Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകാരാട്ടിന് ഹിഡൻ...

കാരാട്ടിന് ഹിഡൻ അജണ്ട 

text_fields
bookmark_border
VM-Sudheeran-and-karatt
cancel

ദേശീയ രാഷ്ര്ടീയ യാഥാർഥ്യങ്ങളോട് മുഖംതിരിച്ചു നിൽക്കുന്ന നിഷേധാത്മക നിലപാടാണ് സി.പി.എമ്മിേൻറതെന്ന് ഒരിക്കൽകൂടി അവർ തെളിയിച്ചു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കോൺഗ്രസ് ബന്ധം സംബന്ധിച്ച സമീപന രേഖ ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞതെല്ലാം വ്യക്തമാക്കുന്നത് ഇതാണ്. താത്ത്വികമായ വൈരുധ്യങ്ങളാണ് ഇതിനെല്ലാം ഇടവരുത്തിയതെന്ന് പുറമേക്ക് പറയാമെങ്കിലും യഥാർഥത്തിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിൽ നടക്കുന്നത് അധികാര വടംവലിയും വ്യക്ത്യധിഷ്ഠിത ഹിഡൻ അജണ്ടകളുമാണ്. ഇനി ആശയപരമായി പരിശോധിച്ചാൽ കാരാട്ട് - പിണറായി കൂട്ടുകെട്ട് പറയുന്നത് സ്വന്തം സഹപ്രവർത്തകരെയും അണികളെയും ബോധ്യപ്പെടുത്താനാവാത്ത കാര്യങ്ങളാണ്.

ബി.ജെ.പിയെയും അതിെൻറ പൂർവ പ്രസ്ഥാനമായ ജനസംഘത്തെയും വിട്ടുവീഴ്ച കൂടാതെ എതിർത്തുപോന്നതും അവരുമായി ഒരിക്കലും പ്രത്യക്ഷമായോ പരോക്ഷമായോ കൂട്ടുകൂടാത്തതുമായ ഒരേയൊരു പ്രസ്ഥാനം ഇന്ത്യൻ നാഷനൽ കോൺഗ്രസ് മാത്രമാണ്.

ഇപ്രകാരം ജനസംഘത്തിനും തുടർന്ന് ബി.ജെ.പിക്കും എതിരായി ശക്തമായ നിലപാട് സ്വീകരിച്ച കോൺഗ്രസിനെ കാരാട്ട്--പിണറായി സംഘം വിമർശിക്കുന്നത് 1977ൽ സി.പി.എം ജനസംഘവുമായി രാഷ്ര്ടീയ സഖ്യമുണ്ടാക്കിയത് മറച്ചുവെച്ചുകൊണ്ടാണ്. അന്ന് പാർട്ടി സെക്രട്ടറി സുന്ദരയ്യയെ അവഗണിച്ചുകൊണ്ടാണ് വർഗീയ സംഘവുമായി സി.പി.എം ചേർന്നത്.

വി.പി. സിങ് മന്ത്രിസഭ നിലവിൽവന്നതും ഭരണത്തിൽ  തുടർന്നതും സി.പി.എം-ബി.ജെ.പി സംയുക്ത പിന്തുണയിലായിരുന്നതും അനിഷേധ്യമായ സത്യമാണ്. ഇപ്രകാരം ബി.ജെ.പിയുമായും അതിെൻറ പൂർവ പ്രസ്ഥാനമായ ജനസംഘവുമായും കൂട്ടുചേരാൻ മടിക്കാത്ത സി.പി.എം നേതാക്കളുടെ അവസരവാദവും ആശയപരമായ പൊള്ളത്തരവും തിരിച്ചറിയാൻ ആർക്കുമാകും. ഇപ്പോഴും മോദിയെ സ്തുതിക്കുകയും ബി.ജെ.പിയുമായി ഒത്തുകളി നടത്തി വരുകയും ചെയ്യുന്ന പിണറായിയുടെ  മോദി പ്രീണനത്തിെൻറ ഭാഗമാണ് ബി.ജെ.പിക്ക് മാത്രം ഗുണകരമായ കാരാട്ടിെൻറ കോൺഗ്രസ് വിരുദ്ധ സമീപനത്തിനുള്ള പിന്തുണ. ഇനി സാമ്പത്തിക നയത്തിെൻറ കാര്യമെടുക്കാം. കോൺഗ്രസിേൻറത് നവലിബറൽ സാമ്പത്തിക നയമാണെന്നും അതിനോട് യോജിക്കാനാവില്ലെന്നുമാണ് മറ്റൊരു വാദം. സി.പി.എം അധികാരത്തിലിരുന്ന ബംഗാളിലും ഇപ്പോൾ അധികാരത്തിലുള്ള കേരളത്തിലും അവരുടെ സാമ്പത്തിക നയവും സമീപനവും മുതലാളിത്ത പക്ഷമല്ലേ?

