത്രത്തിലെ ക്ലിനിക്കൽ, സൂപ്പർ സ്പെഷാലിറ്റി തുടങ്ങിയ ഗ്ലാമർമേഖലകളിൽ നിന്ന് ബോധപൂർവം മാറിയാണ് ഡോ. രാജഗോപാൽ തെൻറ പ്രവർത്തനമണ്ഡലം സൃഷ്ടിച്ചത്. 

സാന്ത്വന പരിചരണം അഥവാ സാന്ത്വന ചികിത്സ ഇന്ത്യയിലാദ്യം രൂപകൽപന ചെയ്തത് ഡോ. രാജഗോപാലാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ അദ്ദേഹം തുടങ്ങിയ പാലിയേറ്റിവ് മെഡിസിൻ യൂനിറ്റ് ഇന്ന് വികസിച്ചു ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിലെത്തി. ‘പാലിയം ഇന്ത്യ’യുടെ പ്രോഗ്രാമായ തിരുവനന്തപുരം പാലിയേറ്റിവ് ശാസ്ത്ര കേന്ദ്രത്തിെൻറ ഡയറക്ടറാണ് ഡോ. രാജഗോപാൽ. പാലിയം ഇന്ത്യ ഇന്ന് ലോകാരോഗ്യ സംഘടനയുടെ പങ്കാളിത്ത കേന്ദ്രമായി വികസിച്ചുകഴിഞ്ഞു. ഇന്ത്യയിൽ 18 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും പാലിയേറ്റിവ് ചികിത്സകേന്ദ്രങ്ങൾ തുടങ്ങാനും പ്രവർത്തനക്ഷമമാക്കാനും അദ്ദേഹത്തിെൻറ സംഘടനക്ക് ഇതിനകം കഴിഞ്ഞു. നിരവധി അന്താരാഷ്ട്ര ഏജൻസികളുമായി നേർബന്ധം സ്ഥാപിക്കുകവഴി ലോകത്തെമ്പാടുമുള്ള പാലിയേറ്റിവ് പ്രസ്ഥാനവുമായി സക്രിയമായ ബന്ധം ഉറപ്പാക്കാൻ പാലിയം ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.

ആസന്നമരണാവസ്ഥയിലെ രോഗികൾക്ക് സാന്ത്വനചികിത്സ ഉറപ്പാക്കുക എന്നത് പാലിയേറ്റിവ് മെഡിസിെൻറ പ്രധാന ലക്ഷ്യമാണ്. അപരിഹൃതവും അസഹനീയവുമായ വേദന, അർബുദം, പുനരധിവാസ ചികിത്സ വേണ്ടിവരുന്ന അംഗപരിമിത രോഗാവസ്ഥകൾ, മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ എന്നിവയും സാന്ത്വന പരിചരണത്തിൽപെടും. കേരളത്തിെൻറ സാന്ത്വന ചികിത്സനയം സൃഷ്ടിക്കുന്നതിലും ഇന്ത്യയുടെ നയരൂപവത്കരണത്തിലും പാലിയം നൽകിയ സംഭാവന നിർണായകമാണ്. സാമൂഹിക പങ്കാളിത്തത്തിലൂടെ വൈദ്യശാസ്ത്രത്തിെൻറ പരിചരണം താഴെത്തട്ടിൽവരെ എത്തിക്കാം എന്ന് തെളിയിക്കാൻ പാലിയം പ്രവർത്തനങ്ങൾക്കായി. അതിനാൽ പത്മപുരസ്‌കാരം ഡോ. രാജഗോപാൽ എന്തുകൊണ്ടും അർഹിക്കുന്നുവെന്നതിൽ സംശയം വേണ്ട. പൊതുവിൽ വൈദ്യശാസ്ത്രത്തിെൻറ  സാമൂഹികാടിത്തറ കെട്ടിപ്പടുത്ത ഭഗീരഥന്മാരെ പത്മ പുരസ്‌കാരങ്ങൾ കാണാതെപോകുകയാണ് പതിവ്. അല്ലെങ്കിൽ ഡോക്ടർമാരായ മേരി പുന്നൻ ലൂക്കോസ്, സി.ഒ. കരുണാകരൻ, തങ്കവേലു, ജി.കെ. വാരിയർ, ശങ്കരറാം, എസ്.എസ്. ഉണ്ണിത്താൻ എന്നിവരെ കാണാതെപോകുന്നതെങ്ങനെ? 

