Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രവാസികള്‍ പ്രഥമസ്ഥാനം ലഭിക്കേണ്ടവര്‍
cancel
camera_altRepresentative Image
ല സന്ദര്‍ഭങ്ങളിലും ആഗോളശ്രദ്ധ നേടിയിട്ടുള്ള കേരളത്തിെൻറ മികവുകളുടെ പ്രധാന പിന്‍ബലങ്ങളിലൊന്ന് ഗള്‍ഫ് കുടിയേറ്റമാണ്. ഈ പശ്ചാത്തലത്തില്‍ നിലവിലെ ലോകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് കേരളം അവര്‍ക്ക് പ്രഥമ പരിഗണന നല്‍കണം. തിരിച്ചുവരേണ്ടിവന്നാൽ ഇവിടെ നടത്താന്‍ പോകുന്ന നിക്ഷേപങ്ങള്‍ക്ക് സുരക്ഷിതത്വവും വളരാനുള്ള അവസരങ്ങളും ഉറപ്പുവരുത്തുന്ന സാമ്പത്തിക പരിസരം ഇവിടെയുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം.


ഗള്‍ഫ് മലയാളികള്‍ ഏറ്റവുമധികം നിക്ഷേപിക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖല ഇവര്‍ക്കായി തുറന്നിടുന്ന സാധ്യതകൾ വലുതാണ്.  ഈ രംഗത്തുള്ള 73 ശതമാനം ഉപഭോക്താക്കളും വിദേശ ഇന്ത്യക്കാരാണ്. എന്നാല്‍, ഇപ്പോള്‍ അവര്‍ ബിസിനസുകളും ജോലികളും ചെയ്യുന്ന സ്ഥലങ്ങളത്രയും കോവിഡിെൻറ പിടിയിലാണ്. അവരുടെ നിലവിലെ ആശങ്കകള്‍ പരിഗണിക്കുമ്പോൾ ഒരു ആഗോള പ്രതിസന്ധിയിലാണ് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖല.

നിക്ഷേപകതാല്‍പര്യങ്ങള്‍ സംരക്ഷിക്കണം
നിക്ഷേപകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ മാത്രമേ കോവിഡാനന്തര കാലത്തെ അതിജീവിക്കാന്‍ വ്യവസായലോകത്തിന് കഴിയൂ.  കേരളത്തിലെ നിര്‍മാണ മേഖല  മുമ്പുതന്നെ ചില പ്രശ്‌നങ്ങളിലാണ്. കോവിഡ് കാലത്തിനുമുമ്പ് നടപ്പാക്കിയ ചില നിയമഭേദഗതികളില്‍ മാറ്റം വരുത്തുന്നതു മുതലാണ് പ്രശ്‌നപരിഹാരങ്ങള്‍ തുടങ്ങേണ്ടത്. കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍സിലെ പുതുക്കിയ മാനദണ്ഡങ്ങള്‍കൊണ്ടു മാത്രം ചതുരശ്ര അടിക്ക് 800 മുതല്‍ 1000 രൂപ വരെ വര്‍ധിക്കും.  കെട്ടിടത്തിെൻറ തറ പണിയുന്നതിനുള്ള മണ്ണ് മാറ്റുന്നതുപോലും ഖനനമായി നിർവചിക്കപ്പെടുകയും മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗത്തിെൻറ അനുമതി വേണ്ടിവരുകയും ചെയ്യുന്നു. ജനുവരിയില്‍ നടപ്പാക്കിയ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) ചട്ടങ്ങളില്‍ ചിലത് കോവിഡാനന്തര കാലത്ത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാവില്ല.