ബംഗാളിലെ കിഴക്കൻ മിഡ്നാപുർ ജില്ലയിലെ നന്ദിഗ്രാമിൽ സ്വതന്ത്ര സാമ്പത്തിക മേഖല സൃഷ്ടിച്ച് ബഹുരാഷ്ര്ട കുത്തകയായ സലീം ഗ്രൂപ്പിനുവേണ്ടി എല്ലാ ഒത്താശകളും ചെയ്തുകൊടുത്തതും അതിനോട് എതിർപ്പ് പ്രകടിപ്പിച്ച കർഷകരെയും തൊഴിലാളികളെയും വെടിവെച്ചു വീഴ്ത്തിയതും തൊഴിലാളിവർഗ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സി.പി.എമ്മിന് യോജിച്ചതാണോ? കോൺഗ്രസ് സർക്കാറുകൾ ഒരിക്കലും ചെയ്യാത്ത രീതിയിൽ കുത്തക പ്രീണനത്തിനായി  കർഷകരെയും തൊഴിലാളികളെയും ഇതുപോലെ വെടിയുണ്ടകൾക്കിരയാക്കിയ സി.പി.എം നേതൃത്വത്തിന് കോൺഗ്രസിെൻറ സാമ്പത്തിക നയങ്ങളെ വിമർശിക്കാൻ ഒരു അർഹതയുമില്ല.

കുത്തക ഗ്രൂപ്പായ ടാറ്റക്കുവേണ്ടി സിംഗൂരിൽ ആയിരം ഏക്കർ ഏറ്റെടുക്കുന്നതിനായി എത്ര ക്രൂരമായിട്ടാണ് കർഷകരുടെയും തൊഴിലാളികളുടെയും നേരെ ബംഗാളിലെ സി.പി.എം സർക്കാർ അതിക്രമം നടത്തിയത്. പാവങ്ങളുടെ രക്ഷക്ക് സുപ്രീംകോടതി വിധി വരേണ്ടിവന്നു. ഭൂമി ഏറ്റെടുക്കലിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വസ്തുനിഷ്ഠമായി പരിശോധിക്കപ്പെട്ടിട്ടില്ല എന്നും ബന്ധപ്പെട്ട അന്വേഷണം പ്രഹസനം ആയിരുന്നുവെന്നും കോടതി പരാമർശിക്കുകയുണ്ടായി. സി.പി.എം പറയുന്ന മനുഷ്യസ്നേഹത്തിനും സാമൂഹിക പ്രതിബദ്ധതക്കും എതിരെയുള്ള ചോദ്യചിഹ്നം കൂടിയാണ് സുപ്രീംകോടതി വിധി. ഇതെല്ലാം ബംഗാളിൽ നടന്നത് പ്രകാശ് കാരാട്ട് സി.പി.എം ജനറൽ സെക്രട്ടറി ആയിരുന്ന കാലത്താണ് എന്നത് ശ്രദ്ധേയമാണ്.

ഏതായാലും നന്ദിഗ്രാമിലും സിംഗൂരിലും സി.പി.എം സർക്കാർ സ്വീകരിച്ചതിന് സമാനമായി കുത്തക മുതലാളിമാർക്കുവേണ്ടി ഒരു കോൺഗ്രസ് സർക്കാറും കർഷകരെയും തൊഴിലാളികളെയും ക്രൂരമായി  അടിച്ചമർത്തിയിട്ടില്ല. ഇതിനെല്ലാം കൂട്ടുനിന്ന കാരാട്ട് ഇപ്പോൾ സാമ്പത്തിക നയത്തിെൻറ പേരിൽ കോൺഗ്രസിനെ വിമർശിക്കുമ്പോൾ പരിഹാസ്യനാകുന്നത് അദ്ദേഹം തന്നെയാണ്. കേരളത്തിലാകട്ടെ വൻകിട സ്വകാര്യ ഗ്രൂപ്പുകളുടെ താൽപര്യ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് സി.പി.എം. നമ്മുടെ പൈതൃക സമ്പത്തായ കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് തന്നെയാണ് ഏറ്റവും വലിയ മുതലാളിത്ത പ്രീണനം.