സാന്ത്വന പരിചരണവും ചികിത്സയും ആധുനിക വൈദ്യശാസ്ത്രത്തിലെ അനുതാപമാർഗമാണെന്നു കരുതുന്നത് ശരിയല്ല. അർബുദ പരിചരണം, ജീവിതാന്ത്യ ചികിത്സ എന്നിവയിൽ ഊന്നൽ കൊടുക്കുന്നു എന്നതു ശരിതന്നെ. എന്നാൽ, സാന്ത്വന ചികിത്സയുടെ ദർശനം ഇതിലും വിപുലമാണ്. ഹൈദർ വാറിച്ച് രചിച്ച ‘ആധുനിക മരണം: വൈദ്യശാസ്ത്രം ജീവിതാന്ത്യത്തെ മാറ്റിയതെങ്ങനെ’ (2017) എന്ന പുസ്തകത്തിൽ പറയുന്ന ഒരു കാര്യം ശ്രദ്ധേയമാണ്. ‘വൈദ്യശാസ്ത്രത്തിെൻറ പ്രാപ്യത ഇരട്ടത്തലയുള്ള വാൾമുനപോലെയാണ്. ചികിത്സ ഇന്ന് സമാനതകളില്ലാത്ത വ്യവസായമായും രോഗി അസമാനതയുള്ള ഉപഭോക്താവും ആരോഗ്യം അസമാനതയുള്ള വിഭവവുമായി വളർന്നിരിക്കുന്നു. ലഭ്യത കൂടുന്നതനുസരിച്ച് ഉപഭോഗത്തിൽ സമ്മർദമേറുന്നതായാണ് കണ്ടുവരുന്നത്. ഇത് സാധാരണ സാമ്പത്തിക സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുന്നു; ചികിത്സരംഗത്തു കാണുന്ന പ്രതിഭാസം ഇലാസ്തികമായ ഡിമാൻഡ് - എന്നാണറിയപ്പെടുന്നത്.’

അമേരിക്കയിലും ജപ്പാനിലുമാണ് ജനസംഖ്യാനുപാതികമായി നോക്കിയാൽ ഏറ്റവും കൂടുതൽ ആശുപത്രിക്കിടക്കകൾ ഉള്ളത്. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ രോഗികൾ മരണത്തിന് ആശുപത്രി തിരഞ്ഞെടുക്കുന്നതും ഇവിടെത്തന്നെ. അമേരിക്കയിലെ പഠനങ്ങൾ കൂടുതൽ വ്യക്തത തരുന്നുണ്ട്. തീവ്രപരിചരണ വിഭാഗങ്ങൾ വർധിച്ചതോതിൽ ലഭ്യമായ ഇടങ്ങളിൽ മരണം കൂടുതലായി നടക്കുന്നതും അവിടെത്തന്നെ.  അമേരിക്കൻ ഇൻറൻസിവ് പരിചരണത്തിൽ കിടക്കുന്ന രോഗികളുടെ നില യൂറോപ്യൻ ഇൻറൻസിവ് വിഭാഗത്തിലെ രോഗികളുടെയത്രയും ഗുരുതരമല്ല എന്നും പഠനങ്ങൾ കാണിക്കുന്നു. ഇതിനർഥം വർധിച്ച ടെക്‌നോളജിയാൽ പ്രവർത്തിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിൽ കിടക്കുന്ന രോഗികൾക്ക് ആവശ്യത്തിലധികം ടെക്‌നോ-മെഡിസിൻ ചുറ്റുപാടിൽ കഴിയേണ്ടിവരുന്നു എന്നതാണ്. ജപ്പാനിൽ 78 ശതമാനം പേർ ആശുപത്രിയിലാണ് മരിക്കുന്നത്; ചൈനയിലാകട്ടെ, കേവലം 19ഉം. മരണത്തിെൻറ ആശുപത്രിവത്കരണം നിശിതമായി വിമർശിക്കപ്പെടുന്നുണ്ട്. ഇവാൻ ഇല്ലിച്ച് ദശകങ്ങൾക്കു മുമ്പ് ഇതേക്കുറിച്ച് ആകുലപ്പെട്ടിട്ടുണ്ട്. 
ആധുനിക ജീവിതം കാണുന്നത് മരണത്തെ ജീവിതത്തിെൻറതന്നെ അനിവാര്യതയല്ല, മറിച്ച്‌ ശാസ്ത്രത്തിെൻറ പരാജയമായാണ്. വൈദ്യശാസ്ത്രത്തിലുള്ള അതിരുകടന്ന വിശ്വാസം മാത്രമല്ല ഇതിനു പിന്നിലുള്ളത്; സമകാലിക ജീവിതത്തിൽ മൂന്നു തലമുറക്കാർ ഒന്നിച്ചു ജീവിച്ച്‌ വ്യത്യസ്തഘട്ടങ്ങളിലെ ജീവിതരീതികൾ കണ്ടുപഠിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടുകഴിഞ്ഞു. വാർധക്യത്തിൽ ഉണ്ടാകുന്ന ദുരിതങ്ങളും പെരുമാറ്റവ്യതിയാനങ്ങളും വളർന്നുവരുന്ന തലമുറയിൽനിന്ന് മറച്ചുവെക്കപ്പെടുന്ന ദേശങ്ങളിൽ വാർധക്യത്തെയും മരണത്തെയും ടെക്‌നോ-മെഡിസിൻ അന്തരീക്ഷത്തിലേക്ക് തള്ളിവിടും എന്നതിൽ സംശയമില്ല.