പ്രതിസന്ധികള്‍ ശാശ്വതമല്ല
വലിയ പ്രതിസന്ധികളിലേക്ക് ലോകം പോകില്ലെന്നതാണ് വാസ്തവം. നല്ല നിയമവ്യവസ്ഥയും മികച്ച ഭരണാധികാരികളും നികുതിഘടനയുമുള്ള സ്ഥലങ്ങളില്‍ ബിസിനസ് തിരിച്ചുവരുകതന്നെ ചെയ്യും. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെല്ലാം ഈ ഘടകങ്ങള്‍ കൃത്യമാണ്. അതുകൊണ്ട് പ്രവാസികള്‍  താല്‍ക്കാലിക പ്രശ്‌നങ്ങള്‍ കണ്ട് ഉത്കണ്ഠപ്പെടേണ്ടതില്ല.
പ്രവാസി നാട്ടിലേക്ക് മടങ്ങിയെത്തണമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ ഏറ്റവും അനുയോജ്യമായ സ്ഥലവും കേരളമാണ്. സാമൂഹിക-സാമ്പത്തിക അടിത്തറ, ആരോഗ്യമേഖല, വിദ്യാഭ്യാസരംഗത്തെ മികവ്, അടിസ്ഥാന വികസനം എന്നീ മേഖലകളിലെ സംസ്ഥാനത്തിെൻറ മികവ് അതുല്യമാണ്. എന്തെങ്കിലും ചെറിയ പോരായ്മകള്‍ ഉണ്ടെങ്കില്‍പ്പോലും അത് കോവിഡ് പശ്ചാത്തലത്തില്‍ തിരുത്തപ്പെടും.
അന്തർസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും സ്ഥിരമായ പ്രശ്നമല്ല. കേരളത്തിലെ സാമൂഹിക ബോധമുള്ള ജനത, സാംസ്‌കാരികമായ സുരക്ഷിതത്വം, മികച്ച കൂലി എന്നിവ അവരെ ഇവിടെ മടക്കിയെത്തിക്കും. അസറ്റ് ഹോംസിനായി 1500ഓളം അതിഥി തൊഴിലാളികള്‍ ജോലി ചെയ്തിരുന്നതില്‍ 400-500 പേര്‍ മാത്രമാണ് മടങ്ങിപ്പോയത്.

തുറക്കപ്പെടുന്നത് അനന്ത സാധ്യതകള്‍
പ്രവാസികള്‍ക്കും നിക്ഷേപകര്‍ക്കും മുന്നില്‍ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ  കൂടുതല്‍ വഴികള്‍ തുറക്കപ്പെടുന്നുണ്ട്. കോവിഡിെൻറ പശ്ചാത്തലത്തില്‍  നല്ല മാലിന്യസംസ്‌കരണ പ്ലാൻറുകള്‍, ശുചീകരണ സംവിധാനങ്ങള്‍, സാമൂഹിക അകലം പാലിക്കാൻ കഴിയുന്ന ചുറ്റുപാട് എന്നിവക്ക് പ്രാമുഖ്യം നല്‍കുന്ന നിര്‍മാണരീതികളുടെ കാലമാണ് വരാനിരിക്കുന്നത്. ഇവയെല്ലാം നിശ്ചിത ബജറ്റില്‍ ഒതുക്കി ചെയ്യുക, അതിനായി പഠനങ്ങള്‍ നടത്തുക എന്നിവയിലൂടെ സാങ്കേതികവിദ്യക്കും വളര്‍ച്ചയുണ്ടാകും. സുരക്ഷക്കു പ്രാധാന്യം നല്‍കി നിര്‍മിതികള്‍ വരുമ്പോള്‍ ഒരുപക്ഷേ മൊബൈല്‍ ഫോണില്‍തന്നെ കാർ മുതൽ കെട്ടിടം വരെ നിയന്ത്രിക്കാവുന്ന സംവിധാനങ്ങളായിരിക്കും ഒരുക്കപ്പെടുക.