ഹാരിസൺ, ടാറ്റ  തുടങ്ങിയ വൻകിടക്കാർ നിയമവിരുദ്ധമായി സർക്കാർ ഭൂമി കൈവശപ്പെടുത്തിയതിനെതിരെ കോടതിവിധി ഉണ്ടായിട്ടും രാജമാണിക്യം റിപ്പോർട്ട് ശിപാർശ ചെയ്തിട്ടും അതിലൊന്നും കൃത്യമായ നടപടി സ്വീകരിക്കാതെ  വൻകിട ൈകയേറ്റക്കാരായ കുത്തകകളോട് മൃദുസമീപനം സ്വീകരിക്കുന്ന സർക്കാറിെൻറ കൂറ് ആരോടാണെന്ന് വ്യക്തമാണ്. ഈ മുതലാളിത്ത ശക്തികൾക്കുവേണ്ടി കോടതിയിൽ തോറ്റുകൊടുക്കാനുള്ള പുറപ്പാടിലാണ് സി.പി.എം നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ.

 വൻകിട കോടീശ്വരന്മാരുടെ നിയമലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും അവർക്കെല്ലാം വേണ്ടി എന്തും ചെയ്യാൻ തയാറാകുകയും ചെയ്തുവരുന്ന സി.പി.എം യഥാർഥത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ കൈവിട്ട് മുതലാളിത്ത ആശയങ്ങളുടെ വക്താക്കളായി മാറിയിരിക്കുന്നു. മദ്യ മുതലാളിമാർക്കും സ്വാശ്രയ ചൂഷകർക്കും മുതലാളിത്ത സമൂഹത്തിനുംവേണ്ടി നിലകൊള്ളുന്ന കേരള സർക്കാറിന് നേതൃത്വം കൊടുക്കുന്ന പിണറായി സാമ്പത്തിക നയങ്ങളുടെ പേരിൽ കോൺഗ്രസിനെ വിമർശിക്കുന്നത്  വിചിത്രമാണ്. 

ആദ്യം ജനസംഘവുമായും വി.പി. സിങ്ങിെൻറ മന്ത്രിസഭക്ക് പിന്തുണ നൽകി പിന്നീട് ബി.ജെ.പിയുമായും കൂട്ടുചേരാൻ മടിക്കാത്ത സി.പി.എം നേതാക്കളായ കാരാട്ടിെൻറയും പിണറായിയുടെയും കോൺഗ്രസിനെതിരെയുള്ള നിലപാടുകൾ ആശയപരമല്ല എന്നത് വ്യക്തമാണ്.
യെച്ചൂരിയോടും കൂട്ടരോടുമുള്ള കുടിപ്പക തീർക്കുന്നതിനു മാത്രമാണ് കാരാട്ട്-പിണറായി കൂട്ടുകെട്ടിെൻറ കോൺഗ്രസ് വിരുദ്ധത.

ഇന്ത്യയിൽ എല്ലായിടത്തും അണികളുള്ള കോൺഗ്രസ് പ്രസ്ഥാനത്തെ ഒഴിവാക്കി എങ്ങനെ ബി.ജെ.പി ഉയർത്തുന്ന വർഗീയ ഫാഷിസത്തെ നേരിടാനാകും? കേരളത്തിലും ത്രിപുരയിലും പിന്നെ ബംഗാൾ ഉൾപ്പെടെ ചിലയിടങ്ങളിലും മാത്രം സ്വാധീനമുള്ള സി.പി.എമ്മിന് ദേശീയതലത്തിൽ വർഗീയ ഫാഷിസത്തെ ചെറുക്കാനാകും എന്ന നിലപാട് സാമാന്യ ബുദ്ധിയുള്ളവരോടുള്ള വെല്ലുവിളിയാണ്. കോൺഗ്രസിെൻറ നയങ്ങളെ വിമർശിക്കുന്ന പിണറായി സ്വന്തം സർക്കാറിെൻറ തെറ്റായ നയങ്ങളും സമീപനങ്ങളും മുതലാളിത്ത പ്രീണനവും തിരുത്താൻ തയാറാവുകയാണ് ആദ്യം വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheeranprakash karatpbmalayalam newsarticlesCPM-Congress
News Summary - Prakash Karat has Hidden Agenda, Says VM Sudheeran-Opinion
Next Story