ടെക്‌നോ-മെഡിസിൻ പരിപാലനം ഉപേഭാക്താവ് അംഗീകരിക്കാൻ തയാറായിക്കഴിഞ്ഞാൽ ആവശ്യത്തിലധികം ടെക്‌നോളജി ഉപയോഗിക്കുന്നുണ്ടോ എന്നും ഉപയോഗിക്കുന്ന ടെക്‌നോളജി ഫലപ്രദവും ആവശ്യമുള്ളതുമാണോ എന്നും കണ്ടെത്താൻ നിവൃത്തിയില്ല. ആശുപത്രി ഘടന അതനുവദിക്കുകയുമില്ല. ഇത് തീർച്ചയായും അനിയന്ത്രിതമായ പണെച്ചലവിലേക്ക് നയിക്കുന്നുണ്ട്. സാന്ത്വന ചികിത്സയാകട്ടെ, മനുഷ്യജീവിതാന്ത്യത്തിലേക്ക് ഉണ്ടാകുന്ന ഇത്തരം കടന്നുകയറ്റത്തെ ഒരു കലാപബോധത്തോടെ നേരിടുന്നു. ചികിത്സപദ്ധതിയിൽ വ്യക്തമായ ഇതരമാർഗം നിർദേശിച്ചുകൊണ്ടാണ് പാലിയേറ്റിവ് ശാസ്ത്രം അതിെൻറ ആശയം മുന്നോട്ടുവെക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിലെ സാമൂഹിക ബോധത്തിൽ നടക്കുന്ന മഹത്തായ വിപ്ലവമായി വേണം സാന്ത്വനചികിത്സയെ കാണാൻ.

മരണത്തിെൻറ ലക്ഷണങ്ങൾ കണ്ടെത്താനായാൽ കൃത്യമായ ചികിത്സയും നിർദേശിക്കാനാകും. അന്ന ടവേസ് തെൻറ മരണനിർണയം (Diagnosing Dying) എന്ന ലേഖനത്തിൽ ഇത് പ്രതിപാദിക്കുന്നു. അവരുടെ അഭിപ്രായത്തിൽ മൂന്നു ഘട്ടങ്ങളായി മരണത്തെ വിഭജിക്കാനാകും. ആദ്യഘട്ടം ദിവസങ്ങൾ നീളും; അതിദുർബലതയും പരിസരബോധം പരിമിതമാകുകയും കൂടുതൽ സമയം ഉറക്കത്തിൽ ചെലവാക്കുകയും ഭക്ഷണത്തോട് വിരക്തിയും മരണത്തോടടുക്കുന്ന വ്യക്തിയുടെ ആദ്യ അനുഭവങ്ങളാണ്. ഈ ലക്ഷണങ്ങൾ കണ്ടെത്താൻ വിദഗ്‌ധ ഡോക്ടർ വേണമെന്നില്ല, ശ്രദ്ധാലുവായ ഏതൊരാൾക്കും അതു കഴിയും. അടുത്ത ഘട്ടങ്ങൾ കൂടുതൽ സങ്കീർണമായതിനാൽ പരിശീലനം സിദ്ധിച്ച ഡോക്ടർ, നഴ്‌സ്‌ തുടങ്ങിയവരുടെ സഹായം ആവശ്യമാണ്. ചുരുക്കത്തിൽ പല മരണങ്ങളും പ്രവചിക്കാനാകും എന്നതിനാൽ ബന്ധുക്കളുമായി ചർച്ചചെയ്തു തുടർചികിത്സ ആസൂത്രണം ചെയ്യാൻ പാലിയേറ്റിവ് മെഡിസിൻ പ്രേരിപ്പിക്കുന്നു.