വർക് ഫ്രം ഹോം മാറി വാക്ഫ്രം ഹോം വരും
ഒരു കെട്ടിടസമുച്ചയത്തിെൻറ പരിധിയില്‍തന്നെ താമസസൗകര്യങ്ങളും ഓഫിസും ഒരുക്കി ഏറ്റവും അടുത്ത സ്ഥലങ്ങളില്‍ തൊഴില്‍കേന്ദ്രങ്ങള്‍ ഒരുങ്ങുന്ന സംയോജിത നിര്‍മാണങ്ങളാകും ഭാവിയില്‍ വരുക. ഭക്ഷണം, ശുചീകരണം എന്നീ മേഖലകള്‍ക്ക് വലിയ മുന്നേറ്റമുണ്ടാകും. ഹോട്ടലുകള്‍ക്കു പകരം ഒരുപക്ഷേ വിവിധ ഹോട്ടലുകളുടെയോ കേറ്ററിങ് സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള പല അടുക്കളകള്‍ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയും ഇവക്കെല്ലാം പൊതു ഡെലിവറി സംവിധാനങ്ങള്‍ തുറക്കപ്പെടുന്നതുമായ  സാഹചര്യവുമുണ്ടായേക്കാം.
കോവിഡ്കാലത്ത് ഏറ്റവും വിലകുറഞ്ഞത് പണത്തിനാണ് എന്ന കാരണത്താല്‍ നിക്ഷേപങ്ങള്‍ക്ക് ലോകമെങ്ങും  പലിശ കുറയാനുള്ള സാധ്യതയുണ്ട്. 
കുറഞ്ഞ നിരക്കില്‍ വായ്പകള്‍ ലഭ്യമാകുന്നതോടെ വ്യവസായങ്ങളിലെ നിക്ഷേപങ്ങള്‍ വര്‍ധിക്കും.
മുതല്‍ മുടക്കി ലാഭമുണ്ടാക്കുന്ന രീതിലൂടെ വലിയ മൂലധനം മാര്‍ക്കറ്റിലെത്തും. കോവിഡ്കാലത്ത് സാധാരണയെക്കാള്‍ മൂന്നു മടങ്ങ് അന്വേഷണങ്ങളാണ് ഞങ്ങൾക്കു വന്നുകൊണ്ടിരിക്കുന്നത്.

അസറ്റ് ‘ഓണ്‍ ആന്‍ഡ് ഏണ്‍’
നിലവില്‍ നിര്‍മാണം നടക്കുന്ന പ്രോജക്ടുകള്‍ നിശ്ചിത സമയത്തുതന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അസറ്റ് ഹോംസ് കരുതുന്നത്. അതേസമയം, ഭാവി പദ്ധതികളുടെ രൂപകല്‍പനയില്‍ കാലാനുസൃത മാറ്റങ്ങള്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. കോവിഡ് വെല്ലുവിളികള്‍ നേരിടുന്ന ഉപഭോക്താക്കളെ കണക്കിലെടുത്ത് ‘ഓണ്‍ ആന്‍ഡ് ഏണ്‍’ എന്ന ഓഫറാണ് അസറ്റ് ഹോംസ് മുന്നോട്ടുവെക്കുക.  
ഓരോ ഉപഭോക്താവിനും ബുക്ക് ചെയ്യുന്ന ദിവസം മുതല്‍ 11 മാസം വരെ വിപണിനിരക്കില്‍ പാര്‍പ്പിടത്തിെൻറ വാടക തിരിച്ചുനല്‍കുന്നതാണ് പദ്ധതി. ഈ തുക ഇ.എം.ഐ അടക്കാന്‍ ഉപയോഗിക്കുകയോ വരുമാനമായി സ്വീകരിക്കുകയോ ചെയ്യാം. കുറെ നാളുകളിലേക്ക് വായ്പ ഭാരമില്ലാതെ പാര്‍പ്പിടങ്ങള്‍ സ്വന്തമാക്കാം എന്നതാണ് സൗകര്യം.

തയാറാക്കിയത്:
ഷംനാസ് കാലായിൽ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - real estate field after covid-malayalam article
Next Story