പാലിയേറ്റിവ് മെഡിസിൻ മുന്നോട്ടുെവക്കുന്ന മറ്റൊരാശയം ദേഹവിയോഗം ചികിത്സയുടെ ഭാഗമാക്കുക എന്നതാണ്. രോഗിക്കും ബന്ധുക്കൾക്കും വ്യക്തതയുള്ള പല സങ്കൽപങ്ങളും മരണത്തെപ്പറ്റിയുണ്ട്. ഇത് ശാസ്ത്രീയമായി കണ്ടെത്തി ചികിത്സപദ്ധതിയിൽ ഉൾപ്പെടുത്തുകയാണിവിടെ. വിദേശത്തുനിന്നുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, രോഗിക്കും ബന്ധുക്കൾക്കും മരണത്തെക്കുറിച്ചുള്ള അവരുടെ താൽപര്യങ്ങൾ തീവ്രപരിചരണ വിഭാഗത്തിൽപോലും നടപ്പാക്കാനാകും എന്നാണ്. രോഗികളുടെ ആഗ്രഹങ്ങളിൽ പ്രധാനം ചികിത്സകരിൽ വിശ്വാസവും ആശ്വാസവും കണ്ടെത്താനാകണം എന്നും ജീവിക്കാനുള്ള സാധ്യത ഇല്ലാതായാൽ അനാവശ്യമായ ജീവൻ നിലനിർത്തൽ മാർഗങ്ങൾ വഴി മരണത്തെ ദീർഘിപ്പിക്കരുത് എന്നുമാണ്. ജീവിതാന്ത്യത്തിൽ വേണ്ട തയാറെടുപ്പുകൾക്ക് സഹായിക്കണം എന്ന് 44 ശതമാനം പേർ ആഗ്രഹിക്കുന്നു. ഇതിൽ പ്രധാനം കഴിഞ്ഞ ജീവിതത്തെക്കുറിച്ചുള്ള പരിചിന്തനം, സംഘർഷങ്ങൾ പരിഹരിക്കൽ, യാത്രചൊല്ലൽ എന്നിവയാണ്.

ബന്ധുക്കൾക്കും മരണസമയത്തു യാത്രചൊല്ലാനുണ്ടാകണം എന്നാഗ്രഹമുണ്ടാകും. ഇതിനു തടസ്സമായി നിൽക്കുന്നത്, അവരോടൊത്തു സമയം ചെലവിടാൻ ആരോഗ്യപ്രവർത്തകർ സമയം കണ്ടെത്തുകയോ താൽപര്യം കാട്ടുകയോ ചെയ്യുന്നില്ല എന്നതാണ്. ബന്ധുക്കളുമായി ചർച്ചനടന്നാൽത്തന്നെ ചർച്ചയുടെ 71 ശതമാനം സമയം ഡോക്ടറോ ചർച്ചക്കെത്തുന്ന ആരോഗ്യപ്രവർത്തകരോ കവർന്നെടുക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇപ്രകാരം ചർച്ചാവേളയിൽ ആധിപത്യം സ്ഥാപിക്കുന്നതിനാൽ ആശയവിനിമയം നടന്നതായി അവർക്ക് േതാന്നുകയുമില്ല. മരണവുമായി പൊരുത്തപ്പെടാനുള്ള സമയവും ആശയങ്ങൾ തുല്യപങ്കാളിത്തത്തോടെ കൈമാറാനുള്ള അവസരവും ലഭിക്കേണ്ടത് രോഗിയുടെയും ബന്ധുക്കളുടെയും അവകാശമായി പാലിയേറ്റിവ് മെഡിസിൻ കരുതുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlepadma awarddrmalayalam newsPaliative careRajagopal
News Summary - Paliative Care - Article
Next Story